Connect with us

gulf

ഇന്ത്യയിലെ കോവിഡ് വ്യാപനം; യാത്രാവിലക്ക് സഊദി തുടര്‍ന്നേക്കുമെന്ന് സൂചന

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള യാത്രാവിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്. നിലവില്‍ ഇന്ത്യയിലെ സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സഊദിയിലേക്ക് സര്‍വീസ് നടത്താന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും അനുമതി നിഷേധിച്ചത് എന്നാണ് കരുതുന്നത്. കേരളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്താന്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന സഊദി എയര്‍ലൈന്‍സടക്കം ശ്രമിച്ചിരുന്നു. ഇതെല്ലം റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു . ഇന്ത്യയില്‍നിന്ന് സഊദിയിലേക്ക് സര്‍വീസ് നടത്താന്‍ ചില വിമാനകമ്പനികള്‍ സഊദി ജി.എ.സി.എയുമായി അനുമതി തേടിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച നിലപട് അവര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി സഊദി പുനരാരംഭിച്ചിരുന്നു. ഓരോ രാജ്യങ്ങളിലെയും കോവിഡ് പശ്ചാത്തലം പരിശോധിച്ച ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുകയെന്ന് അന്ന് തന്നെ സഊദി ആഭ്യന്തര, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റേതായി പുറത്തിറങ്ങിയ ഒരു സര്‍ക്കുലര്‍ ഏറെ ആശയ കുഴപ്പമുണ്ടാക്കിയിരുന്നു . ഈ സര്‍ക്കുലറിന്റെ ആധികാരികതയെ കുറിച്ച് അവ്യക്തത നിലനില്‍ക്കേ നാട്ടിലെ ചാനലുകളിലും പത്രങ്ങളിലും ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയായിരുന്നു. സഊദിയിലെ മലയാള പത്രങ്ങളടക്കം മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത സ്ഥലം പിടിച്ചിരുന്നില്ല. സഊദി വാര്‍ത്ത ഏജന്‍സിയോ ഏവിയേഷന്റെ വെബ്‌സൈറ്റിലോ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വാട്‌സ്ആപ്പില്‍ പ്രചരിച്ച ഈ സര്‍ക്കുലറിലെ വിവരങ്ങള്‍ വെച്ച് നാട്ടിലെ മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് കൊടുത്തത് സഊദിയിലുള്ള പ്രവാസികളെയും ആശങ്കയിലാക്കിയിരുന്നു. ഇന്ത്യയിലേക്കും തിരിച്ച് സഊദിയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്നായിരുന്നു വാര്‍ത്ത.

സഊദി ഭരണകൂടം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചത് മുതല്‍ ഇതേവരെ ഇന്ത്യയിലേക്കും തിരിച്ചും സാധാരണ ഗതിയിലുള്ള വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇന്ത്യയിലേക്ക് സഊദിയില്‍നിന്ന് വന്ദേഭാരത് സര്‍വീസുകളുമാണ് നിലവിലുള്ളത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമുള്ള സര്‍വീസുകളാണ് . കൂടാതെ പ്രത്യേക അനുമതി ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുമാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ഇത് തുടരുന്നതില്‍ യാതൊരു നിയമ തടസ്സമില്ലെന്നാണ് എംബസിയും എയര്‍ ഇന്ത്യയും അറിയിച്ചിട്ടുള്ളത് . ഈ സര്‍ക്കുലര്‍ പുറത്തിറങ്ങിയ ശേഷവും കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേ ഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു.

ഭാഗികമായി സഊദി അതിര്‍ത്തികള്‍ തുറന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ സഊദിയിലേക്ക് മടങ്ങാനൊരുങ്ങിയ നിരവധി പേര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ സഊദി ജവാസാത്ത് നല്‍കിയ സൗജന്യ സംവിധാനം വഴി താത്കാലികമായി പുതുക്കിയിരുന്നെങ്കിലും അവയുടെ കാലാവധിയും സെപ്റ്റംബര്‍ മുപ്പതോട് കൂടി അവസാനിക്കും. കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട് ആറ് മാസം മുതല്‍ പത്ത് മാസം വരെ നാട്ടില്‍ കുടുങ്ങിയവരാണ് മിക്ക പ്രവാസികളും. യാത്രക്കുള്ള തീരുമാനം അനിശ്ചിതമായി നീണ്ടുപോയാല്‍ ജോലിയെ പോലും ബാധിക്കുമെന്ന ഭീതിയിലാണ് നാട്ടിലുള്ള പ്രവാസികള്‍. ഏതായാലും വിദഗ്ധ സമിതിയുടെ അനുമതിയും കാത്ത് കഴിയുകയാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍. ഇന്ത്യയിലെ കോവിഡ് സ്ഥിതി വിലയിരുത്തിയാകും വിമാന സര്‍വീസുകളുടെ കാര്യത്തില്‍ സമിതിയുടെ അന്തിമ തീരുമാനം.

അതേസമയം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് പ്രവേശിക്കാനാവില്ലെന്നും ഗള്‍ഫ് രാജ്യങ്ങളിലെ വിമാനകമ്പനികള്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനം തുടരുന്ന ഇന്ത്യയില്‍ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ വഴി സഊദിയില്‍ പ്രവേശിക്കാനാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ വെയ്‌സ് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിരുന്ന കര, വ്യോമ അതിര്‍ത്തി സഊദി തുറന്ന ശേഷം ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി സഊദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതു സാധ്യമല്ലെന്നാണ് എമിറേറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചത്. യാത്രാ വിലക്ക് നീക്കിയ ഉടന്‍ പ്രധാനമായും ചില കമ്പനികളാണ് അവരുടെ അത്യാവശ്യ ജീവനക്കാരെ കേരളത്തില്‍നിന്ന് മുംബൈദുബായ് വഴി സഊദിയിലെത്തിച്ചത്.
ഇനിമുതല്‍ ഇന്ത്യയില്‍ 14 ദിവസത്തിനിടെ തങ്ങിയവരാണെങ്കില്‍ ദുബായിലെത്തി രണ്ടാഴ്ച കൊറന്റൈനില്‍ താമസിച്ച ശേഷമേ സഊദിയിലേക്ക് യാത്ര തുടരാന്‍ സാധിക്കുകയുള്ളൂവെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിട്ടുള്ളത് .നാട്ടില്‍ നിന്നെടുത്ത കോവിഡ് ടെസ്റ്റ് കൂടാതെ 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ദുബായില്‍ നിന്ന് എടുക്കേണ്ടി വരും. നിലവില്‍ ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് മുമ്പില്‍ ഈ വഴിയും തല്‍ക്കാലം അടയുമെന്നതാണ് വസ്തുത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending