Connect with us

News

വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു

ലബനീസ് ആഭ്യന്തര യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേഷം, ഇറാന്‍ വിപ്ലവം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ബാല്‍കന്‍ സംഘര്‍ഷങ്ങള്‍, അറബ് വസന്തം തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ ഫിസ്‌ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Published

on

ലണ്ടന്‍: മധ്യേഷ്യയിലെ സംഭവവികാസങ്ങള്‍ പതിറ്റാണ്ടുകളോളം റിപ്പോര്‍ട്ട് ചെയ്ത വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് (74) അന്തരിച്ചു. ഡുബ്ലിനിലെ സെന്റ് വിന്‍സറ്റ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വീട്ടില്‍ ഹൃദയാഘാതമുണ്ടായ ഫിസ്‌കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമായി അറിയപ്പെട്ടിരുന്ന റോബര്‍ട്ട് ഫിസ്‌ക് ബ്രിട്ടീഷ് ദിനപത്രമായ ദ ഇന്‍ഡിപെന്റന്‍ഡിന് വേണ്ടിയാണ് ജോലി ചെയ്തു. ‘ഔദ്യോഗിക ആഖ്യാനങ്ങളെ ചോദ്യം ചെയ്ത ധീരത കൊണ്ടാണ് അദ്ദേഹം അറിയപ്പെട്ടത്’ എന്ന് ഇന്‍ഡിപെന്റന്‍ഡ് അനുസ്മരിച്ചു. ഭയരഹിതനായ, ഒത്തുതീര്‍പ്പുകള്‍ക്ക് രാജിയാകാത്ത, സത്യത്തോട് പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകന്‍. തന്റെ തലമുറയിലെ ഏറ്റവും മഹാനായ ജേര്‍ണലിസ്റ്റ് എന്നാണ് ഇന്‍ഡിപെന്റന്‍ഡ് എഡിറ്റര്‍ ക്രിസ്റ്റ്യന്‍ ബോട്ടണ്‍ അനുസ്മരിച്ചത്.

1989ലാണ് ഫിസ്‌ക് പത്രത്തിലെത്തിയത്. റൂപര്‍ട്ട് മര്‍ഡോകിന്റെ ദ ടൈംസില്‍ നിന്നാണ് അദ്ദേഹം ഇന്‍ഡിപെന്റന്‍ഡില്‍ എത്തിയത്. ലബനീസ് ആഭ്യന്തര യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേഷം, ഇറാന്‍ വിപ്ലവം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ബാല്‍കന്‍ സംഘര്‍ഷങ്ങള്‍, അറബ് വസന്തം തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ ഫിസ്‌ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍, ബ്രിട്ടീഷ് പ്രസ് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ഫിസ്‌ക് നേടിയിട്ടുണ്ട്. പിറ്റി ദ നാഷണ്‍: ലെബനന്‍ അറ്റ് വാര്‍, ദ ഗ്രേറ്റ് വാര്‍ ഫോര്‍ സിവിലൈസേഷന്‍: ദ കോണ്‍ക്വസ്റ്റ് ഓഫ് ദ മിഡില്‍ ഈസ്റ്റ് തുടങ്ങിയ പുസ്തകങ്ങളുമെഴുതി. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദനെ രണ്ടു തവണ അഭിമുഖം ചെയ്തിട്ടുണ്ട്.

kerala

എൻ.പ്രശാന്ത് IAS ന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള റിവ്യൂ കമ്മിറ്റി ശിപാർശ അട്ടിമറിച്ചെന്ന് രേഖകൾ

Published

on

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അട്ടിമറിച്ചു. എ ജയതിലക് എഐഎസ് ആണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത്. ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷമാണ് തീരുമാനം അട്ടിമറിച്ചത്. റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയതും അട്ടിമറിച്ചു.

2024 നവംബർ 11നാണ് എൻ.പ്രശാന്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോക്ടർ എ.ജയതിലക്,കെ.ഗോപാലകൃഷ്ണൻ എന്നിവരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നതായിരുന്നു കുറ്റം.തുടർന്ന് ഏപ്രിൽ 23 ന് അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റി സസ്പെൻഷൻ പിൻവലിക്കൻ തീരുമാനിച്ചു.പ്രശാന്ത് നൽകിയ മറുപടിയും പുതിയ അന്വേഷണം ഒന്നും പ്രശാന്തിനെതിരെ പ്രഖ്യാപിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.ഇക്കാര്യം റിവ്യൂ കമ്മിറ്റിയുടെ നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ സസ്‌പെന്‍ഷന് പിന്നില്‍ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് കഴിഞ്ഞദിവസം എന്‍ പ്രശാന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും അറിയിച്ചിരുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ചീഫ് സെക്രട്ടറി ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങള്‍ നല്‍കിയെന്നും പ്രശാന്ത് ചോദിച്ചിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് കഴിഞ്ഞ ഏഴ് മാസമായി സസ്‌പെന്‍ഷനില്‍ കഴിയുകയാണ് എന്‍ പ്രശാന്ത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ നിരക്കാണ് ഇന്ന് തിരികെ കയറിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ ഉയർന്ന് 9235 രൂപയിലെത്തി.
ഇന്ന് 24 കാരറ്റ് സ്വർണവില 10,075 രൂപയിലെത്തി . 18 കാരറ്റിന് ഒരു ഗ്രാമിന് 7,556 രൂപയും പവന് 60,448 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,350 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Continue Reading

kerala

ഭാരതാംബ വിവാദം സിപിഐഎമ്മിൻ്റെ തട്ടിപ്പ്, ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രി’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

ഇടുക്കി: ഭാരതാംബ വിവാദം സിപിഐഎമ്മിന്റെ തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് സിപിഐഎം ഇവർക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഹോമിക്കുകയാണ്.

ഗവർണ്ണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലാത്ത പ്രാധാന്യം കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കും എന്നത് സ്വാഭാവികമാണ്‌. ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിന്റേതല്ല എന്നും അതിനെ ജനങ്ങൾ കൂട്ടായി തള്ളിക്കളയും എന്നും രാഹുൽ പറഞ്ഞു.

Continue Reading

Trending