Connect with us

gulf

ദ്വിരാഷ്ട്ര പദ്ധതി മാത്രം പരിഹാരം; ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഖത്തര്‍ അമീര്‍

ഫലസ്തീന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം എത്തിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍.

Published

on

ദോഹ: ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പരിഹാരമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ദോഹയില്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് അമീര്‍ ഇതു സംബന്ധിച്ച കുറിപ്പിട്ടത്. പ്രശ്‌ന പരിഹാരത്തിനായി ഖത്തര്‍ അമീര്‍ നടത്തുന്ന ശ്രമങ്ങളെ മഹ്മൂദ് അബ്ബാസ് പ്രശംസിച്ചു.

കിഴക്കന്‍ ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം മാത്രമാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏക പോംവഴി. അന്താരാഷ്ട്ര പദ്ധതിക്കും പ്രമേയങ്ങള്‍ക്കും അനുസൃതമായി അതു നടപ്പില്‍ വരേണ്ടതുണ്ട്. ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ എല്ലാ വിധ പിന്തുണയും നല്‍കും- അമീര്‍ വ്യക്തമാക്കി. അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചര്‍ച്ചയായി.

നേരത്തെ, യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലും ഖത്തര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം മാത്രമേ ജൂത രാഷ്ട്രവുമായുള്ള ബന്ധം ഉണ്ടാകൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

യുഎന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ അല്‍യ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ ഥാനി ഐക്യരാഷ്ട്ര സഭയിലും ഇക്കാര്യം അറിയിച്ചിരുന്നു. കിഴക്കന്‍ ജറൂസലേം തലസ്ഥാനമായ 1967ലെ അതിര്‍ത്തികളോട് കൂടിയ സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയമാണ് ഖത്തര്‍ മുമ്പോട്ടു വയ്ക്കുന്നത്. ജൂലാന്‍ കുന്നുകള്‍ അടക്കം ഇസ്രയേല്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരികെ നല്‍കണമെന്നും ആവശ്യമുണ്ട്.

ഫലസ്തീന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം എത്തിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍. വിദ്യാഭ്യാസം, വൈദ്യുതി, അടിസ്ഥാന സൗകര്യം, ഭവനം, നിര്‍മാണം, തൊഴില്‍ സഹായം എന്നീ മേഖലയില്‍ എല്ലാം ഖത്തര്‍ ഫലസ്തീന് സാമ്പത്തികമായ പിന്തുണ നല്‍കുന്നുണ്ട്. രാജ്യത്തെ മാനുഷിക പ്രതിസന്ധിയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ ഖത്തര്‍ അമീര്‍ 150 മില്യണ്‍ യുഎസ് ഡോളറാണ് ഫലസ്തീന് കൈമാറിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.

Published

on

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

gulf

അബ്ദുറഹീമിന്റെ മോചനം: ദിയാധനം ഇന്ത്യന്‍ എംബസിക്ക് കൈമാറി

ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.

Published

on

ലോക മലയാളി സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി സ്വപ്‌നതുല്യമായി സമാഹരിച്ച തുകയില്‍ നിന്ന് അബ്ദുറഹീമിന്റെ മോചന ദ്രവ്യത്തിനാവശ്യമായ വിഹിതം റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് കൈമാറി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി എം.പി അബ്ദു റഹീമിന്റെ മോചനത്തിനായി ദിയ ധനം നല്‍കാനുള്ള പതിനഞ്ച് മില്യണ്‍ സഊദി റിയാലിന് തുല്യമായ തുകയാണ് റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതെന്ന് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും റിയാദിലെ നിയമസഹായ സമിതിയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ദിയാധനം കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച വൈകീട്ടാണ് റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും കുടുംബത്തിനും ലഭിച്ചത്.

ഉടനെ തെന്നെ ട്രസ്റ്റ് ഭാരവാഹികള്‍ റിയാദിലെ നിയമസഹായ സമിതിയുമായി സഹകരിച്ചുകൊണ്ട് പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അതോടപ്പം എംബസിയില്‍ നിന്ന് പണം കൈമാറ്റത്തിനാവശ്യമായ അഫിഡറ്റും റഹീമിന്റെ കുടുംബം ഇന്നലെ രാവിലെ എംബസിയിലെത്തിച്ചു.

വൈകാതെ തെന്നെ എംബസി കോടതിയുടെ പേരിലുള്ള സെര്‍ട്ടിഫൈഡ് ചെക്ക് ഗവര്‍ണറേറ്റിന് കൈമാറും.ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പു വെക്കാന്‍ കൊല്ലപ്പെട്ട അനസിന്റെ അനന്തരവകാശികളോ അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തിയ വക്കീലോ ഗവര്‍ണറേറ്റ് മുമ്പാകെ ഹാജരാകും.

അബ്ദു റഹീം ട്രസ്റ്റ് സമിതി ചെയര്‍മാന്‍ കെ സുരേഷ്, ജനറല്‍ കണ്‍വീനര്‍ കെ കെ ആലിക്കുട്ടി മാസ്റ്റര്‍, ട്രഷറര്‍ എം ഗിരീഷ് കോ ഓഡിനേറ്റര്‍മാരായ മജീദ് അമ്പലക്കണ്ടി, എം മൊയ്തീന്‍ കോയ, കുടുംബാങ്ങളായ അബ്ബാസ് തൊടിയില്‍ ,നസീര്‍ കോടാമ്പുഴ ,ജവാദ് പെരുമുഖം. ഗോപി കൊടക്കല്ല് തുടങ്ങിയവര്‍ നാട്ടിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം കൊടുത്തു.

Continue Reading

gulf

ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

Published

on

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. തായത്തെരു അമീര്‍ ഹംസാസിലെ തന്‍വീര്‍ അമീര്‍ ഹംസ(51)ആണ് മരിച്ചത്. സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

15 വര്‍ഷത്തോളമായി ഗള്‍ഫില്‍ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതന്‍ അമീര്‍ ഹംസയുടെ മകനാണ് തന്‍വീര്‍. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ: റഫീന കോയ്യോട്. മക്കള്‍: ആയിശ, ആലിയ

Continue Reading

Trending