Connect with us

More

സിറിയ: പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി ഖത്തര്‍

Published

on

സിറിയന്‍ പ്രതിസന്ധി, പ്രത്യേകിച്ചും അലപ്പോയിലെ അടിച്ചമര്‍ത്തലും പീഡനങ്ങളും കൂട്ടക്കൊലയും അവസാനിപ്പിക്കുന്നതിന് ഖത്തര്‍ വിവിധതലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നു. ഖത്തറിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഇന്നലെ അറബ് ലീഗ് അടിയന്തര കൗണ്‍സില്‍യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി രാജ്യാന്തര ഇടപെടല്‍ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിന് രാജ്യാന്തര സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം നിറവേറ്റാന്‍ തയാറാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി ഈ വിഷയം ടെലിഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു.
ആലപ്പോയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ദയനീയവും ഏറ്റവും മോശപ്പെട്ടതുമാണെന്നും ഇക്കാര്യത്തിലെ സംയുക്ത സഹകരണത്തിന്റെ അനിവാര്യത ഇരുവരും പങ്കുവച്ചു. അലപ്പോയ്ക്കുനേരെയുള്ള ആക്രമണം അടിയന്തരമായി ഇവസാനിപ്പിക്കാന്‍ ഗൗരവതരമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ആവശ്യമാണെന്ന് ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ രാജ്യാന്തര സമൂഹം ചുമതലകളും ഉത്തരവാദിത്വവും നിറവേറ്റണം.
സിറിയയില്‍, പ്രത്യേകിച്ച് അലപ്പോയിലേക്ക് സഹായംസുരക്ഷിതമായും തടസമില്ലാതെയും എത്തിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. സിറിയന്‍ കൂടിയാലോചന സംബന്ധിച്ച ഉന്നതതല കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. റിയാദ് ഹിജാബുമായും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തി. സിറിയയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അലപ്പോയിലെ ജനങ്ങളോടൊപ്പമാണ് ഖത്തര്‍ നിലകൊള്ളുന്നതെന്നും രാജ്യത്തിന്റെ എല്ലാ പിന്തുണയും സഹായവും അവര്‍ക്കുണ്ടാകുമെന്നും ഖത്തറിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി. അലപ്പോയിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ ഖത്തര്‍ സ്വീകരിക്കുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
സിറിയയിലെ സാഹചര്യങ്ങളും സമാനതാല്‍പര്യമുള്ള നിരവധി വിഷയങ്ങളും ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ സിറിയന്‍ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി സ്‌പെഷ്യല്‍ എന്‍വോയ് റംസി എസ്സല്‍ദിന്‍ റംസിയുമായി ചര്‍ച്ച ചെയ്തു. അലപ്പോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ദേശീയദിനാഘോഷപരിപാടികള്‍ റദ്ദാക്കിയിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അമീറിന്റെ ഉത്തരവിനെ ഖത്തര്‍ ഒന്നാകെ സ്വാഗതം ചെയ്തു. ഏറ്റവും ഉചിതമായ തീരുമാനമാണ് അമീറും ഖത്തറും സ്വീകരിച്ചതെന്നാണ് പൊതുവിലയിരുത്തല്‍. ഖത്തറിലെ മാധ്യമങ്ങളും പൊതുസമൂഹവും പ്രവാസിസംഘടനകള്‍ ഉള്‍പ്പടെയുള്ളവയും അമീറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ദേശീയദിനത്തില്‍ കോര്‍ണീഷില്‍ നടത്തുന്ന സൈനിക പരേഡ് ഉള്‍പ്പടെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. അതേസമയം സിറിയയിലെ സംഭവവികാസങ്ങളില്‍ ലജ്ജിക്കേണ്ടതുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലും പീഡനങ്ങളും കൂട്ടക്കൊലയുമാണ് അവിടെ നടക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു അല്‍ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അലപ്പോ സിറിയന്‍ ഭരണകൂടം പിടിച്ചെടുത്താലും യുദ്ധം അവസാനിക്കുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ജനതയ്ക്കായി ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം നമ്മുടെ കൈകള്‍ കെട്ടപ്പെട്ടു എന്നതിനാല്‍ നമ്മളെല്ലാവരും ലജ്ജിക്കണം. സിറിയയില്‍ സൈനിക പരിഹാരത്തിനല്ല പകരം രാഷ്ട്രീയ പരിഹാരമാണു ഖത്തര്‍ തേടുന്നത്. എന്നാല്‍ അവിടെയുള്ള ഭരണകൂടം സൈനികപരിഹാരത്തിനാണു ശ്രമിക്കുന്നത്. അലപ്പോയിലെ ജനജീവിതം ചിന്തിക്കാനാകാത്തവിധം ദുരിതത്തിലൂടെയാണു കടന്നുപോകുന്നത്. അവിടെ ആശുപത്രികളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
സമാധാന പരിഹാരത്തിനായാണു ഖത്തറിന്റെ ശ്രമം. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ സമാധാനചര്‍ച്ചകളെ തടസ്സപ്പെടുത്തുകയാണ്.ഒരാഴ്ച വെടിനിര്‍ത്തലിനുള്ള നിര്‍ദേശം ഐക്യരാഷ്ട്രസഭയില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തത് ഇതുമൂലമാണ്. സിറിയന്‍ ജനതയെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന കുറേ രാജ്യങ്ങളുണ്ട്. അതിന്റെ ഭാഗമാണു ഖത്തറും. എല്ലാവരും ചേര്‍ന്ന് ഏകീകൃത തീരുമാനം എടുത്തെങ്കിലേ അടുത്ത ഘട്ടത്തിലേക്കു പോകാന്‍ കഴിയു എന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

