Connect with us

News

രാജ്യവ്യാപക പ്രതിഷേധം: ആര്‍.സി.ഇ.പി കരാര്‍ ഇന്ത്യ ഒപ്പുവെക്കില്ല

Published

on

ബാങ്കോക്ക്: ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും ചൈനയും ഉള്‍പ്പെടെ മറ്റ് ആറ് രാഷ്ട്രങ്ങളും ഉള്‍കൊള്ളുന്ന ആര്‍.സി.ഇ.പി കരാര്‍ ഒപ്പുവെക്കുന്നതില്‍നിന്ന് ഇന്ത്യ അവസാന നിമിഷം പിന്മാറി. കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ മറ്റ് രാഷ്ട്രങ്ങള്‍ എതിര്‍ത്തതാണ് പിന്മാറ്റത്തിനു കാരണമെന്നും രാജ്യതാല്‍പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാകാത്ത സാഹചര്യത്തിലാണ് പിന്മാറുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. അതേസമയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദി സര്‍ക്കാറിന്റെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.
ബാങ്കോക്കില്‍ ഇന്നലെ നടന്ന ആസിയാന്‍ അംഗ രാഷ്ട്ര തലവന്മാരും കരാറിന്റെ ഭാഗമാകുന്ന മറ്റ് രാഷ്ട്ര തലവന്മാരും പങ്കെടുത്ത ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ കരാര്‍ ഒപ്പുവെക്കുമെന്നായിരുന്നു വിവരം. കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് ബാങ്കോക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുകയായിരുന്നു. ഇന്ത്യ പ്രകടിപ്പിച്ച ചില ആശങ്കകളില്‍ പ്രധാനമന്ത്രി അവസാന നിമിഷം വരെ ഉറച്ചുനിന്നുവെന്നും രാജ്യതാല്‍പര്യം അടിയറ വെക്കാന്‍ കഴിയില്ല എന്നതിനാലാണ് പിന്മാറ്റമെന്നും ആര്‍.സി.ഇ.പി കരാര്‍ നിഷ്പക്ഷമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ആര്‍.സി.ഇ.പി കരാറും സാമ്പത്തിക മാന്ദ്യവും ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനിരിക്കെയാണ് തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ മാറ്റിയത്. പ്രക്ഷോഭ പരിപാടികള്‍ക്ക് പിന്തുണ തേടി കോണ്‍ഗ്രസ് ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 13 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. വിവിധ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരാറിനെതിരെ പ്രതിഷേധം നടന്നു വരികയാണ്.
മോദി സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തില്‍ നിലയുറപ്പിച്ച മുഴുവന്‍ ജനങ്ങളുടെയും വിജയമാണ് കരാറില്‍നിന്ന് പിന്മാറാനുള്ള കേന്ദ്ര തീരുമാനമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അതേസമയം ആശങ്കകള്‍ പരിഹരിക്കുന്ന മുറക്ക് കരാറുമായി മുന്നോട്ടു പോകുമെന്ന സൂചനതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോഴും നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending