Video Stories
മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്
സര്, പീരുമേട് സബ് ജയിലില്‍ വായ്പാ തട്ടിപ്പു കേസിലെ പ്രതി രാജ് കുമാര്‍ (49) റിമാന്‍ഡില്‍ ഇരിക്കെ കഴിഞ്ഞ 21 നു മരണത്തിനു കീഴടങ്ങി എന്ന മനുഷ്യ മനസിനെ ഞെട്ടിച്ച വാര്‍ത്ത താങ്കള്‍ക്ക് അറിയാമല്ലോ.
പീരുമേട്ടിലെ കോലാഹലമേട് സ്വദേശി ആയ രാജ്കുമാര് നെടുംകണ്ടം എന്ന സ്ഥലത്തു ഹരിത ഫിനാന്‍സ് എന്ന സ്ഥാപനം നടത്തി വരവേ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ തരപ്പെടുത്തി നല്‍കാം എന്നു പറഞ്ഞു കോടികള്‍ തട്ടിയെടുത്തു എന്ന പരാതിയിനെ തുടര്‍ന്നു കഴിഞ്ഞ 12 നു ഇദ്ദേഹത്തെ നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ജൂണ്‍ 15 രാത്രിയില്‍ ആണ് കോടതിയില്‍ ഹാജരാക്കിയത് എന്നും 16 നു രാത്രി 9. 30 നു റിമാന്‍ഡ് ചെയ്തു എന്നും പറയപ്പെടുന്നു. ജൂണ്‍ 21 നു ആരോഗ്യ നില മോശമായതിനെ തുടര്‍ന്നു പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചവെങ്കിലും പ്രതി മരിച്ച സംഭവം കേരളമാകെ പ്രതിഷേധത്തിന് ഇടയാക്കിയതും ഇവിടെ എടുത്തു പറയേണ്ടത് അല്ലല്ലോ സര്.
പ്രതിയുടെ കസ്റ്റഡി മുതല്‍ കോടതിയില്‍ എത്തിക്കുന്നത് വരെ 4 ദിവസത്തില്‍ ഏറെ രാജ് കുമാറിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപണം ഉണ്ടായതിനെ തുടര്‍ന്നു ക്രൈം ബ്രാഞ്ച് കേസ് എടുക്കുകയും കുറെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. രാജ്കുമാറിന്റെ മൃത ദേഹത്തില്‍ 32 മുറിവുകള്‍ ഉണ്ടെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിട്ടുണ്ട്. തുടകളിലെ പേശികള്‍ ചതഞ്ഞതായും കണങ്കാലില്‍ ഉരുളന്‍ തടി കൊണ്ടു ക്ഷതം ഉണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ സര്.
പൊലീസില്‍ നിന്നും ഉരുട്ടല്‍ ശിക്ഷ നല്‍കിയതായി ആരോപണം ഉണ്ട്. പ്രതിയെ യഥാസമയത്തു കോടതിയില്‍ ഹാജരാക്കാതെ 105 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചതു സംശയത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ഡിജിപിയില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് കമ്മീഷന് തേടിയിട്ടുമുണ്ട്.
സംശയ പരമായി ചില കാര്യങ്ങള്‍ വിഷയത്തില്‍ നടന്നു എന്നു താങ്കള്‍ തന്നെ നിയമ സഭയില്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടന്നത് കൊണ്ടു മാത്രം പരിഹാരം ഉണ്ടാവുമോ സര്?. ക്രൂര മര്‍ദ്ദനത്തിലൂടെ മരണപ്പെട്ട വ്യക്തിയുടെ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ പങ്കു കണ്ടുപിടിക്കാന്‍ പൊലീസ് വകുപ്പില്‍ തന്നെ മറ്റൊരു വകുപ്പായ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ കുറ്റക്കാരുടെ മുഖങ്ങള്‍ പുറത്തേക്കു വരുമോ സര്?.
മലയാളം എഴുതാനും വായിക്കാനും അറിയാത്ത പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാത്ത ഒരു തമിഴ് വംശജനായ ഒരു വ്യക്തി നെടുംകണ്ടം പോലെ വിദ്യാ സമ്പന്നര്‍ അടങ്ങുന്ന ഒരു പ്രദേശത്തു പോയി വായ്പാ തട്ടിപ്പു നടത്തി എന്നും കോടികള്‍ സമ്പാദിച്ചു എന്നും പറയപ്പെടുന്നു.
എവിടെയോ എന്തൊക്കെയോ വിഷയങ്ങളും രഹസ്യങ്ങളും ഒളിഞ്ഞു ഇരിക്കുന്നു സര്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആണ് രാജകുമാറിന് ഉണ്ടായത്.
ഒരു കേസില്‍ അറസ്റ്റില്‍ ആയ വ്യക്തിക്ക് കുടിക്കാന്‍ വെള്ളം പോലും കൊടുത്തില്ല എന്നു കേള്‍ക്കുമ്പോള്‍ ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗമായ നമ്മുടെ രാജ്യത്തു നിലകൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു എന്തു പറ്റി സര്?. ക്രൂരമായി പീഡിപ്പിച്ചു സ്ത്രീകളെ കൊല്ലാകൊല ചെയ്തു കുറ്റം തെളിയിക്കപ്പെട്ട ക്രിമിനലുകള്‍ക്ക് ജയിലില്‍ നല്കുന്ന പരിരക്ഷകളെ കുറിച്ചു എടുത്തു പറയേണ്ട കാര്യമില്ലലോ സര്.
ഒരു പാവപ്പെട്ട തോട്ടം തൊഴിലാളിയുടെ മകന്റെ കസ്റ്റഡി മരണത്തില്‍ പങ്കാളികള്‍ ആയ എല്ലാവരെയും നിയമത്തിന്റെ മുമ്പു കൊണ്ടു വരികയും അവര്‍ക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം സര്.
തട്ടിപ്പിലൂടെ അടിച്ചു മാറ്റിയ മുഴുവന്‍ തുകയും കണ്ടെത്തി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ ഏല്‍പ്പിക്കുകയും ചെയ്യണം.
അതിനു പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് പോലെ ജുഡീഷ്യല്‍ അന്വേഷണം തന്നെ ഉണ്ടാവണം. കുറ്റക്കാര്‍ക്ക് എതിരെ മാതൃകാപരമായി ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ഇനിയും ഇത് പോലുള്ള കസ്റ്റഡി മരണങ്ങള് നമ്മുടെ സാക്ഷര കേരളത്തില്‍ സംഭവിക്കാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നും പൊതു മാര്‍ഗനിര്‍ദശം ഉണ്ടാകാനും താങ്കള്‍ നടപടികള്‍ സ്വീകരിക്കണം എന്നും അപേക്ഷിക്കുന്നു.
ഡോ.ഗിന്നസ് മാടസാമി
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News15 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala18 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala17 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala16 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

