Connect with us

Culture

പ്രവാസി വോട്ടവകാശം ഡോ. എം.കെ മുനീറിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

Published

on


തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വോട്ടവകാശം രേഖപ്പെടുത്തുന്നതിന് പ്രോക്‌സിവോട്ട്, പോസ്റ്റല്‍ വോട്ട് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ മുനീര്‍ ആവശ്യപ്പെട്ടു.
പ്രവാസി വോട്ടവകാശം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളും വിവിധ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. നിലവിലെ വ്യവസ്ഥകളനുസരിച്ച് പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിന് സമ്മതിദായകന്റെ ശാരീരിക സാന്നിധ്യം പോളിംഗ് സ്റ്റേഷനില്‍ ആവശ്യമാണ്.ഇക്കാര്യത്തില്‍ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലും ഭേദഗതി ആവശ്യമായിവരും. ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് വിവിധ തലത്തിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ വോട്ടവകാശത്തിന് തടസമാകുന്ന നിയമപരമായ സങ്കീര്‍ണതകള്‍ നീക്കം ചെയ്യുന്നതിനായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷഉപനേതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മൂന്ന് സംയോജിത ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണിച്ചിരുന്നു. പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേന വോട്ടവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.കെയില്‍ ജോലി ചെയ്യുന്ന നാഗേന്ദര്‍ ചിന്ദവും മറ്റുള്ളവരും കേന്ദ്രസര്‍ക്കാറിനെ എതിര്‍കക്ഷികളാക്കി 2013 ഫെബ്രുവരിയില്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്ന യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി നരേഷ്‌കുമാര്‍ ഹാഞ്ചെത്തും കൂട്ടരും കോടതിയെ സമീപിച്ചിരുന്നു. എംബസികളിലെ വോട്ടു രേഖപ്പെടുത്തല്‍, പോസ്റ്റല്‍ വോട്ടിംഗ്, പ്രോക്‌സി വോട്ടിംഗ്, വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഉലക്‌ടോണിക് വോട്ടിംഗ് എന്നിങ്ങനെ വിവിധ രൂപങ്ങളിലുള്ള വോട്ടവകാശം പ്രവാസികള്‍ക്ക് നല്‍കണമെന്ന് പ്രമുഖ പ്രവാസി മലയാളിയായ ഡോ ഷംസീര്‍ നല്‍കിയ ഹര്‍ജിയിലും അപേക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവാസികള്‍ക്ക് സ്വന്തം നിയോജകമണ്ഡലത്തില്‍ നേരിട്ട് എത്താതെ വോട്ടുചെയ്യുന്നതിന് ഇ വോട്ടിംഗും പ്രോക്‌സി വോട്ടിംഗും മുഖേന വോട്ടവകാശം അനുവദിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതിനുളള കാരണമായി മൈഗ്രേഷനേയോ എമിഗ്രേഷനോടോ കാണാനാവില്ല. പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന താമസസ്ഥലം സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടര്‍പട്ടികയില്‍ സമ്മതിദായകനായി റജിസ്റ്റര്‍ ചെയ്യപ്പെടുവാന്‍ അവകാശം ഉണ്ടെന്ന് 1950 ലെ ജനപ്രാതിനിധ്യനിയമത്തില്‍ 20 എ വകുപ്പ് പ്രകാരം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ അര്‍ഹരായവരുടെ പേര് ഉള്‍പ്പെടുത്തുന്നതിന് 1994 ലെ പഞ്ചായത്ത് രാജ് ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്ത് വോട്ടവകാശം അനുവദിക്കണമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.

Film

‘ജയിലര്‍ 2’ല്‍ മോഹന്‍ലാല്‍; ചിത്രീകരണം പൂര്‍ത്തിയായി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

Published

on

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലര്‍ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ പങ്കുചേര്‍ന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ 2യുടെ ചിത്രീകരണം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. 2023ല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായി എത്തിയത് ജയിലര്‍ ചിത്രത്തിലെ മാത്യുവായുള്ള അദ്ദേഹത്തിന്റെ കരിഷ്മയാര്‍ന്ന പ്രകടനമായിരുന്നു. പ്രധാനമായും രണ്ട് രംഗങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടതെങ്കിലും അവ വലിയ സ്വീകരണമാണ് നേടിയത്.

മുത്തുവേല്‍ പാണ്ട്യന്റെ സുഹൃത്തും അധോലോകത്തെ രാജാവുമായ മാത്യുവായി മോഹന്‍ലാല്‍ തിളങ്ങിയ ഒന്നാം ഭാഗം കേരളത്തില്‍ മാത്രം 60 കോടിയോളം രൂപ കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ലുക്കും ആക്ഷന്‍ സ്‌റ്റൈലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, ചെമ്പന്‍ വിനോദ്, കോട്ടയം നസീര്‍, മിര്‍ന തുടങ്ങിയ മലയാള താരങ്ങളുടെയും വമ്പന്‍ നിര ജയിലര്‍ 2 ല്‍ ഉണ്ടായിരിക്കും. ചിത്രം ജൂണ്‍ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ഒന്നാം ഭാഗത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Continue Reading

Film

ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങി തുടരും

ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി

Published

on

ബെന്‍സ് എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമ തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്. ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

ഇതുവരെ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.

മോഹന്‍ലാലിനു പുറമേ ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

Continue Reading

news

കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു

Published

on

കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.

Continue Reading

Trending