Connect with us

kerala

ശഫീഖ്, അസ്ഹര്‍; രണ്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിട്ട് 11 വര്‍ഷം

പ്രിയപ്പെട്ട ശഫീഖ് അസ്ഹർ നിങ്ങളുടെ ഓർമ്മകൾ തീജ്വാലയായി അവസാന നാളുകൾ വരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ മനസ്സിലുണ്ടാവും.

Published

on

അഷ്‌റഫ് എഡ്‌നീര്‍
ശഫീഖ്_അസ്ഹർ
മരിക്കാത്ത ഓർമ്മകളുടെ പതിനൊന്നാണ്ട്…
പോലീസ് സംഘ് പരിവാർ ക്രൂരതയുടെ നടുക്കുന്ന ഓർമ്മകളുമായി ഒരു നവംബർ 15 കൂടി കടന്ന് വന്നിരിക്കുകയാണ്.
കാസർകോടിന്റെ ഹരിത രാഷ്ട്രീയത്തെ സ്നേഹിക്കുന്നവരുടെ ഹൃദയത്തെ വല്ലാണ്ട് നൊമ്പരപ്പെടുത്തിയ 2009 ലെ നവംബർ പതിനഞ്ചിനിങ്ങോട്ട് ഞങ്ങളുടെ ഹൃദയതുടിപ്പും,ആവേശവുമായി നിലകൊള്ളുന്ന ശഫീഖും, അസ്ഹറും ഓരോ മുസ്‌ലിം ലീഗ് പ്രവർത്തകരുടെയും പതറാത്ത വീര്യത്തിന്റെയും നെഞ്ചുറപ്പിന്റെയും പ്രതീകങ്ങളാണ്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം മുസ്ലിം ലീഗിന്റെ അമരത്തെത്തിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും, പി കെ കുഞ്ഞാലികുട്ടി സാഹിബിനും ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം ഒരുക്കിയിരുന്നു.സംഘാടകരുടെ കണക്ക്കൂട്ടലുകളെ തെറ്റിച്ച്കൊണ്ടുള്ള വൻജന സഞ്ചയമാണ് പരിപാടിയിലേക്ക് അന്ന് ഒഴുകിയെത്തിയത്.
ഇത് കണ്ട് വിറളിപൂണ്ടത് കാസർകോട്ടെ സംഘ് പരിവാരങ്ങളെ മാത്രമല്ല, അവരുടെ ചിന്തകളുംപേറി നടന്ന അന്നത്തെ ജില്ലാ പോലീസ് ചീഫിന്റെ മനസ്സ് കൂടിയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം പ്രിയ നേതാക്കളെ കാണാൻ എത്തിയ ശഫീഖിനെ രാക്ഷസ രൂപം പൂണ്ട എസ്.പി രാംദാസ് പോത്തൻ ഒരു പ്രകോപനമേതുമില്ലാതെയാണ് വെടിയുതിർത്ത് തീർത്തത്.
അസ്വസ്ഥതകളും, നൊമ്പരങ്ങളും സമ്മാനിച്ച നിമിശങ്ങളെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും നാടിനെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പറ്റം സംഘ് പരിവാർ ഗുണ്ടകൾ മുതലാക്കിയതിലൂടെ വീണ്ടും ഒരു കൊലപാതകം അരങ്ങേറി കറന്തക്കാട്ടിൽ വെച്ച് ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിനെ കൂടി വെട്ടി കൊലപ്പെടുത്തി.സംഘി മനസ്സുള്ള ജില്ലാ പോലീസ് മേധാവിയും സംഘ്പരിവാർ ഗുണ്ടകളും കൂടി നിമിഷ നേരംകൊണ്ട് ഇല്ലാതാക്കിയത് രണ്ട് കുടുംബങ്ങളുടെ അത്താണിയും പ്രതീക്ഷയുമായിരുന്ന വിലപ്പെട്ട ജീവനുകളെയാണ്.
നാട്ടുകാർക്കും, കുടുംബത്തിനും ഒരു പോലെ പ്രയങ്കരരായിരുന്ന ഇരു യുവാക്കളുടെ വേർപാട് സംഘടനക്കും, സമൂഹത്തിനും സൃഷ്ടിച്ച വേദനയും, നഷ്ടവും അളവറ്റതാണ്.
ഹരിതസംഘചേതനയുടെ നേരിന്റെ പാന്ഥാവിൽ നിന്നും പുഞ്ചിരിയോടെ മാഞ്ഞ് പോയ ശഫീഖിന്റെയും, അസ്ഹറിന്റെയും ഖബറിടം നാഥൻ പ്രകാശപൂരിതമാക്കട്ടെ.
പ്രിയപ്പെട്ട ശഫീഖ് അസ്ഹർ നിങ്ങളുടെ ഓർമ്മകൾ തീജ്വാലയായി അവസാന നാളുകൾ വരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ മനസ്സിലുണ്ടാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശോഭ സുരേന്ദ്രനെ തള്ളി ബിജെപി വൈസ് പ്രസിഡന്റ് രഘുനാഥ്

ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

Published

on

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല. ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്. കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഢ പദ്ധതിയാണ് മാധ്യമങ്ങള്‍ നടത്തിയതെന്നും രഘുനാഥ് ആരോപിച്ചു.

രഘുനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. … ഇത്തരം കളങ്കിതകൂട്ടുകെട്ട് പൊതു പ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല….

BJP യില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല….. BJP യില്‍ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും അറിയാം… വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. കോണ്‍ഗ്രസിന്റെ വാദങ്ങളും ആരോപണങ്ങളും ശരിയാന്നെന്ന് വരുത്താനുള്ള നീക്കമാണ് ദല്ലാളുമാര്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ചത്… കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഡ പദ്ധതിയാണ് മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയത്. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്.

 

Continue Reading

kerala

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ

ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

Published

on

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മേയര്‍ക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു.

ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയര്‍ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

 

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Trending