Connect with us

More

സിറിയ: പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി ഖത്തര്‍

Published

on

സിറിയന്‍ പ്രതിസന്ധി, പ്രത്യേകിച്ചും അലപ്പോയിലെ അടിച്ചമര്‍ത്തലും പീഡനങ്ങളും കൂട്ടക്കൊലയും അവസാനിപ്പിക്കുന്നതിന് ഖത്തര്‍ വിവിധതലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നു. ഖത്തറിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഇന്നലെ അറബ് ലീഗ് അടിയന്തര കൗണ്‍സില്‍യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി രാജ്യാന്തര ഇടപെടല്‍ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിന് രാജ്യാന്തര സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം നിറവേറ്റാന്‍ തയാറാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി ഈ വിഷയം ടെലിഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു.
ആലപ്പോയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ദയനീയവും ഏറ്റവും മോശപ്പെട്ടതുമാണെന്നും ഇക്കാര്യത്തിലെ സംയുക്ത സഹകരണത്തിന്റെ അനിവാര്യത ഇരുവരും പങ്കുവച്ചു. അലപ്പോയ്ക്കുനേരെയുള്ള ആക്രമണം അടിയന്തരമായി ഇവസാനിപ്പിക്കാന്‍ ഗൗരവതരമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ആവശ്യമാണെന്ന് ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ രാജ്യാന്തര സമൂഹം ചുമതലകളും ഉത്തരവാദിത്വവും നിറവേറ്റണം.
സിറിയയില്‍, പ്രത്യേകിച്ച് അലപ്പോയിലേക്ക് സഹായംസുരക്ഷിതമായും തടസമില്ലാതെയും എത്തിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. സിറിയന്‍ കൂടിയാലോചന സംബന്ധിച്ച ഉന്നതതല കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. റിയാദ് ഹിജാബുമായും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തി. സിറിയയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അലപ്പോയിലെ ജനങ്ങളോടൊപ്പമാണ് ഖത്തര്‍ നിലകൊള്ളുന്നതെന്നും രാജ്യത്തിന്റെ എല്ലാ പിന്തുണയും സഹായവും അവര്‍ക്കുണ്ടാകുമെന്നും ഖത്തറിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി. അലപ്പോയിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ ഖത്തര്‍ സ്വീകരിക്കുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
സിറിയയിലെ സാഹചര്യങ്ങളും സമാനതാല്‍പര്യമുള്ള നിരവധി വിഷയങ്ങളും ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ സിറിയന്‍ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി സ്‌പെഷ്യല്‍ എന്‍വോയ് റംസി എസ്സല്‍ദിന്‍ റംസിയുമായി ചര്‍ച്ച ചെയ്തു. അലപ്പോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ദേശീയദിനാഘോഷപരിപാടികള്‍ റദ്ദാക്കിയിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അമീറിന്റെ ഉത്തരവിനെ ഖത്തര്‍ ഒന്നാകെ സ്വാഗതം ചെയ്തു. ഏറ്റവും ഉചിതമായ തീരുമാനമാണ് അമീറും ഖത്തറും സ്വീകരിച്ചതെന്നാണ് പൊതുവിലയിരുത്തല്‍. ഖത്തറിലെ മാധ്യമങ്ങളും പൊതുസമൂഹവും പ്രവാസിസംഘടനകള്‍ ഉള്‍പ്പടെയുള്ളവയും അമീറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ദേശീയദിനത്തില്‍ കോര്‍ണീഷില്‍ നടത്തുന്ന സൈനിക പരേഡ് ഉള്‍പ്പടെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. അതേസമയം സിറിയയിലെ സംഭവവികാസങ്ങളില്‍ ലജ്ജിക്കേണ്ടതുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലും പീഡനങ്ങളും കൂട്ടക്കൊലയുമാണ് അവിടെ നടക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു അല്‍ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അലപ്പോ സിറിയന്‍ ഭരണകൂടം പിടിച്ചെടുത്താലും യുദ്ധം അവസാനിക്കുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ജനതയ്ക്കായി ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം നമ്മുടെ കൈകള്‍ കെട്ടപ്പെട്ടു എന്നതിനാല്‍ നമ്മളെല്ലാവരും ലജ്ജിക്കണം. സിറിയയില്‍ സൈനിക പരിഹാരത്തിനല്ല പകരം രാഷ്ട്രീയ പരിഹാരമാണു ഖത്തര്‍ തേടുന്നത്. എന്നാല്‍ അവിടെയുള്ള ഭരണകൂടം സൈനികപരിഹാരത്തിനാണു ശ്രമിക്കുന്നത്. അലപ്പോയിലെ ജനജീവിതം ചിന്തിക്കാനാകാത്തവിധം ദുരിതത്തിലൂടെയാണു കടന്നുപോകുന്നത്. അവിടെ ആശുപത്രികളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
സമാധാന പരിഹാരത്തിനായാണു ഖത്തറിന്റെ ശ്രമം. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ സമാധാനചര്‍ച്ചകളെ തടസ്സപ്പെടുത്തുകയാണ്.ഒരാഴ്ച വെടിനിര്‍ത്തലിനുള്ള നിര്‍ദേശം ഐക്യരാഷ്ട്രസഭയില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തത് ഇതുമൂലമാണ്. സിറിയന്‍ ജനതയെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന കുറേ രാജ്യങ്ങളുണ്ട്. അതിന്റെ ഭാഗമാണു ഖത്തറും. എല്ലാവരും ചേര്‍ന്ന് ഏകീകൃത തീരുമാനം എടുത്തെങ്കിലേ അടുത്ത ഘട്ടത്തിലേക്കു പോകാന്‍ കഴിയു എന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

Published

on

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

Published

on

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)

കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)

തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending