Connect with us

india

ഞങ്ങളല്ല, ഡല്‍ഹി പൊലീസാണ് വഴിയടച്ചത്; ഷാഹീന്‍ബാഗ് പ്രതിഷേധക്കാര്‍

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് മനഃപൂര്‍വ്വം വഴിയടക്കുകയായിരുന്നു എന്ന് ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ മുഖമായ 82കാരി ബില്‍ക്കീസ് ദാദി പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഷാഹീന്‍ബാഗില്‍ വഴി മുടക്കിയ പ്രതിഷേധം നടന്നുവെന്ന സുപ്രിം കോടതി പരാമര്‍ശത്തിനെതിരെ പ്രതിഷേധക്കാര്‍. തങ്ങള്‍ ആരുടെയും വഴിയടച്ചില്ല എന്നും ഡല്‍ഹി പൊലീസാണ് റോഡുകള്‍ ബ്ലോക്കു ചെയ്തത് എന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊതുവഴികള്‍ ബ്ലോക് ചെയ്തുള്ള സമരങ്ങള്‍ക്കെതിരെ സുപ്രിംകോടതി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കാരുടെ വിശദീകരണം.

‘ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കാനാണ് ഇരുന്നത്. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് പ്രതിഷേധം നീണ്ടു പോയത്. തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള മുത്തശ്ശി മുതല്‍ 20 ദിവസം പ്രായമുള്ള കൈക്കുഞ്ഞു വരെ, എല്ലാവരും രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ പ്രതിഷേധമിരുന്നു. ആരും ഞങ്ങളെ കേട്ടില്ല’ – പ്രതിഷേധക്കാരില്‍ ഒരാളായ കനിസ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് മനഃപൂര്‍വ്വം വഴിയടക്കുകയായിരുന്നു എന്ന് ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ മുഖമായ 82കാരി ബില്‍ക്കീസ് ദാദി പറഞ്ഞു.

‘ഞങ്ങള്‍ റോഡിന്റെ ഒരുഭാഗത്ത് ഇരിക്കുകയായിരുന്നു. മറുഭാഗം ഡല്‍ഹി പൊലീസ് അനാവശ്യമായി മനഃപൂര്‍വ്വം ബ്ലോക്ക് ചെയ്യുകയായിരുന്നു. സ്‌കൂള്‍ വാനുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് സഞ്ചരിക്കാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കിയിരുന്നു- ബില്‍ക്കീസ് ദാദി വ്യക്തമാക്കി.

പിന്നെ ഞങ്ങള്‍ എവിടെപ്പോയി ശബ്ദമുയര്‍ത്തണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സര്‍വരി ദാദി ചോദിച്ചു. ഞങ്ങളുടെ വികാരം ഉപോയഗിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനായിരുന്നു സര്‍ക്കാറിന്റെ ശ്രമമെന്ന് മറ്റൊരു പ്രതിഷേധക്കാരി ഹെന പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

india

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

Published

on

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Trending