Culture
മന്ത്രി ജലീലിന് കള്ളനെ കയ്യോടെ പിടിച്ചപ്പോഴുള്ള പരിഭ്രമം; ആരോപണം കടുപ്പിച്ച് ചെന്നിത്തല
എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പലതും വിളിച്ച് പറയുന്നത്. വസ്തുതാപരമായ തന്റെ ആരോപണങ്ങള്‍ക്ക് മന്ത്രിക്ക് ഒരു മറുപടിയുമില്ലാതായപ്പോള്‍ തന്റെ മകനെക്കുറിച്ച് ബാലിശമായ കാര്യങ്ങള്‍ പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. എന്റെ മകന് സിവില്‍ സര്‍വീസില്‍ 210ാം റാങ്ക് ലഭിച്ചതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാകും. അവന്റെ കൂടെ ഞാന്‍ ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് പോയതാണ് അദ്ദേഹമിപ്പോള്‍ വലിയ സംഭവമായി പറയുന്നത്. എന്റെ മകന്റെ കൂടെ ഞാനല്ലാതെ പിന്നെയാര് പോകണമെന്നാണ് ജലീല്‍ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉന്നത നിലവാരമുണ്ടാകുമെന്ന തന്റെ പ്രതീക്ഷ തെറ്റായിരുന്നു. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുകയാണ് ജലീലെന്നും ചെന്നിത്തല പരിഹസിച്ചു.
മാര്‍ക്ക്ദാനവിവാദത്തിലെ തന്റെ ആരോപണം സത്യവിരുദ്ധമെന്ന് തെളിയിക്കാന്‍ ഇന്നും കെ ടി ജലീലിനെ വെല്ലുവിളിച്ച രമേശ് ചെന്നിത്തല മന്ത്രി നടത്തിയത് അധികാര ദുര്‍വിനിയോഗം എന്ന് കുറ്റപ്പെടുത്തി. താന്‍ ആരുടേയും ചട്ടുകമല്ലെന്നും വ്യക്തമാക്കിയ ചെന്നിത്തല, മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എങ്ങനെ ആണ് മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ഇടപെടലെന്നും സെക്രട്ടറി സൂപ്പര്‍ വിസി ചമയുകയാണോയെവന്നും ചോദിച്ചു.
താന്‍ മോഡറേഷന് എതിരല്ല, എന്നാല്‍ മാര്‍ക്ക് കുംഭകോണം പാടില്ലെന്നതാണ് തന്റെ നിലപാട്. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്ത് വരുന്നത് എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
മാര്‍ക്ക് ദാന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ചെന്നിത്തല വിമര്‍ശനങ്ങളുയര്‍ത്തി. വിവാദത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഘട്ടത്തില്‍ രാജി വച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കിയ പ്രതിപക്ഷം, മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
എം.ജി സര്‍വകലാശാലയുടെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മന്ത്രി തയാറാകുന്നില്ലെന്നും ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. എം.ജി സര്‍വകലാശാല സംഘടിപ്പിച്ച അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദ്ദീന് പങ്കെടുക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അയാള്‍ മണിക്കൂറുകളോളം അദാലത്തില്‍ പങ്കെടുക്കുന്നതിന്റെയും വൈസ് ചാന്‍സലര്‍ അടക്കമുള്ളവരോട് സംസാരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി അദാലത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് മടങ്ങിയെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. കെ.ടി.യു അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുന്നതിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ അത് എഴുതിയ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് മന്ത്രി പറഞ്ഞത്. അദാലത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരാണ് മിനിറ്റ്സിലുള്ളത്. അംഗമെന്ന നിലയില്‍ ഷറഫറുദ്ദീന്‍ ഒപ്പിടുകയും ഇതിനു താഴെ വൈസ് ചാന്‍സലര്‍ ഒപ്പു വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേരള സാങ്കേതിക സര്‍വകലാശാലയിലും എം.ജി സര്‍വകലാശാലയിലും നടന്ന അദാലത്തില്‍ പങ്കെടുത്തതെന്ന് വ്യക്തമാക്കണം. സിന്‍ഡിക്കേറ്റ് നിയമാനുസൃതമായാണ് തീരുമാനമെടുത്തതെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മാര്‍ക്ക് ദാനം ചെയ്യാനുള്ള അധികാരം സിന്‍ഡിക്കേറ്റിനില്ല. അതത് പാസ് ബോര്‍ഡുകള്‍ക്കാണ് അതിനുള്ള അധികാരം. ആ തീരുമാനം സിന്റിക്കേറ്റ് അംഗീകരിക്കുകയും വേണം. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് ദാനം നടത്തിയതെന്ന ചോദ്യത്തിന് വി.സിയോ മന്ത്രിയോ മറുപടി നല്‍കിയിട്ടില്ല. 2012ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കോഴിക്കോട് സര്‍കലാശാലയില്‍ ബി.ടെക്ക് വിദ്യാര്‍ഥികള്‍ക്ക് 20 മാര്‍ക്ക് മോഡറേഷന് നല്‍കിയെന്ന ജലീലിന്റെ വാദം അടിസ്ഥാനരഹിതമാണ്. കോഴിക്കോട് സര്‍വകലാശാലയിലെ മോഡറേഷനും ഇപ്പോഴത്തെ മാര്‍ക്ക് ദാനവുമായി ഒരു ബന്ധവുമില്ല. 2004 ന്റെ സ്കീമിന്റെ അടിസ്ഥാനപരമായ തകരാര്‍ മറികടക്കാന്‍ അക്കാദമിക് കൗണ്‍സിലിന്റെയടക്കം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോഡറേഷന് നടപ്പാക്കിയതാണ്. അതിനായി എല്ലാ വിദ്യാര്‍ഥികള്‍ക്കും മോഡറേഷന് നല്‍കിയിരുന്നു. അല്ലാതെ അദാലത്ത് നടത്തി ആവശ്യപ്പെടുന്ന കുട്ടികള്‍ക്കെല്ലാം മാര്‍ക്ക് ദാനം നല്കുകയല്ല ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
അദാലത്തിനെ മാര്‍ക്ക് കച്ചവടം നടത്തുന്ന ചന്തപോലെയാക്കി മാറ്റിയിരിക്കുകയാണ്. അദാലത്തില്‍വച്ച് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം തെറ്റാണെന്ന് സി.പി.എം നേതാവും മുന്‍ യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍മാനുമായ പി.കെ ഹരികുമാറിന്റെ അഭിപ്രായം പ്രസക്തമാണ്. സര്‍വകലാശാലകള്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. എന്നാല്‍ സര്‍വകലാശാലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിയും സര്‍ക്കാരും കുടപിടിക്കുന്നതാണ് കാണുന്നത്. പരീക്ഷാ കലണ്ടര്‍ പോലും മന്ത്രിയുടെ ഓഫീസ് തിരുത്തുന്നു. ഇത്തരത്തില്‍ മന്ത്രിയുടെ ഓഫിസിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ശാഖാ ഓഫീസായി സര്‍വകലാശാലകളെ മാറ്റുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. വ്യക്തമായ തെളിവുകളോടെ ഉന്നയിക്കപ്പെട്ട മാര്‍ക്ക് കുംഭകോണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മൗനം വെടിയണമെന്നും ഇത് അന്വേഷിക്കാന്‍ തയാറാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം പരാതി കൊടുക്കുന്നതു സംബന്ധിച്ച് ഗവര്‍ണറെ കാണുമെന്നും ചെന്നിത്തല വ്യക്തമാക്കി.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

