Connect with us

kerala

കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ നടന്‍ കുഴഞ്ഞുവീണ് മരിച്ചു

‘കുണ്ടന്നൂര്‍ക്കാരന്‍’ എന്ന കൂട്ടായ്മയ്ക്കും പ്രബീഷ് നേതൃത്വം വഹിച്ചിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന മരടിലെ അമേച്വര്‍ നാടക ക്ലബ്ബിന്റെ മുഖ്യ അവതാരകനുമായിരുന്നു അദ്ദേഹം. ഇവരുടെ തന്നെ കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിനായി മാലിന്യങ്ങള്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന വിഷയത്തെക്കുറിച്ച് കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ വെച്ച് ഇന്നലെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഓണക്കാലത്ത് കൊച്ചിന്‍ കൊളാഷിനായി മാവേലിയുടെ വേഷമണിഞ്ഞെത്തി മാവേലി ഓണ്‍ലൈന്‍ പരിപാടിയും പ്രബീഷ് അവതരിപ്പിച്ചിരുന്നു.

Published

on

കൊച്ചി: നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ പ്രബീഷ് ചക്കാലക്കല്‍(44) ഷൂട്ടിങ്ങിനിടെ കുഴഞ്ഞ് വീണു മരിച്ചു. ഞായറാഴ്ച കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഇരുപത്തിരണ്ട് വര്‍ഷത്തോളമായി മരടിലെ കലാരംഗത്തും പൊതു പ്രവര്‍ത്തന രംഗത്തും നിറഞ്ഞു നിന്ന സാന്നിദ്ധ്യമായിരുന്നു പ്രബീഷ്.

‘കുണ്ടന്നൂര്‍ക്കാരന്‍’ എന്ന കൂട്ടായ്മയ്ക്കും പ്രബീഷ് നേതൃത്വം വഹിച്ചിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന മരടിലെ അമേച്വര്‍ നാടക ക്ലബ്ബിന്റെ മുഖ്യ അവതാരകനുമായിരുന്നു അദ്ദേഹം. ഇവരുടെ തന്നെ കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിനായി മാലിന്യങ്ങള്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന വിഷയത്തെക്കുറിച്ച് കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ വെച്ച് ഇന്നലെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഓണക്കാലത്ത് കൊച്ചിന്‍ കൊളാഷിനായി മാവേലിയുടെ വേഷമണിഞ്ഞെത്തി മാവേലി ഓണ്‍ലൈന്‍ പരിപാടിയും പ്രബീഷ് അവതരിപ്പിച്ചിരുന്നു.

ഷൂട്ടിംഗിനിടെ നാക്ക് ഉണങ്ങിയെന്നും, കുറച്ച് വെള്ളം വേണമെന്നും കൂടെയുണ്ടായിരുന്ന വീഡിയോ ഗ്രാഫര്‍ സുജിത്തിനോട് പ്രഭീഷ് ആവശ്യപ്പെടുകയായിരുന്നു. വെള്ളം കൊടുത്തയുടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ റോഡിലിറങ്ങി പല വാഹനങ്ങള്‍ക്കും കൈ കാണിച്ചിട്ട് നിര്‍ത്തിയില്ല. തുടര്‍ന്ന് പ്രബീഷിന്റെ കൈവശമുള്ള താക്കോല്‍ തപ്പിയെടുത്ത് പ്രബീഷിന്റെ വാഹനത്തില്‍ തന്നെയാണ് വൈറ്റില വെല്‍കെയര്‍ ആശുപത്രിയിലെത്തിച്ചത്. പക്ഷേ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത കുംഫു മാസ്റ്റര്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയരുന്നത് പ്രബീഷായിരുന്നു. കൂടാതെ നിരവധി ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. ജെഎസ്ഡബ്ലിയു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായിരുന്നു. സിഎസ്എസ് സംസ്ഥാന സമിതി അംഗവുമാണ്. ഭാര്യ: ജാന്‍സി, മകള്‍: ടാനിയ. സംസ്‌കാരം തിങ്കളാഴ്ച 5 മണിക്ക് മരട് മൂത്തേടം പള്ളിയില്‍ നടക്കും.

 

crime

പാലക്കാട് ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

kerala

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം.

സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.

Continue Reading

kerala

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതിയില്‍

Published

on

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നതിന്റെ തെളിവുകളാണ് മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കിയത്.

Continue Reading

Trending