Published

on

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.

ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ്‌ ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.

സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.

രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കി.

Continue Reading

More

പാക് നടി ഹുമൈറ അസ്​ഗർ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു

Published

on

കറാച്ചി: പാകിസ്താൻ നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയയിലെ ആറാം ഫേസിലെ അപ്പാര്‍ട്ട്മെന്‍റിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തെക്കുറിച്ച് കൂടുതൽ ദുരൂഹതകൾ ഉയര്‍ത്തുന്നു.

വീട്ടിൽ നിന്ന് ദുർ​ഗന്ധം വന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് വാതിൽ തകര്‍ത്താണ് അകത്തുകടന്നത്. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 32കാരിയായ അസ്ഗർ കഴിഞ്ഞ ഏഴ് വർഷമായി അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും നിലവിൽ സ്വാഭാവിക മരണമാകാനുള്ള സാധ്യതയായിട്ടാണ് അധികൃതർ കേസ് കണക്കാക്കുന്നത്. ഔപചാരിക അന്വേഷണം നടന്നുവരികയാണ്, വസ്തുതകൾ വ്യക്തമാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോറൻസിക് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഡിഐജി റാസ അറിയിച്ചു.

മൃതദേഹം കൂടുതൽ പരിശോധനക്കായി ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയി. മൃതദേഹം അഴുകിയിരുന്നുവെന്നും അതിനാൽ മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ പ്രയാസമായിരിക്കുമെന്നും പോസ്റ്റ്‌മോർട്ടത്തിന് ചുമതലയുള്ള ഡോ. സമ്മയ്യ സയ്യിദ് പറഞ്ഞു. അപ്പാർട്ട്മെന്‍റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും നിർബന്ധിതമായി കടന്നുകയറിയതിന്‍റെയോ സമരത്തിന്‍റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിഗ് ബ്രദർ ഫോർമാറ്റിന്‍റെ പ്രാദേശിക പതിപ്പായ എആർവൈ ഡിജിറ്റലിന്‍റെ റിയാലിറ്റി പരമ്പരയായ ‘തമാഷാ ഘർ’ലൂടെയാണ് ഹുമൈറ അസ്ഗർ പ്രശസ്തയാകുന്നത്. 2015-ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ ചിത്രമായ ‘ജലൈബീ’യിലും എഹ്സാൻ ഫറാമോഷ്, ഗുരു എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ ഷോകളിലും അഭിനയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായാണ് ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്നും (ബുധനാഴ്ച) നാളെയും ( വ്യാഴാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Continue Reading

Trending