Connect with us

india

സവർക്കറല്ല, ഗാന്ധിയാണ് മാതൃക: പ്രശാന്ത് ഭൂഷണെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍

Published

on

നെല്‍സണ്‍ ജോസഫ്‌

നട്ടെല്ല് 

” ഞാൻ ട്വീറ്റ് ചെയ്തത് മനസറിവില്ലാതെയല്ല. അതിലുള്ളത് എൻ്റെ ശരിയായ അഭിപ്രായമാണ്. ഇപ്പൊഴും അതുതന്നെയാണ് എൻ്റെ അഭിപ്രായം.

അതിനാൽ അതിൻ്റെ പേരിൽ ഞാൻ മാപ്പ് പറഞ്ഞാൽ അത് വ്യാജവും അവമതിപ്പ് ഉളവാക്കുന്നതുമായിരിക്കും.

മഹാത്മാഗാന്ധി, രാഷ്ട്രപിതാവ് തൻ്റെ വിചാരണ സമയത്ത് പറഞ്ഞ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് എനിക്ക് കഴിയുക

ദയ ഞാൻ ചോദിക്കുന്നില്ല. മഹാമനസ്കതയ്ക്കായി അപേക്ഷിക്കുന്നുമില്ല.

ഒരു പൗരനെന്ന നിലയിലെ ഏറ്റവും ഉയർന്ന ഉത്തരവാദിത്വമായി ഞാൻ കരുതുകയും കുറ്റകൃത്യമെന്ന് കോടതി തീരുമാനിക്കുകയും ചെയ്ത കാര്യത്തിന് നിയമപ്രകാരം കോടതി നൽകുന്ന ഏതൊരു ശിക്ഷയും സന്തോഷപൂർവം സ്വീകരിക്കാൻ ഞാൻ തയ്യാറാണ് ”

അഡ്വക്കറ്റ് പ്രശാന്ത് ഭൂഷൺ ൻ്റെ സ്റ്റേറ്റ്മെൻ്റിൻ്റെ ഏതാനും ഭാഗങ്ങളാണ്.

കുനിയാൻ പറയുമ്പൊ പലരും ഇഴയുന്ന കാലമാണ്.

മാപ്പ് പറയുകയാണെങ്കിൽ ശിക്ഷ നാമമാത്രമാവും എന്ന് മറ്റാരെക്കാൾ നന്നായി അയാൾക്കറിയുമായിരിക്കും. അയാൾക്കറിയാമായിരുന്നിരിക്കും.

അത് ചെയ്യുന്നത് ആത്മവഞ്ചനയാണെന്ന് തിരിച്ചറിയുന്നതും അത് ഉറക്കെപ്പറയുന്നതും അസാമാന്യ ധീരത തന്നെയാണ് ഇക്കാലത്ത്.

ഒരു കാര്യം കൂടിയുണ്ട് ആ സ്റ്റേറ്റ്മെൻ്റിൽ.

ജനാധിപത്യത്തിൽ ഏത് ഇൻസ്റ്റിറ്റ്യൂഷനെതിരെയുമുള്ള തുറന്ന വിമർശനം അവശ്യമാണ് എന്ന്. ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് പൊതു പരിശോധന അഭികാമ്യമാണെന്നും..

പലരും തുറന്ന് പറയാൻ മടിക്കുന്നതാണ് പ്രശാന്ത് ഭൂഷൺ തുറന്ന് പറയുന്നത്.

സവർക്കറല്ല, ഗാന്ധിയാണ് മാതൃക

ആദരവ് 

https://www.facebook.com/photo.php?fbid=3680347958655783&set=a.205576632799617&type=3&theater

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

Published

on

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുള്ള 2412 പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.

മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

india

അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി

കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Published

on

അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. നഷ്ടത്തിന്റെ വേദന വലുതാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാനുള്ള ക്ഷമയും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. – മുസ്‌ലിംലീഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നിങ്ങളുടെ വേദന ഈ രാജ്യം മുഴുവൻ പങ്കിടുകയാണ്. ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Continue Reading

india

വിമാനാപകടം; മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്

. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.

Continue Reading

Trending