Connect with us

News

എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി അംബാനി!

ജിയോയ്ക്ക് ഇന്ത്യയില്‍ കോടക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും അംബാനി പറഞ്ഞു

Published

on

ലോകത്തെ ഏറ്റവും വലിയ രണ്ടു ടെക്‌നോളജി കമ്പനികളായ ഫെയ്‌സ്ബുക്കിന്റെയും റിലയന്‍സ് ജിയോയുടെയും മേധാവികള്‍ കഴിഞ്ഞ ദിവസം ‘ഫെയ്‌സ്ബുക് ഫ്യുവല്‍’ എന്ന പരിപാടിയില്‍ പരസ്പരം സംസാരിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗും മുകേഷ് അംബാനിയും ജിയോയും വാട്‌സാപും ഒത്തു പ്രവര്‍ത്തിക്കുന്ന കാര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. വാട്‌സാപ്പിന് ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ജിയോയ്ക്ക് ഇന്ത്യയില്‍ കോടക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും അംബാനി പറഞ്ഞു. എന്നു പറഞ്ഞാല്‍ ജിയോ ഡിജിറ്റല്‍ കണക്ടിവിറ്റി കൊണ്ടുവരുന്നു. വാട്‌സാപ് പേയിലുടെ സമ്പര്‍ക്കം പുലര്‍ത്തലും സാധ്യമാകുന്നു.

ജിയോ വാട്‌സാപ് പങ്കാളിത്തത്തെക്കുറിച്ചു കൂടാതെ, സക്കര്‍ബര്‍ഗും അംബാനിയും ഫെയ്‌സ്ബുക്ക് ജിയോ പ്ലാറ്റ്‌ഫോംസില്‍ ഇറക്കിയിരിക്കുന്ന നിക്ഷേപത്തെക്കുറിച്ചും സംസാരിച്ചു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 9.99 ശതമാനം ഓഹരിക്കായി ഫെയ്‌സ്ബുക് 5.7 ബില്ല്യന്‍ ഡോളറാണ് നല്‍കിയിരിക്കുന്നത്. അടുത്തതായി തങ്ങള്‍ 60 ദശലക്ഷത്തോളെ വരുന്ന ഏറ്റവും ചെറിയ കടകള്‍ മുതലുള്ള ബിസിനസ് സ്ഥാപനങ്ങളെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ശ്രമിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം, ജിയോ മാര്‍ട്ടിന് കൂടുതല്‍ പ്രചാരം നല്‍കാനും ഇരു കമ്പനികളും ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.

എന്തുകൊണ്ടാണ് ഇരു കമ്പനികളും സഖ്യത്തിലായത് എന്നതിനെക്കുറിച്ചും മേധാവികള്‍ മനസ്സു തുറന്നു. ഫെയ്‌സ്ബുക് ചെറിയ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ് നടക്കുന്നത്. കാരണം ഇവിടെയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടുവരുന്ന കാര്യത്തില്‍ നല്ല റോള്‍ ഉണ്ടായിരിക്കും. അവയ്ക്കു വേണ്ട മികച്ച സജ്ജീകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. അതാണ് തങ്ങള്‍ ജിയോയുമായി സഖ്യത്തിലാകാനുള്ള ഒരു കാര്യം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇന്റര്‍നെറ്റിലെത്തിച്ച കമ്പനിയാണ് ജിയോ. അത് വ്യവസായ സംസ്‌കാരം വളര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്.

Published

on

ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്.

പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

kerala

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി.

Published

on

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്‍. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന്‍ നിയോമപദേശം തേടുകയായിരുന്നു.

അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.

ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

Continue Reading

kerala

പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു; കലക്ടര്‍ ഉത്തരവ് ഇറക്കി

ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Published

on

പത്തനംതിട്ട കോന്നിയില്‍ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെക്കാനാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാല്‍ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

അപകടത്തില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ നാളെ രാവിലെ ഏഴുമണിയോടെ തുടരും. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നും മഹാദേവ പ്രധാനയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending