Connect with us

india

അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഉള്ളിയും ഉരുളക്കിഴങ്ങും പുറത്ത്

ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബര്‍ 15ന് ലോക്‌സഭ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് രാജ്യസഭ നിയമം പാസാക്കിയത്

Published

on

ഡല്‍ഹി:സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന അവശ്യസാധന ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി. പുതിയ ഭേദഗതി പ്രകാരം ഭക്ഷ്യ വസ്തുക്കള്‍, എണ്ണക്കുരു, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബര്‍ 15ന് ലോക്‌സഭ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് രാജ്യസഭ നിയമം പാസാക്കിയത്.

സ്വകാര്യ സംരഭകര്‍ക്ക് വന്‍തോതില്‍ അവശ്യവസ്തുക്കള്‍ സംഭരിക്കാന്‍ അവസരമൊരുക്കാനാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. അവശ്യസാധനങ്ങള്‍ സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് ഉല്‍പാദിപ്പിക്കാനും സൂക്ഷിച്ചുവെക്കാനും വിതരണം ചെയ്യാനും കുത്തകകള്‍ക്ക് അവസരമൊരുക്കുന്നതാണ് പുതിയ നിയമം. സ്വകാര്യമേഖലയേയും വിദേശ നിക്ഷേപകരേയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അവശ്യസാധനങ്ങള്‍ സംഭരിച്ചുവെക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് കാര്‍ഷിക മേഖലയില്‍ നിക്ഷേപങ്ങള്‍ വരുന്നതിനെ തടസ്സപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ധാന്‍വെ റാവുസാഹിബ് ദാദാറാവു പറഞ്ഞു. ദേശീയ ദുരന്തങ്ങള്‍, വിലക്കയറ്റം മൂലമുണ്ടാവുന്ന ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അവശ്യ വസ്തുക്കള്‍ സംഭരിച്ചുവെക്കുന്നതിന് ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാവൂ എന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ സഹായകരമാവുന്നതാണ് പുതിയ ഭേദഗതിയെന്ന് മന്ത്രി അവകാശപ്പെട്ടു. 1955ല്‍ അവശ്യസാധന നിയമം നിലവില്‍ വരുമ്പോള്‍ രാജ്യം ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് രാജ്യസഭ ബഹിഷ്‌കരിച്ചിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമ ഭേദഗതി ബില്‍ പാസാക്കിയത്. കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി. ഇത് അവശ്യസാധന വിപണിയില്‍ വന്‍ വിലക്കയറ്റത്തിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending