Connect with us

Culture

മഞ്ചേശ്വരം: ജയപ്രതീക്ഷയുടെ ചിറകിലേറി യു.ഡി.എഫ്

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട്: ഫാസിസവും ജനാധിപത്യവും തമ്മിലുള്ള സമര്‍ത്ഥമായ പോരാട്ടം നടന്ന മഞ്ചേശ്വരത്ത് ജയപ്രതീക്ഷയുടെ ചിറകിലേറി യു.ഡി.എഫ്. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെതിനേക്കാള്‍ നേരിയ കുറവ് ഉണ്ടായെങ്കിലും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പുറത്തുവരുന്ന പ്രവചനങ്ങളും യു.ഡി.എഫിന് വിജയം ഉറപ്പിക്കുന്നു. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആവേശകരമായ പോളിംഗാണ് ഉണ്ടായത്. മുസ്‌ലിം ലീഗിന് സ്വാധീനമുള്ള തീരമേഖലയില്‍ കനത്ത പോളിംഗ് ഉണ്ടായത് ശുഭപ്രതീക്ഷ നല്‍കുന്നതായി യു.ഡി.എഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
സ്ത്രീ പോളിംഗിലുണ്ടായ അഭൂതമായ വര്‍ധനയും യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 214779 വോട്ടര്‍മാരില്‍ 106928 സ്ത്രീകളാണ്. ഇതില്‍ 86487പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 80.88 ശതമാനമാണ് വനിതാ പോളിംഗ്. സ്ത്രീവോട്ടര്‍മാരുടെ പോളിംഗ് കൂടിയത് യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. ഇതു യു.ഡി.എഫിന് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. കുമ്പള, മൊഗ്രാല്‍, ഉപ്പള, മഞ്ചേശ്വരം, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ വിവിധ ബൂത്തുകളില്‍ കനത്ത പോളിംഗ് നടന്നു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗില്‍ നേരിയ കുറവാണ് ഇക്കുറി. 75.88 ആണ് ലോക്സഭയിലെ പോളിംഗ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 76.33 ശതമാനമായിരുന്നു പോളിംഗ് ശതമാനം. അതേസമയം എന്നത്തെയും പോലെ ഒരു പ്രവചനത്തിലും എല്‍.ഡി.എഫ് ചിത്രത്തിലില്ല എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആളിക്കത്തിയ വിഷയമായിരുന്നു ശബരിമല. ആ ശബരിമല മുഖ്യവിഷയങ്ങളിലൊന്നായി മഞ്ചേശ്വരത്ത് നിറഞ്ഞു നിന്നിരുന്നു. ശബരിമല തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമായതോടെ ഇത് എല്‍.ഡി.എഫിന് വലിയ രീതിയില്‍ പ്രതിസന്ധിയായിട്ടുണ്ട്.
മഞ്ചേശ്വരം നിയമസഭ മണ്ഡലം യു.ഡി.എഫിന്റെ പ്രത്യേകിച്ച് മുസ്‌ലിം ലീഗിന്റെ ഉറച്ചകോട്ടയാണ്. ഇടയ്‌ക്കെപ്പോഴോ അടിതെറ്റിയതൊഴിച്ചാല്‍ വലതിനൊപ്പം അടിയുറച്ചുനില്‍ക്കുന്ന പ്രദേശം. 2011ലും 2016ലും മുസ്‌ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖ് വിജയക്കൊടി പാറിച്ച മണ്ഡലത്തില്‍ ട്രിപ്പിളടിക്കാനിരിക്കുകയാണ് യു.ഡി.എഫ്. 2011ല്‍ 5,864 വോട്ടുകള്‍ക്കാണ് പി.ബി അബ്ദുല്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്. എല്‍.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. തുടര്‍ന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് 5828വോട്ടുകളുടെ ഭൂരിപക്ഷം നേടി. 2009ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ 7,219 ആയിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. 2016ല്‍ രണ്ടാമതും പി.ബി അബ്ദുല്‍ റസാഖ് ജയിച്ചുകേറി. ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11113വോട്ടുകള്‍ക്കാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബി.ജെ.പിയെ തളച്ചത്. എല്‍.ഡി.എഫിനെ 35421 വോട്ടുകള്‍ക്കും പിന്നിലാക്കിയായിരുന്നു മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് മുന്നേറ്റം.

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending