Connect with us

kerala

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍; സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് ഇടി മുഹമ്മദ് ബഷീര്‍

ഭിന്നശേഷിക്കാരുടെ അവകാശ, അധികാരങ്ങള്‍ സംബന്ധിച്ച നിയമം ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.

Published

on

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ അവകാശ, അധികാരങ്ങള്‍ സംബന്ധിച്ച നിയമം ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ആലസ്യം അവസാനിപ്പിക്കണമെന്നു അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രീസ് (ഫിക്കി) സംഘടിപ്പിച്ച കൊവിഡ് 19 പശ്ചാത്തലത്തില്‍ കാഴ്ചപരിമിതരുടെ പ്രശ്‌നങ്ങളെന്ന ദേശീയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകരം എന്ന് വിശേഷിപ്പിച്ച ഈ നിയമനിര്‍മാണ പ്രകാരമുള്ള വകുപ്പുകള്‍ വെറും കടലാസില്‍ ഒതുങ്ങികിടക്കുകയാണ്. നിരവധി കാര്യങ്ങള്‍ അതില്‍ ചൂണ്ടികാണിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. ജോലിയിലുള്ള, അവരുടെ സംവരണം അവരുടെ ആരോഗ്യ പ്രശ്‌നങ്ങളിലെ ചികിത്സ സംബന്ധിച്ച മറ്റു കാര്യങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലുമൊക്കെ അവരുടെ സൗകര്യത്തിനായി വരുത്തേണ്ട മാറ്റങ്ങള്‍ ഇവയൊന്നും തന്നെ ഫലപ്രദമായി ചെയ്തിട്ടില്ല.
കാഴ്ച്ച പരിമിതരുടെ കാര്യത്തിലാണെങ്കില്‍ വളരെ ദയനീയമാണ് കാര്യങ്ങള്‍. എത്രയോ കാലമായി ഈ നിയമം നടപ്പിലാക്കിയാല്‍ അവര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ പറ്റി സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ല. കൊവിഡ് കാലത്താകട്ടെ ഇവര്‍ സ്വയം ചെയ്യുന്ന ജോലികളിലോ സര്‍ക്കാറിലോ മറ്റോ ലഭിച്ച ജോലികളിലോ പോകാന്‍ കഴിയാത്ത ഒരു അവസ്ഥയുണ്ട്.

അതുമൂലം പലരും പട്ടിണിയിലാണ്. അത് പോലെ കൂടെ കൊണ്ടുപോകുന്ന സഹായികള്‍ക്കു സൗകര്യങ്ങള്‍ ചെയ്യുന്ന കാര്യത്തിലും സ്വയം തൊഴിലില്‍ ഏര്‍പ്പെടുകായാണെങ്കില്‍ അതിനുള്ള സാമ്ബത്തിക സഹായങ്ങളെ പറ്റിയും നിയമത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവര്‍ക്ക് കിട്ടുന്നില്ല. അതുപോലെ ഇതില്‍ കുറെ പേര്‍ ഏര്‍പ്പെട്ടിരിക്കുന്നത് തന്നെ ഉന്തുവണ്ടിയിലും മറ്റുമുള്ള കച്ചവടങ്ങള്‍, ബസ്സിലൊക്കെ കയറി പുസ്തകങ്ങളും മറ്റും വില്‍ക്കല്‍, തെരുവുകളിലും മറ്റും പാട്ട് പാടുകയും കലാപരിപാടി നടത്തുക തുടങ്ങിയ കാര്യങ്ങളിലാണ്.

ഇവര്‍ക്ക് എന്തെങ്കിലും ഒരു ജീവിതമാര്‍ഗം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരുകള്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഇവരുടെ പെന്‍ഷന് കാലാനുസൃതമായിട്ടുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടേയില്ല.

ഭിന്നശേഷിക്കാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ നാട്ടില്‍ വേണ്ടത്ര ലഭ്യമായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും പ്രവൃത്തിപഥത്തില്‍ വന്നിട്ടില്ല. സാമൂഹ്യനീതിയെ കുറിച്ച് സംസാരിക്കുമ്‌ബോഴും സാമൂഹിക നീതിയുടെ എത്രയോ അകലെ നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിനു സര്‍ക്കാറുകള്‍ വിമുഖത കാണിക്കുകയാണ്. പാര്‍ലമെന്റിന്റെ സാമൂഹ്യ നീതിയുടെ കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റിയില്‍ അംഗമെന്ന നിലയില്‍ ഈ കാര്യങ്ങള്‍ പലപ്പോഴും ഞങ്ങള്‍ ഉന്നയിക്കാറുള്ളതാണ്. ഇനിയുള്ള സെഷനുകളിലും പാര്‍ലമെന്റിന്റെ മൊത്തത്തിലുള്ള ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്

ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

Published

on

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

സുരക്ഷാ ജീവനക്കാരനോട് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാന്‍ പ്രതികള്‍ നിര്‍ദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. കൃത്യത്തിന് പിന്നാലെ പ്രതികള്‍ സെക്യൂരിറ്റി റൂമില്‍ മദ്യപിക്കുകയും ശേഷം അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി പരാതി നല്‍കില്ലെന്ന് പ്രതികള്‍ കരുതി. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സഹായത്തിനായി രാഷ്ട്രീയ നേതാക്കളെയടക്കം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

അതേസമയം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത പൊലീസ് സുരക്ഷയില്‍ പ്രതികളെ കോളേജില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്നാണ് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുന്‍ സഹപാഠി വെളിപ്പെടുത്തിയിരുന്നു.

ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് കൃത്യം നടക്കുന്ന ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

Continue Reading

kerala

എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും

സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്.

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടനില്‍ നിന്ന് ചരക്ക് വിമാനമെത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചരക്ക് വിമാനത്തില്‍ യുദ്ധവിമാനം കൊണ്ടുപോകും.

ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് കഴിയാതെ വന്നാല്‍ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകാനാണ് തീരുമാനം.

ഇറാനെതിരെയുള്ള ഇസ്രാഈല്‍ വ്യാമാക്രമണത്തിലെ യുദ്ധ വിമാനമാണ് f35. കേരളതീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്.

ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു തിരികെ കൊണ്ടു പോകാന്‍ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Continue Reading

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്.

Published

on

ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്. കേരള സര്‍വകലാശാലയിലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

താത്കാലിക വിസി സിസാതോമസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു.

സസ്‌പെന്‍ഷന്‍ നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്‍, അഡ്വ.ജി.മുരളീധരന്‍, ഡോ.നസീബ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. നാളെ കോടതിയില്‍ സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ക്ക് സിന്‍ഡിക്കേറ്റ് തീരുമാനം അറിയിക്കേണ്ടിവരും.

അതേസമയം, സസ്‌പെന്‍ഷന്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും വിസി സിസാ തോമസ് പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു .രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്‌തെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. സസ്‌പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.

വിസി മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ മോഹനന്‍ കുന്നുമ്മല്‍ വിദേശ സന്ദര്‍ശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി സി സിസ തോമസാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്‍കിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കാം. വിസി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കും.

Continue Reading

Trending