Connect with us

News

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ‘ഡിലീറ്റ് ഫേസ്ബുക്ക്’ ഹാഷ്ടാഗ്; കാര്യം പിടികിട്ടാതെ ഉപയോക്താക്കള്‍

ഫേസ്ബുക്കിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫാസിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് ഫാസിസ്റ്റ് സര്‍ക്കാരുകളുടെ ആയുധമായി മാത്രം മാറുകയാണെന്നും ചില ട്വീറ്റുകളില്‍ പറയുന്നു

Published

on

ഡിലീറ്റ് ഫേസ്ബുക്ക് # deletefacebook എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നു. നിരവധി പേരാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ട്രോളിയും ഈ ഹാഷ്ടാഗ് റീട്വീറ്റ് ചെയ്ത് രംഗത്തുവന്നിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫാസിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് ഫാസിസ്റ്റ് സര്‍ക്കാരുകളുടെ ആയുധമായി മാത്രം മാറുകയാണെന്നും ചില ട്വീറ്റുകളില്‍ പറയുന്നു.

അതേസമയം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫേസ്ബുക്കിനെതിരെയുള്ള ക്യാമ്പയിന്‍ ഇപ്പോള്‍ ശക്തമാകുന്നത് എന്തിനാണെന്ന് അറിയാതെ തലപുകഞ്ഞു പോയവരുടെ ട്രോളുകളും വരുന്നുണ്ട്.

ഫേസ്ബുക്കിനെതിരെയുള്ള ക്യാമ്പയിന്‍ ആരംഭിച്ചത് ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയാണെന്നും ഇപ്പോള്‍ സംഭവം ട്രെന്‍ഡിംഗാവുന്നത് കണ്ട് അദ്ദേഹം ചിരിച്ച് ആഘോഷിക്കുകയാണെന്നും ചിലര്‍ ട്രോളുകളില്‍ പറയുന്നു.

ഡിലീറ്റ് ഫേസ്ബുക്ക് ട്രെന്‍ഡിംഗാവുന്നതിനെ തുടര്‍ന്ന് വന്ന ട്രോളുകളില്‍ ഏറ്റവും ഹിറ്റായിരിക്കുന്നത് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നവര്‍ തന്നെ ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും ഉപയോഗിക്കുന്നതിനെ കുറിച്ചുള്ളതാണ്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലാണ് ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും. അതുകൊണ്ട് ഫേസ്ബുക്ക് മാത്രം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് പ്രഹസനം മാത്രമാണെന്നും ഈ ട്രോളുകള്‍ ചൂണ്ടിക്കാണിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം; ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

മരിച്ച മലയാളി യുവതിയുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഇതോടെ 86 പേരെയാണ് തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാരം വൈകിട്ട് ആറ് മണിക്ക് രാജ്‌കോട്ടില്‍ നടക്കും.

അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. അതേസമയം അപകടത്തില്‍പ്പെട്ട 274 പേരുടെ മരണം സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചു.

വിമാനാപകടത്തില്‍ മരിച്ച മലയാളി യുവതി രഞ്ജിത നായരുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും.

ജൂണ്‍ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

Continue Reading

kerala

ചാലക്കുടിയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം

തീ അണക്കാനുള്ള ശ്രമം തുടരുന്നു.

Published

on

തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്.

നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. എന്നാല്‍ തീ നിയന്ത്രണവിധേയമായിട്ടില്ല.

റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ഈ ഭാഗത്തുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

അതേസമയം തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉണ്ടെന്നുള്ളത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കടയിലെ പെയിന്റ് ടിന്നുകളും മററും നാട്ടുകാരും ചുമട്ടുത്തൊഴിലാളികളും ചേര്‍ന്ന് മാറ്റിയത് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായകമായി.

Continue Reading

kerala

മഴപ്പോര്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നാളെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. ഇന്നും നാളെയും മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തിലെ റെഡ് അലര്‍ട്ടിന് പുറമേ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 9 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ 6 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

Trending