Connect with us

kerala

മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ക്രിമിനല്‍ കേസ്; സാധാരണക്കാരായ സ്ത്രീകളുടെ പരാതി പൊലീസ് പരിഗണിക്കുന്നില്ലെന്ന് വി.ടി ബല്‍റാം

മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ് രീതിക്കെതിരെ ഫെയ്‌സുബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് ഇടതുപക്ഷ സഹയാത്രികരടക്കം പരസ്യമായി പറയുന്ന അവസ്ഥയായെന്നും ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും വി.ടി ബല്‍റാം ആരോപിച്ചു.

Published

on

യൂട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായരെക്കൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും മാപ്പു പറയിച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരുന്ന നേരിയ പരാമര്‍ശങ്ങളില്‍ ഒരു സൈബര്‍ സഖാവിന്റെ പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പൊലീസിന് വ്യഗ്രതയാണെന്നും എന്നാല്‍ സാധാരണ സ്ത്രീകളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് താല്‍പര്യം കാണിക്കില്ലെന്നും വി.ടി ബല്‍റാം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ് രീതിക്കെതിരെ ഫെയ്‌സുബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് ഇടതുപക്ഷ സഹയാത്രികരടക്കം പരസ്യമായി പറയുന്ന അവസ്ഥയായെന്നും ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും വി.ടി ബല്‍റാം ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം

സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയേക്കുറിച്ചുള്ള നേരിയ പരാമര്‍ശങ്ങള്‍ക്ക് പോലും ഏതെങ്കിലും സൈബര്‍ സഖാവിന്റെ പരാതിയിന്മേല്‍ ഗുരുതരമായ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് വല്ലാത്ത വ്യഗ്രതയാണ്. പ്രതിയാക്കപ്പെടുന്നവര്‍ വിദേശത്താണെങ്കില്‍ നാട്ടിലുള്ള അവരുടെ പ്രായമായ മാതാപിതാക്കളെ വരെ വിരട്ടാനും ബുദ്ധിമുട്ടിക്കാനും പോലീസിന് വല്ലാത്തൊരു ആവേശവുമാണ്. ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് പല പോലീസ് ഉദ്യോഗസ്ഥരും പറയാറുമുണ്ട്. ഭരണകൂടത്തിന് താത്പര്യമുള്ള ചില സെലിബ്രിറ്റീസിന്റെ കാര്യത്തിലും പോലീസിന്റെ ഈ ആവേശം കാണാറുണ്ട്.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകള്‍ എത്ര പരാതിപ്പെട്ടാലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇവിടത്തെ പോലീസിന് ഒരു താത്പര്യവും കാണുന്നില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് പല അനുഭവസ്ഥരും, ഇടതുപക്ഷ സഹയാത്രികരടക്കം, പരസ്യമായി പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒരു ആധുനിക സമൂഹത്തില്‍ ഒട്ടും അഭിലഷണീയമല്ല. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഒരു നാടിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ ആരംഭമാണ്.

സ്ത്രീകളെ അവഹേളിക്കുന്ന വിഡിയോയുടെ പേരില്‍ തിരുവനന്തപുരത്തെ ആ ‘ഡോക്ടര്‍’ക്കെതിരെ പോലീസില്‍ മുന്‍പേ പരാതി ലഭിച്ചിട്ടുണ്ടായിരുന്നു എങ്കില്‍ അക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടിയേക്കുറിച്ച് പോലീസ് മേധാവി തന്നെ നേരിട്ട് വിശദീകരണം നല്‍കാന്‍ തയ്യാറാകണം. പരാതി ലഭിച്ചിട്ടും പോലീസ് വീഴ്ച വരുത്തിയാണെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് പോലീസ് സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങും; സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 158 കോടി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്

Published

on

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങാൻ സാധ്യത. ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട്. ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.

Continue Reading

kerala

താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി, വിസിമാര്‍ പുറത്തേക്ക്

ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും

Published

on

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.

താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

Continue Reading

india

ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി കോടതിയിൽ

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്

Published

on

തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് തൃശ്ശൂർ സ്വദേശിനി സുനിത സുപ്രീംകോടതിയിൽ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. തന്നെ മകളാണെന്ന് ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ ജയലളിത തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങൾ ഉണ്ടായതെന്നും കത്തിൽ പറയുന്നു.
തൃശ്ശൂർ സ്വദേശിനിയായ തനിക്ക് രണ്ട് മക്കളുമുണ്ട്. താൻ ജനിച്ച സമയത്തെ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് അവരുടെ മകളാണെന്ന വസ്തുത മറച്ചു വയ്ക്കേണ്ടി വന്നുവെന്നും, തന്റെ പിതാവായ എംജിആർ അദ്ദേഹത്തിന്റെ വിശ്വസ്തനായ മാധവന്റെ പക്കലാണ് തന്നെ ഏൽപ്പിച്ചത്. അദ്ദേഹമാണ് തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുനിത എന്ന പേരുമിട്ടതെന്ന് ഇവർ അവകാശപ്പെടുന്നു. തന്റെ രണ്ടാം വയസ്സിൽ ആണ് പിതാവ് മരിച്ചത്. പതിനെട്ടു വയസ്സായപ്പോൾ ഡിഎൻഎ പരിശോധന നടത്തി അമ്മ താൻ അവരുടെ മകളാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പോയസ് ഗാർഡനിലെ വേദനിലയത്തിൽ അവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. തന്നെ മകളാണെന്ന് വാർത്താസമ്മേളനം വിളിച്ചു ലോകത്തെ അറിയിക്കാൻ അമ്മ അറിയിച്ചതിനനുസരിച്ച് 2016 സെപ്റ്റംബർ 22ന് താൻ അവിടെ എത്തി. രാവിലെ എട്ടുമണിയോടെ അവിടെയെത്തിയ കണ്ടത് ഞെട്ടിക്കുന്നതും കടുത്ത വേദന ഉണ്ടാക്കുന്നതുമായ രംഗമായിരുന്നുവെന്നും സുനിത കത്തിൽ പറയുന്നു.
Continue Reading

Trending