Connect with us

india

വാഹന വില്‍പ്പന കേന്ദ്രത്തില്‍ ഒരു എലി കാരണം ഉണ്ടായത് 1 കോടി രൂപയുടെ നഷ്ടം

വാഹന വില്‍പ്പന കേന്ദ്രത്തിലെ ഒരു നില മുഴുവന്‍ തീപിടുത്തത്തില്‍ കത്തിപോയിരുന്നു

Published

on

ഹൈദരാബാദ്: തെലങ്കാനയിലെ മൂഷീറാബാദില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംഭവിച്ച ഒരു കോടി നഷ്ടം കണക്കാക്കുന്ന തീപിടുത്തത്തിന് കാരണം ഒരു എലി. ഈ സ്ഥലത്തെ ഒരു വാഹന വില്‍പ്പന കേന്ദ്രത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 8ന് തീപിടുത്തമുണ്ടായത്. ആദ്യഘട്ടത്തില്‍ തന്നെ തീപിടുത്തം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും തീപിടിക്കുന്ന വസ്തക്കള്‍ കത്തിയതിനാലോ, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ അല്ല തീപിടുത്തം എന്ന് കണ്ടെത്തിയിരുന്നു. പിന്നീടാണ് സിസിടിവി ദൃശ്യങ്ങളിലേക്ക് അന്വേഷണം നീങ്ങിയത്.

ഇതില്‍ നിന്നാണ് തീപിടുത്തത്തിലെ വില്ലന്‍ എലിയാണ് എന്ന് കണ്ടെത്തിയത്. വാഹന വില്‍പ്പന കേന്ദ്രത്തിലെ ഒരു നില മുഴുവന്‍ തീപിടുത്തത്തില്‍ കത്തിപോയിരുന്നു. ഇവിടെ തീപിടിച്ചതിന്റെ ഫലമായി ഉണ്ടായ ചൂടും പുകയും മൂലം അതിന് അടിയിലെ നിലയിലും തകരാര്‍ പറ്റിയിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിരുന്നു.

ട്രൂത്ത് ലാബ് എന്ന സ്വകാര്യ അന്വേഷണ സംഘമാണ് ഈ വാഹന വില്‍പ്പന കേന്ദ്രം തീപിടിച്ച സംഭവം അന്വേഷിച്ചത്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ഹൈട്രോ കാര്‍ബണിന്റെ സാന്നിധ്യം സംഭവ സ്ഥലത്ത് ഉണ്ടായില്ലെന്ന് പറയുന്നു. ഇതിലൂടെ തന്നെ വസ്തുക്കള്‍ കത്തിയതിനാലോ, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ അല്ല തീപിടുത്തം എന്ന അനുമാനത്തിലെത്തിയെന്നാണ് ഇവര്‍ പറയുന്നത്.

രാവിലെ ഓഫീസില്‍ എത്തിയ ഒരു ജീവനക്കാരി രാവിലെ 10 മണിയോടെ പതിവുപോലെ ഓഫീസിലെ പൂജ വിളക്ക് കത്തിച്ചു. അന്ന് രാത്രി 11.55 ഓടെ ഒരു എലി കത്തുന്ന ഒരു സാധനം കടിച്ചുപിടിച്ച് ഓഫീസിലെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ എത്തുന്നു. രാവിലെ തെളിയിച്ച ദീപത്തിലെ ഒരു തിരിയാകാം അത് എന്നാണ് കരുതുന്നത്. അത് എലി അവിടെയുള്ള കസേരയില്‍ ഇടുന്നു. 12.06 ഓടെ കസേര കത്തുവാന്‍ തുടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ സമയത്ത് തന്നെ അവിടെയുള്ള എന്തിലെക്കോ തീ പടര്‍ന്ന് ഒരു പൊട്ടിത്തെറിയുണ്ടാകുന്നു.

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

india

വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

Published

on

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.

Continue Reading

india

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

Published

on

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

Continue Reading

Trending