Connect with us

Video Stories

പൊള്ളുന്ന വില; അരിക്ക് പിന്നാലെ പഞ്ചസാരക്കും

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം സംസ്ഥാനത്ത് ജനം പൊറുതിമുട്ടുന്നു. അരിക്ക് പിന്നാലെ പഞ്ചസാരക്കും തീവിലയായി. പഞ്ചസാര വില 38ല്‍ നിന്ന് 44 ആയി ഉയര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം വില കുതിച്ചുയരുമ്പോഴും സംസ്ഥാന സര്‍ക്കാരിന് കുലുക്കമില്ല. ഒരു കിലോ ജയ അരിക്ക് 40 രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ എട്ടുരൂപയുടെ വര്‍ധന. നരേന്ദ്രമോദി സര്‍ക്കാര്‍ സമ്മാനിച്ച നോട്ട് ക്ഷാമവും പിണറായി സര്‍ക്കാരിന്റെ വിലക്കയറ്റവും കാരണം സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പണമില്ലാതെ വലയുന്ന ജനത്തിന് മേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാകുന്ന സാഹചര്യവും നിലനില്‍ക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഏഴുമാസത്തിനിടെ കമ്പോള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, സപ്ലൈകോ, മാവേലി സ്റ്റോറുകള്‍, കണ്‍സ്യൂമര്‍ഫെഡ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാകെ നിശ്ചലവുമാണ്.
പഞ്ചസാരക്ക് പെട്ടെന്ന് വില ഉയരാനുള്ള കാരണം വ്യക്തമല്ല.

പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. ഓരോ സാധനത്തിനും ശരാശരി അഞ്ച് മുതല്‍ 45 രൂപവരെ വില വര്‍ധിച്ചിട്ടുണ്ട്. മുളകിന് 170 രൂപയായി. നേരത്തെ 140 വരെയായിരുന്നു മുളകിന്റെ വില. പച്ചരിക്ക് 33 രൂപ മുതലാണ് വില. ഉഴുന്നിന് 105, ചെറുപയര്‍- 110, സാമ്പാര്‍പരിപ്പ്- 100, മല്ലി- 150, ചെറിയ ഉള്ളി- 30, വെളുത്തുള്ളി- 180, സണ്‍ഫ്‌ളവര്‍ ഓയില്‍- 115, ഗോതമ്പ് മാവ്- 52, ശര്‍ക്കര- 110 എന്നിങ്ങനെയാണ് അവശ്യസാധനങ്ങളുടെ ഇപ്പോഴത്തെ വില.

 

അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും പ്രകടന പത്രികയിലും എല്‍.ഡി.എഫ് നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നടപടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. പിണറായി സര്‍ക്കാര്‍ ചുമതയേറ്റത് 2016 മെയ് മാസത്തിലാണ്. ജൂണ്‍ മുതല്‍ തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയിരുന്നു. സാധാരണ കുറുവ അരി കിലോക്ക് 26 രൂപയും ജയ അരിക്ക് 33 രൂപയുമായിരുന്നു അന്ന് വില. ഉഴുന്ന് പരിപ്പ്, കടല, തുവര പരിപ്പ്, ജീരകം എന്നിവക്കും ജൂണിലെ വിലയേക്കാള്‍ വന്‍വര്‍ധനയാണുണ്ടായത്.

 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി അരിയുടെ വില 20 ശതമാനമാണ് വര്‍ധിച്ചത്. നാല് വര്‍ഷങ്ങളിലായി 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കകം 25 ശതമാനത്തോളമാണ് വര്‍ധനവുണ്ടായത്. രൂക്ഷമായ വിലക്കയറ്റത്തിനൊപ്പം അരിയുടെ ലഭ്യതയെ കുറിച്ചും ആശങ്ക നിലനില്‍ക്കുന്നു. ആന്ധ്രയില്‍ നിന്ന് അവസാനമായി കേരളത്തിലേക്ക് അരിയുമായി ട്രെയിനെത്തിയത് കഴിഞ്ഞ സെപ്തംബറിലാണ്.

 

വരള്‍ച്ച കാരണം അരി ഉല്‍പാദനം കുറഞ്ഞപ്പോള്‍ ആന്ധ്രയെയാണ് തമിഴ്‌നാടും ആശ്രയിക്കുന്നത്. ഇത് കാരണം കേരളത്തിലെക്ക് അരിയെത്തുന്നില്ല. കേരളമാകട്ടെ ആന്ധ്രയുമായി ബന്ധപ്പെട്ട് അരി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുമില്ല. ലഭ്യത കുറഞ്ഞതുകാരണം ബംഗാളില്‍ നിന്നുള്ള രണ്ടാം തരം ജയ അരി കേരളത്തിലെത്തിയിട്ടുണ്ട്. ഇതിന് 28 രൂപയേ വിലയുള്ളൂ. എന്നാല്‍ ഗുണമേന്‍മ കുറവാണ്. പൊതുകമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending