Connect with us

Video Stories

സമ്മതിദാനാവകാശം വിവേകപൂര്‍ണമാകണം

Published

on

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പെന്നത് അസാധാരണമാണ്. ഒക്‌ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞടുപ്പ് ചരിത്രത്തിലിടം പിടിക്കുന്നതിനുള്ള ആദ്യകാരണവും ഇതാണ്. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ കേരളത്തിന്റെ പരിച്ഛേദമായി അടയാളപ്പെടുത്താമെങ്കില്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണ് ഉുപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് നിസ്സംശയം പറയാം.
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്കും, വിവിധ സംസ്ഥാനങ്ങളിലെ 59 നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പവുമാണ് കേരളത്തിലേയും ഉപതെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുഫലങ്ങള്‍ ദേശീയ തലത്തില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം കേന്ദ്രഭരണകൂടത്തിന്റെ അജണ്ടകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന് നേരെ വെല്ലുവിളിയാകുന്ന നിയമനിര്‍മാണങ്ങളും നടപടികളും പുരോഗമിക്കുന്നതിനിടെയാണ് മഹാരാഷ്ട്ര, ഹരിനായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. സാമ്പത്തിക മാന്ദ്യവും, വര്‍ഗീയ വിഭജനവും ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ജനജീവിതം ദുസ്സഹമാകുമ്പോഴും 2.76 ലക്ഷം കോടിയുടെ കോര്‍പറേറ്റ് കടം പുനരാലോചന പോലുമില്ലാതെ എഴുതിതള്ളാന്‍ കഴിയും വിധം കേന്ദ്രസര്‍ക്കാര്‍ അധികാര പ്രമത്തത പ്രകടിപ്പിക്കുമ്പോള്‍ ഇതിനെതിരായ ജനവിധിയാണ് ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യ ആഗ്രഹിക്കുന്നത്.
ഇതിന് സമാനമായ സ്ഥിതി തന്നെയാണ് കേരളത്തിലും. അഞ്ച് നിയസഭാ മണ്ഡലങ്ങളിലായി 9,57,509 വോട്ടര്‍മാരാണ് ഒക്ടോബര്‍ 21ന് പോളിങ് സ്‌റ്റേഷനിലെത്തുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 2,14,779, എറണാകുളം 1,55,306, അരൂര്‍ 1,91,898, കോന്നി 1,97,956, വട്ടിയൂര്‍ക്കാവ് 1,97,570 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിന് കഴിയും വിധം ഭൂമി ശാസ്ത്രപരവും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളുണ്ട് ഓരോ മണ്ഡലത്തിനും. സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടി വരുന്നതും ഇതുകൊണ്ടാണ്.
സംസ്ഥാന സര്‍ക്കാര്‍ നിരവധി വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വേളയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലലയടിച്ച യു.ഡി.എഫ് തരംഗം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങില്‍ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി, വികസനമില്ലായ്മ, രാഷ്ട്രീയ കൊലപാതകങ്ങള്‍, വഴിവിട്ട നിയമനങ്ങള്‍, സിയാലിലേയും കിഫ്ബിയിലേയും ഓഡിറ്റിനെതിരായ സര്‍ക്കാര്‍ നിലപാട്, പ്രളയബാധിതരോടുള്ള അവഗണന, ലാന്‍ഡ് ബോര്‍ഡ് കേസുകളിലെ മെല്ലെപ്പോക്ക്, ധൂര്‍ത്ത്, പി.എസ്.സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ഏറ്റവുമൊടുവില്‍ എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദം തുടങ്ങി സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നിരവധിയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് അനുകൂലമല്ല കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് രാഷ്ട്രീയ വിഷയം ഒഴിവാക്കാന്‍ ഇടതുമുന്നണി കഴിയുംവിധമെല്ലാം പരിശ്രമിച്ചുവെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഒന്നായി അഭിപ്രായപ്പെടുന്നത്. പകരം വ്യക്തിഹത്യയും പ്രാദേശിക വിഷയങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുമുന്നണി ശ്രമിച്ചതെന്ന് പറയാം. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് കൂടത്തായ് പരമ്പര കൊലപാതക കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന വിമര്‍ശനവും ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
എല്ലാ ഉപതെരഞ്ഞെടുപ്പുകളിലുമെന്ന പോലെ, ഗൃഹസന്ദര്‍ശനവും കുടുംബ യോഗങ്ങളും ഉള്‍പ്പെടെ താഴെത്തട്ടില്‍ കേന്ദ്രീകൃതമായ പ്രചരണ പരിപാടികളാണ് ഇത്തവണയും എല്ലാ മുന്നണികളും നടത്തിയത്. വോട്ടര്‍മാരുടെ മനസ്സ് തൊട്ടറിഞ്ഞ പ്രചരണ പ്രവര്‍ത്തനങ്ങളുടെ അവസാന ലാപില്‍ മുന്നണി നേതാക്കളുടേതായി വരുന്ന പ്രസ്താവനകളില്‍ തെരഞ്ഞെടുപ്പ് ഫലം നിഴലിക്കുന്നുണ്ട്. ഭരണത്തിനെതിരായ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങളെ അതീജിവിക്കാന്‍ കാടടച്ച പ്രചരണ തന്ത്രങ്ങള്‍ കൊണ്ട് മാത്രം സാധ്യമാകില്ലെന്ന് നിരവധി ഘട്ടങ്ങളില്‍ തെളിയിച്ചതാണ് കേരളത്തിന്റെ ചരിത്രം.
എന്‍.ഡി.എയിലെ അസ്വാരസ്യങ്ങളും വോട്ട് വിഭജനവും തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണി പുലര്‍ത്തുന്നതെന്നാണ് നിരീക്ഷണങ്ങള്‍. എന്നാല്‍ ഭരണവിരുദ്ധ തരംഗം അലയടിക്കുമെന്ന ശുഭപ്രതീക്ഷയാണ് യു.ഡി.എഫിന്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ശബരിമല വിഷയം ഉപതെരഞ്ഞെടുപ്പിലും വിഷയീഭവിച്ചിട്ടുണ്ട്. എന്‍.എസ്.എസിനെ പോലെ വിശ്വാസ സംരക്ഷണത്തിന് ശകതമായി നിലകൊള്ളുന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരായി പരസ്യമായി രംഗത്തുവന്നുവെന്നത് ഉപതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്. സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്കുള്ള എന്‍.എസ്.എസിന്റെ നിലപാട് മാറ്റം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് തന്നെയാണ് ഊഹിക്കേണ്ടത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ മാത്രമാണ് ഇടതുമുന്നണിയുടെ കൈവശമുണ്ടായിരുന്ന മണ്ഡലം. നാലിടത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നതെങ്കില്‍ മഞ്ചേശ്വരത്ത് സിറ്റിങ് എം.എല്‍.എ ആയിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ ആകസ്മികമായ വേര്‍പാടിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ ശക്തമായ പ്രതിപക്ഷമാണെന്ന ബോധ്യത്തിന്റെ കൂടി വിഷയമായി ഉപതെരഞ്ഞെടുപ്പ് മാറുന്നതും ഇതിനാലാണ്. ഭാവി കേരളത്തെ സംബന്ധിച്ച ശുഭസൂചനകള്‍ നല്‍കുന്നതാകണം തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ജനങ്ങളോടൊപ്പം നിന്ന് കാരുണ്യത്തിന്റെ ഹസ്തം നീട്ടുന്ന നേതാക്കളെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധതയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ഭരണമികവുകള്‍ തൂക്കിനോക്കിപ്പെടേണ്ടതുണ്ട്. രാഷ്ട്രീയം ചര്‍ച്ചയാകുകയും വേണം. സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്തും ഭരണവിലയിരുത്തലിനെ ഹൈജാക്ക് ചെയ്തും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം തന്നെയാണ്. ഭരണാധികാരികളുടെ ശരി തെറ്റുകളെ വിശകലനം ചെയ്ത്, തെറ്റിനെതിരെ പ്രതികരിക്കാനുള്ള ജനങ്ങളുടെ ഉഗ്രശേഷിയുള്ള ആയുധമാണ് സമ്മതിദാനാവകാശം. അത് വിവേകത്തോടെ പ്രയോഗിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥസമ്പുഷ്ടമാകുന്നത്. സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത് ജനാധിപത്യത്തോടുള്ള ഓരോ പൗരന്മാരുടേയും കടമയുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending