Connect with us

kerala

‘എല്ലാം വലിച്ചൂരി എറിയുന്നതല്ല തട്ടവും മതവും വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍ത്തുന്നതാണ് ധീരത’- തട്ടമഴിക്കാന്‍ പറഞ്ഞയാള്‍ക്ക് മജീസിയ ബാനുവിന്റെ മറുപടി

Published

on

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികള്‍ തലമറക്കുന്നത് അവരുടെ ഇസ്‌ലാമികമായ വസ്ത്രധാരണവും പലര്‍ക്കും പ്രത്യേക താല്‍പര്യമുള്ള വിവാദ വിഷയമാണ്. തട്ടമിടാത്തവരോട് തട്ടമിടാന്‍ ആരെങ്കിലും പറഞ്ഞാല്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന വാദവുമായി പലരും രംഗത്ത് വരാറുണ്ട്. എന്നാല്‍ ഇസ്‌ലാമിക വസ്ത്രധാരണത്തോടെ തന്നെ പൊതുമേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് വര്‍ധിച്ചു വരികയാണ്. എന്നാല്‍ അവരെ അപരിഷ്‌കൃതരായി മുദ്ര കുത്താനാണ് പലര്‍ക്കും താല്‍പര്യം. അത്തരത്തില്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് പവര്‍ ലിഫ്റ്റിങ്ങിലെ ലോക ചാമ്പ്യനും അറിയപ്പെടുന്ന ബോക്സിങ് പഞ്ച ഗുസ്തി താരവുമായ മജീസിയ ബാനു.

ധൈര്യശാലിയാണെങ്കില്‍ തട്ടമഴിച്ചു വെക്കാന്‍ ഇന്‍ബോക്സില്‍ വന്ന് ഉപദേശിച്ചയാള്‍ക്കുള്ള മറിപടിയാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.

‘ധീരത തെളിയിക്കാന്‍ തലയിലെ തട്ടം അഴിച്ചു സ്വന്തം മതത്തെയും വിശ്വാസത്തേയും ഉപേക്ഷിച്ചു സമൂഹത്തില്‍ ഇറങ്ങാന്‍ വെല്ലുവിളിക്കുന്ന സഹോദരാ..

നിങ്ങള്‍ക്ക് തെറ്റി, അവസരം കിട്ടിയാല്‍ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തില്‍ അഭിമാനത്തോടെ എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍തുന്നതാണ് യഥാര്‍ത്ഥ ധീരത’- ഇന്‍ബോക്സിലെ സന്ദേശത്തോടൊപ്പം മജീസിയ ഫേസ്ബുക്കില്‍ കുറിക്കുന്നു.

നീ ശരിക്കും മോഡേണും ധൈര്യശാലിയുമാണെങ്കില്‍ ആദ്യം നീ നിന്റെ തട്ടമുപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. നീ നിന്റെ മതത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍ നീ നീകരുതും പോലെ മോഡേണും ധൈര്യവതിയുമല്ല എന്നാണ് അര്‍ത്ഥം- ഇതായിരുന്നു ഇന്‍ബോക്സിലെ സന്ദേശം.

https://www.facebook.com/majiziyabhanuofficial/posts/771477743432722?__xts__[0]=68.ARDFc8WPPmBs_Jk4R4gczKSQFItTF10vajZBRyHF0OhSAOHEZ8k-pFGk9CQjIv9MVQ42lpPx-n9Gtb4gNy22Jzsi7DT7GFMREP3_fGuvSInKWeU3hrEFcy3La6kTyKAAEhqC4TyoLzCa-i63o22ltolu__AVEyFztuz8M9iNiYKkkjPmIyHunEEGMAT0kC6W5vP48gwSGGvqEn24w-uavvtQzAJhBqCq7Y9kXnUuhKZNtPuE3y8zECJ6YstUUsQkCtIhcFKo2RqkaBTeD_grkw1jWz0_E62h0-kubwbrrhtCo6LkLpjQNseSNAEiLW0_tWAvgYMcrHULtOJz9sMlMJk&__tn__=-R

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും

കഴിഞ്ഞ ഏപ്രില്‍ 22നാണ് ദമ്പതികളെ വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം തിരുവാതുക്കല്‍ പ്രമുഖ വ്യവസായി വിജയകുമാറിനെയും മീര വിജയകുമാറിനെയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 22നാണ് ദമ്പതികളെ വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടിലെ മുന്‍ ജോലിക്കാരന്‍ അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏക പ്രതി. മുന്‍ വൈരാഗത്തെ തുടര്‍ന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതികളെ വെട്ടി കൊലപ്പെടുത്തകയായിരുന്നു.

65 സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള 76 പേജുള്ള വിശദമായ കുറ്റപത്രം അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയില്‍ സമര്‍പ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ ശ്രീവത്സത്തില്‍ ടി.കെ വിജയകുമാര്‍, ഭാര്യ മീര വിജയകുമാര്‍ എന്നിവരെ കൊലപ്പെടുത്തിയ പ്രതി അമിത് ഒറാങ്ങിനെ തൃശ്ശൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്ന് പിറ്റേദിവസം പോലീസ് പിടികൂടിയിരുന്നു.

Continue Reading

kerala

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ജീവനൊടുക്കിയ സംഭവം; ജനറല്‍ മാനേജര്‍ക്കെതിരെ പരാതി

ആശുപത്രി ജനറല്‍ മാനേജറായ അബ്ദുല്‍ റഹ്മാനെതിരെയാണ് പരാതി.

Published

on

മലപ്പുറത്തെ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ജീവനൊടുക്കിയത് ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം. കോതമംഗലം സ്വദേശി 20 കാരിയായ അമീനയാണ് ജീവനൊടുക്കിയത്. ആശുപത്രി ജനറല്‍ മാനേജറായ അബ്ദുല്‍ റഹ്മാനെതിരെയാണ് പരാതി.

ഇയാള്‍ക്കെതിരെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരും മുമ്പ് ചെയ്തവരും ഉള്‍പ്പെടെ 10 ഓളം പേര്‍ കുറ്റിപ്പുറം പോലീസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മുമ്പും നിരവധി പേര്‍ക്ക് ഇയാളുടെ മാനസിക പീഡനം നേരിട്ടതായും പലര്‍ക്കും ജോലി അവസാനിപ്പിച്ച് പോകേണ്ടിവന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നേഴ്‌സായ അമീനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഗുളികകള്‍ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. ആശുപത്രി ജനറല്‍ മാനേജരായ അബ്ദുല്‍ റഹ്മാന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കൂടെ ജോലിചെയ്തവരുടെ ആരോപണം. പരാതി ഉയര്‍ന്നതോടെ അബ്ദുല്‍ റഹ്മാനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

Continue Reading

kerala

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്‍ജുന്‍

2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്.

Published

on

ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തത്.

കര്‍ണാടക ഷിരൂരിലെ ദേശീയപാത 66ല്‍ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി സമീപത്തെ ഒരു ചായക്കടയും വീടുകളും തകര്‍ന്നു. മലയാളി ഡ്രൈവറായ അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി.

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്‍ ഡി ആര്‍ എഫും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്‍ വിഫലമായി. ജൂലൈ 20ന് പുഴയില്‍ സോണാര്‍, റഡാര്‍ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജര്‍ ജനറല്‍ എം ഇന്ദ്രബാലനും സംഘവും എത്തിയിരുന്നു. ജൂലൈ 27ന് സന്നദ്ധപ്രവര്‍ത്തകന്‍ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിന് എത്തിയിരുന്നു.

ജൂലൈ 28ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍, ഓഗസ്റ്റ് 13ന് പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം പുനരാരംഭിച്ചു. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി. പിന്നീട്, തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബര്‍ 20ന് ആരംഭിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു. സെപ്തംബര്‍ 22ന് അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി. സെപ്തംബര്‍ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ 72 ദിവസത്തെ തിരച്ചിലിനൊടുവില്‍ സെപ്തംബര്‍ 25ന് പുഴയില്‍ ലോറിയും കാബിനില്‍ അര്‍ജുന്റെ മൃതദേഹഭാഗങ്ങളും കണ്ടെത്തി.

Continue Reading

Trending