Connect with us

More

ഐക്യമഹാസാഗരം സാക്ഷി; മുജാഹിദ് ഐക്യം യാഥാര്‍ത്ഥ്യം

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ഒന്നര പതിറ്റാണ്ടിന്റെ വിടവ് തീര്‍ത്ത് ആദര്‍ശ ബന്ധുക്കള്‍ ഒന്നായപ്പോള്‍ നവോത്ഥാനങ്ങളുടെ ചരിത്ര ഭൂമികയില്‍ ഇതിഹാസം പിറന്നു.
ഒന്നും ഒന്നും ഇമ്മിണിബല്ല്യ ഒന്നാണെന്ന് പറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടില്‍, നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇസ്‌ലാഹി പ്രസ്ഥാനങ്ങള്‍ ഒന്നായിചേരുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയവര്‍ ജനസാഗരം തീര്‍ത്തു.
മുജാഹിദ് ഐക്യ മഹാസമ്മേളനത്തിന് ഐക്യദാര്‍ഢ്യവുമായി മലബാറിന്റെ ആസ്ഥാന നഗരിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് ആദര്‍ശപരവും സംഘടനാപരവുമായ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി ഒന്നായപ്പോള്‍ ഐക്യ മഹ്ാ സമ്മേളനം കരുത്തിന്റെ വിളംബരമായി മാറി.
മുജാഹിദുകളുടെ ഐക്യം പൊതുസമൂഹം ഹൃദയപൂര്‍വ്വം സ്വീകരിച്ചതിന്റെ അടയാളം കൂടിയായിരുന്നു കോഴിക്കോട് കടപ്പുറത്തെ ജനമുന്നേറ്റം. മുജാഹിദ് ഐക്യം ശാഖാതലങ്ങളില്‍വരെ ഉണര്‍വ് പകര്‍ന്നുവെന്ന വിളംബരമായിരുന്നു ഒഴിവുദിനമല്ലാതിരുന്നിട്ടുകൂടി സമ്മേളനത്തിനെത്തിയ വന്‍ജനാവലി. സംസ്ഥാനത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും പണ്ഡിതരും നേതാക്കളും സാധാരണക്കാരും ഉച്ചയോടെതന്നെ സമ്മേളന നഗരിയിലെത്തി. വൈകിട്ട് നാലോടെ സൂചികുത്താനിടമില്ലാത്തവിധം കടപ്പുറം മറ്റൊരു ജനസാഗരമായി.
ലോകമാനവിക ഐക്യ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മഹാസംഗമമായി സമ്മേളനം മാറി. മുത്തലാഖിന്റെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കം ചെറുക്കണമെന്നും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും നിരപരാധികളായ മതപ്രഭാഷകരെയും പണ്ഡിതരെയും അകാരണമായി യു.എ.പി.എ ചുമത്തി ജയിലിലടച്ച് പീഡിപ്പിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രാവിലെ മുജാഹിദ് സെന്ററില്‍ ചേര്‍ന്ന സംയുക്ത സംസ്ഥാന കൗണ്‍സിലില്‍ ആഗോള-ദേശീയ- പ്രാദേശിക വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍, നവോത്ഥാന പ്രസ്ഥാനത്തെ ഇകഴ്ത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ആഹ്വാനം നല്‍കി. സിറിയയിലെ അലപ്പോയിലും മ്യാന്മറിലെ അരാക്കാനിലും ക്രൂരമായ വംശീയ ഉന്മൂലനത്തിന് വിധേയമാകുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് വേണ്ടി ഐക്യമഹാസമ്മേളനത്തില്‍ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സി.പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

Published

on

ദുബൈ: ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് വിമാനം തകര്‍ന്നുവീണു. ഇന്ത്യയുടെ ജെറ്റ് വിമാനമാണ് യുഎഇ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെ തകര്‍ന്നുവീണത്.  തകര്‍ന്നുവീണയുടനെ വിമാനം കത്തിച്ചാമ്പലാകുകയായിരുന്നു.

ഈ മാസം 15ന് ആരംഭിച്ച ദുബൈ എയര്‍ഷോ ഇന്ന് അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ ‘ഇന്ത്യന്‍ ഹാല്‍ തേജസ്’ ആണ് തകര്‍ന്നുവീണത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു; മള്‍ട്ടിഫങ്ക്ഷന്‍ ‘പ്ലസ് കീ’യാണ് പ്രധാന ആകര്‍ഷണം

ഓക്‌സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.

Published

on

മുബൈ: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്‌സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര്‍ എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്‌പ്ലേ IP66, IP68, IP69, IP69k സര്‍ട്ടിഫിക്കേഷന്‍ — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്‌ളാഷ് വൈറ്റ്, ക്വിക്ക്‌സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.

Continue Reading

kerala

ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍

ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

Published

on

ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം

Continue Reading

Trending