Connect with us

gulf

ഇന്ത്യയിലെ കോവിഡ് വ്യാപനം; യാത്രാവിലക്ക് സഊദി തുടര്‍ന്നേക്കുമെന്ന് സൂചന

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള യാത്രാവിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്. നിലവില്‍ ഇന്ത്യയിലെ സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സഊദിയിലേക്ക് സര്‍വീസ് നടത്താന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും അനുമതി നിഷേധിച്ചത് എന്നാണ് കരുതുന്നത്. കേരളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്താന്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന സഊദി എയര്‍ലൈന്‍സടക്കം ശ്രമിച്ചിരുന്നു. ഇതെല്ലം റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു . ഇന്ത്യയില്‍നിന്ന് സഊദിയിലേക്ക് സര്‍വീസ് നടത്താന്‍ ചില വിമാനകമ്പനികള്‍ സഊദി ജി.എ.സി.എയുമായി അനുമതി തേടിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച നിലപട് അവര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി സഊദി പുനരാരംഭിച്ചിരുന്നു. ഓരോ രാജ്യങ്ങളിലെയും കോവിഡ് പശ്ചാത്തലം പരിശോധിച്ച ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുകയെന്ന് അന്ന് തന്നെ സഊദി ആഭ്യന്തര, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റേതായി പുറത്തിറങ്ങിയ ഒരു സര്‍ക്കുലര്‍ ഏറെ ആശയ കുഴപ്പമുണ്ടാക്കിയിരുന്നു . ഈ സര്‍ക്കുലറിന്റെ ആധികാരികതയെ കുറിച്ച് അവ്യക്തത നിലനില്‍ക്കേ നാട്ടിലെ ചാനലുകളിലും പത്രങ്ങളിലും ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയായിരുന്നു. സഊദിയിലെ മലയാള പത്രങ്ങളടക്കം മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത സ്ഥലം പിടിച്ചിരുന്നില്ല. സഊദി വാര്‍ത്ത ഏജന്‍സിയോ ഏവിയേഷന്റെ വെബ്‌സൈറ്റിലോ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വാട്‌സ്ആപ്പില്‍ പ്രചരിച്ച ഈ സര്‍ക്കുലറിലെ വിവരങ്ങള്‍ വെച്ച് നാട്ടിലെ മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് കൊടുത്തത് സഊദിയിലുള്ള പ്രവാസികളെയും ആശങ്കയിലാക്കിയിരുന്നു. ഇന്ത്യയിലേക്കും തിരിച്ച് സഊദിയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്നായിരുന്നു വാര്‍ത്ത.

സഊദി ഭരണകൂടം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചത് മുതല്‍ ഇതേവരെ ഇന്ത്യയിലേക്കും തിരിച്ചും സാധാരണ ഗതിയിലുള്ള വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇന്ത്യയിലേക്ക് സഊദിയില്‍നിന്ന് വന്ദേഭാരത് സര്‍വീസുകളുമാണ് നിലവിലുള്ളത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമുള്ള സര്‍വീസുകളാണ് . കൂടാതെ പ്രത്യേക അനുമതി ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുമാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ഇത് തുടരുന്നതില്‍ യാതൊരു നിയമ തടസ്സമില്ലെന്നാണ് എംബസിയും എയര്‍ ഇന്ത്യയും അറിയിച്ചിട്ടുള്ളത് . ഈ സര്‍ക്കുലര്‍ പുറത്തിറങ്ങിയ ശേഷവും കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേ ഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു.

ഭാഗികമായി സഊദി അതിര്‍ത്തികള്‍ തുറന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ സഊദിയിലേക്ക് മടങ്ങാനൊരുങ്ങിയ നിരവധി പേര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ സഊദി ജവാസാത്ത് നല്‍കിയ സൗജന്യ സംവിധാനം വഴി താത്കാലികമായി പുതുക്കിയിരുന്നെങ്കിലും അവയുടെ കാലാവധിയും സെപ്റ്റംബര്‍ മുപ്പതോട് കൂടി അവസാനിക്കും. കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട് ആറ് മാസം മുതല്‍ പത്ത് മാസം വരെ നാട്ടില്‍ കുടുങ്ങിയവരാണ് മിക്ക പ്രവാസികളും. യാത്രക്കുള്ള തീരുമാനം അനിശ്ചിതമായി നീണ്ടുപോയാല്‍ ജോലിയെ പോലും ബാധിക്കുമെന്ന ഭീതിയിലാണ് നാട്ടിലുള്ള പ്രവാസികള്‍. ഏതായാലും വിദഗ്ധ സമിതിയുടെ അനുമതിയും കാത്ത് കഴിയുകയാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍. ഇന്ത്യയിലെ കോവിഡ് സ്ഥിതി വിലയിരുത്തിയാകും വിമാന സര്‍വീസുകളുടെ കാര്യത്തില്‍ സമിതിയുടെ അന്തിമ തീരുമാനം.

അതേസമയം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് പ്രവേശിക്കാനാവില്ലെന്നും ഗള്‍ഫ് രാജ്യങ്ങളിലെ വിമാനകമ്പനികള്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനം തുടരുന്ന ഇന്ത്യയില്‍ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ വഴി സഊദിയില്‍ പ്രവേശിക്കാനാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ വെയ്‌സ് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിരുന്ന കര, വ്യോമ അതിര്‍ത്തി സഊദി തുറന്ന ശേഷം ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി സഊദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതു സാധ്യമല്ലെന്നാണ് എമിറേറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചത്. യാത്രാ വിലക്ക് നീക്കിയ ഉടന്‍ പ്രധാനമായും ചില കമ്പനികളാണ് അവരുടെ അത്യാവശ്യ ജീവനക്കാരെ കേരളത്തില്‍നിന്ന് മുംബൈദുബായ് വഴി സഊദിയിലെത്തിച്ചത്.
ഇനിമുതല്‍ ഇന്ത്യയില്‍ 14 ദിവസത്തിനിടെ തങ്ങിയവരാണെങ്കില്‍ ദുബായിലെത്തി രണ്ടാഴ്ച കൊറന്റൈനില്‍ താമസിച്ച ശേഷമേ സഊദിയിലേക്ക് യാത്ര തുടരാന്‍ സാധിക്കുകയുള്ളൂവെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിട്ടുള്ളത് .നാട്ടില്‍ നിന്നെടുത്ത കോവിഡ് ടെസ്റ്റ് കൂടാതെ 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ദുബായില്‍ നിന്ന് എടുക്കേണ്ടി വരും. നിലവില്‍ ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് മുമ്പില്‍ ഈ വഴിയും തല്‍ക്കാലം അടയുമെന്നതാണ് വസ്തുത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

Trending