Connect with us

kerala

തദ്ദേശ തെരെഞ്ഞടുപ്പില്‍ കനത്ത തിരിച്ചടി ഭയന്ന് സിപിഎം; ലൈഫ് പദ്ധതിയെ മുഖ്യ പ്രചാരണമാക്കാനുള്ള ഇടത് നീക്കം തകര്‍ന്നു

ഗുരുതരമായ അഴിമതി വെളിച്ചത്തായതോടെ വോട്ടര്‍മാരെ എങ്ങിനെ നേരിടുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സി.പി.എം കോടികണക്കിനു രൂപ പദ്ധതി നടത്തിപ്പിനു കമ്മീഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍ ലൈഫ് സമുച്ചയ പദ്ധതി കമ്മീഷനു വേണ്ടി മാത്രമായിരുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതായി.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ നിന്നും കനത്ത തിരിച്ചടി ഭയന്ന് സി.പിഎം. ലൈഫ് ഭവന പദ്ധതിയെ മുഖ്യ പ്രചാരണായുധമാക്കി വോട്ട് തേടണമെന്ന നിര്‍ദേശത്തിനുഏറ്റ പ്രഹരത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഇടതു മുന്നണി സര്‍ക്കാറിന്റെ കൊട്ടിഘോഷിച്ച പ്രചാരണമായിരുന്നു ലൈഫ് പദ്ധതിക്ക്. നിരവധി പേര്‍ വീട് ലഭിക്കാതെ കണ്ണീരില്‍ കഴിയുമ്പോഴായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാറിന്റെ ലൈഫ് ആഘോഷം പോലും. ലൈഫില്‍ ഭവനം ലഭിച്ചവരെ വിളിച്ചുകൂട്ടി സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ കോടികളാണ് ചെലവഴിച്ചത്. ഇതിനിടയിലാണ് ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും കമ്മീഷന്‍ പദ്ധതി മാത്രമാണെന്ന് പുറത്തായത്. വടക്കാഞ്ചേരിയിലെ ലൈഫ് സമുച്ചയം കോടികളുടെ അഴിമതിയുടെ തെളിവായി തെളിഞ്ഞു. ലൈഫിനു വേണ്ടിയുണ്ടാക്കി കരാര്‍ തയാറാക്കിയത് ലൈഫ് സി.ഇ.ഒ പോലും അറിയാതെയെന്ന വിവരവും പുറത്തു വന്നു. ഗുരുതരമായ അഴിമതി വെളിച്ചത്തായതോടെ വോട്ടര്‍മാരെ എങ്ങിനെ നേരിടുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സി.പി.എം കോടികണക്കിനു രൂപ പദ്ധതി നടത്തിപ്പിനു കമ്മീഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍ ലൈഫ് സമുച്ചയ പദ്ധതി കമ്മീഷനു വേണ്ടി മാത്രമായിരുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതായി. ലൈഫ് പദ്ധതിയെ മുഖ്യ പ്രചാരണമാക്കാനുള്ള നീക്കം പൊളിഞ്ഞതോടെ വോട്ടര്‍മാരോട് പറയാന്‍ മറ്റു വഴികള്‍ തേടുകയാണിപ്പോള്‍, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നതോടെ ഇടതുമുന്നണി ജനങ്ങളില്‍ നിന്നും പാടെ ഒറ്റപ്പെട്ടിട്ടുണ്ട്. ഓണക്കിറ്റില്‍ പോലും അഴിമതി പുറത്തുവന്നത് പാവപ്പെട്ടവരെയും ഏറെ അകറ്റി. ലൈഫില്‍ നിരവധി പേര്‍ പുറത്തായ പരാതി വ്യാപകമായതോടെ ഇപ്പോള്‍ വീണ്ടും അപേക്ഷ ക്ഷണിച്ച് തടിതപ്പാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍,
എല്ലാ ജില്ലകളിലും 2019 ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെയായിരുന്നു ലൈഫ് കുടുംബ സംഗമങ്ങളും അദാലത്തുകളും സംഘടിപ്പിച്ചത്. 2020 ജനുവരി 26ന് സംസ്ഥാന തലത്തില്‍ 2 ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടന്ന വേളയില്‍ നടത്തിയ കുടുംബസംഗമങ്ങള്‍ സര്‍ക്കാറിന്റെ മറ്റൊരുതട്ടിപ്പ് നാടകമായാണ് ജനങ്ങള്‍ കണ്ടത്. നിരവധി കുടുംബങ്ങളാണ് ലൈഫ് ഭവന പദ്ധതിയില്‍ നിന്നും തെറിച്ചു വീണത്. വളരെ നല്ല നിലയില്‍ വര്‍ഷങ്ങളായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തിവന്ന ഭവന പദ്ധതിയെ കിട്ടാത്ത പദ്ധതിയാക്കി മാറ്റുകയായിരുന്നു. വീട് ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണം. അതില്‍ തന്നെ ഒരു അംഗത്തിനു മാത്രമേ ലഭിക്കൂവെന്ന നിബന്ധനയില്‍ വീട് ലഭിക്കാതെ അനേകായിരങ്ങളാണ് കേരളത്തില്‍ വീട് ഇല്ലാതെ നില്‍ക്കുന്നത്. അന്തിയുറങ്ങാന്‍ ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഓരോ തദ്ദേശസ്ഥാപനത്തിനു കീഴിലും നല്‍കിയത് വളരെ കുറഞ്ഞ എണ്ണം വീടുകള്‍ മാത്രമാണ്. ഓരോ വര്‍ഷവും നൂറുകണക്കിനു വീടുകള്‍ നല്‍കിയിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷമായി ആകെ നല്‍കിയത് നൂറില്‍ എത്രയോ താഴെയാണ്. പ്രത്യേക സോഫ്റ്റ് വെയറുണ്ടാക്കിയ സര്‍ക്കാര്‍ അപേക്ഷകരുടെ അര്‍ഹത നിര്‍ണയിക്കുന്നത് സങ്കീര്‍ണമാക്കിയപ്പോള്‍ വളരെ പാവപ്പെട്ടവര്‍ പോലും പട്ടികക്ക് പുറത്താവുകയായിരുന്നു. വീടിനു വേണ്ട അപേക്ഷ സമര്‍പ്പിച്ചാല്‍ ഗ്രാമ സഭ അംഗീകരിക്കുന്നവര്‍ക്ക് ഭവനം അനുവദിക്കുകയെന്ന സാമ്പ്രദായിക രീതി മാറ്റി മറിച്ച് ഗ്രാമസഭയെ നോക്കുകുത്തിയാക്കുകയായിരുന്നു ഇടത് സര്‍ക്കാര്‍. സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റ് ഗ്രാമസഭക്ക് വിടുന്ന രീതിയാണ് പയറ്റിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് കാര്യമായ റോള്‍ നിര്‍വഹിക്കാനുണ്ടായിരുന്നില്ല. ഭവന പദ്ധതിയെ അട്ടിമറിച്ച ഇടത് സര്‍ക്കാറിനു തദ്ദേശ തെരഞ്ഞെടുപ്പ് താങ്ങാന്‍ കഴിയാത്തതിലും അപ്പുറമാവും,

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Health

കൊവാക്‌സിനും പാര്‍ശ്വഫലം; വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം പേര്‍ക്കും ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നമുണ്ടായെന്ന് പഠനം

ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൊവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം. ഇതില്‍,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു

Continue Reading

kerala

റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ആട്ടപ്പൊടിയിൽ പുഴുക്കളെന്ന് വ്യാപക പരാതി

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Published

on

നഗരസഭയിലെ പലറേഷൻ കടയിൽ നിന്നും മുൻഗണനാ കാർഡുടമകൾക്ക് 9 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റിൽ പുഴുക്കളെന്ന് വ്യാപക പരാതി. കഴിഞ്ഞമാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗകാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്.

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

സിവിൽ സപ്ലൈസ് വകുപ്പ് അധികാരികൾക്ക് അടുത്ത ദിവസംപരാതി നൽകുമെന്നും ഗുണഭോക്താവായ ഷാജിമുങ്ങാത്തം തറ, എൻ എഫ്’ പി ആർ വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ എന്നിവർ പറഞ്ഞു.

Continue Reading

Trending