Connect with us

More

ഐക്യമഹാസാഗരം സാക്ഷി; മുജാഹിദ് ഐക്യം യാഥാര്‍ത്ഥ്യം

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ഒന്നര പതിറ്റാണ്ടിന്റെ വിടവ് തീര്‍ത്ത് ആദര്‍ശ ബന്ധുക്കള്‍ ഒന്നായപ്പോള്‍ നവോത്ഥാനങ്ങളുടെ ചരിത്ര ഭൂമികയില്‍ ഇതിഹാസം പിറന്നു.
ഒന്നും ഒന്നും ഇമ്മിണിബല്ല്യ ഒന്നാണെന്ന് പറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടില്‍, നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇസ്‌ലാഹി പ്രസ്ഥാനങ്ങള്‍ ഒന്നായിചേരുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയവര്‍ ജനസാഗരം തീര്‍ത്തു.
മുജാഹിദ് ഐക്യ മഹാസമ്മേളനത്തിന് ഐക്യദാര്‍ഢ്യവുമായി മലബാറിന്റെ ആസ്ഥാന നഗരിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് ആദര്‍ശപരവും സംഘടനാപരവുമായ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി ഒന്നായപ്പോള്‍ ഐക്യ മഹ്ാ സമ്മേളനം കരുത്തിന്റെ വിളംബരമായി മാറി.
മുജാഹിദുകളുടെ ഐക്യം പൊതുസമൂഹം ഹൃദയപൂര്‍വ്വം സ്വീകരിച്ചതിന്റെ അടയാളം കൂടിയായിരുന്നു കോഴിക്കോട് കടപ്പുറത്തെ ജനമുന്നേറ്റം. മുജാഹിദ് ഐക്യം ശാഖാതലങ്ങളില്‍വരെ ഉണര്‍വ് പകര്‍ന്നുവെന്ന വിളംബരമായിരുന്നു ഒഴിവുദിനമല്ലാതിരുന്നിട്ടുകൂടി സമ്മേളനത്തിനെത്തിയ വന്‍ജനാവലി. സംസ്ഥാനത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും പണ്ഡിതരും നേതാക്കളും സാധാരണക്കാരും ഉച്ചയോടെതന്നെ സമ്മേളന നഗരിയിലെത്തി. വൈകിട്ട് നാലോടെ സൂചികുത്താനിടമില്ലാത്തവിധം കടപ്പുറം മറ്റൊരു ജനസാഗരമായി.
ലോകമാനവിക ഐക്യ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മഹാസംഗമമായി സമ്മേളനം മാറി. മുത്തലാഖിന്റെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കം ചെറുക്കണമെന്നും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും നിരപരാധികളായ മതപ്രഭാഷകരെയും പണ്ഡിതരെയും അകാരണമായി യു.എ.പി.എ ചുമത്തി ജയിലിലടച്ച് പീഡിപ്പിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രാവിലെ മുജാഹിദ് സെന്ററില്‍ ചേര്‍ന്ന സംയുക്ത സംസ്ഥാന കൗണ്‍സിലില്‍ ആഗോള-ദേശീയ- പ്രാദേശിക വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍, നവോത്ഥാന പ്രസ്ഥാനത്തെ ഇകഴ്ത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ആഹ്വാനം നല്‍കി. സിറിയയിലെ അലപ്പോയിലും മ്യാന്മറിലെ അരാക്കാനിലും ക്രൂരമായ വംശീയ ഉന്മൂലനത്തിന് വിധേയമാകുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് വേണ്ടി ഐക്യമഹാസമ്മേളനത്തില്‍ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സി.പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending