Connect with us

gulf

അതിരുകള്‍ തുറന്നുവിട്ട ആഹ്ലാദത്തിലേക്ക് ഖത്തറും സഊദിയും; അഭിനന്ദനവുമായി ലോക നേതാക്കളും

രാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കു പുറമെ കുടുംബ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടായ വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവസാനിപ്പിച്ച നടപടി ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഖത്തറിന്റേയും സഊദിഅറേബ്യയുടേയും കര വ്യോമ കടല്‍ അതിര്‍ത്തികള്‍ തുറന്നതോടെ അതിരുകളില്ലാത്ത ആഹ്ലാദത്തിലേക്ക് ഇരു രാജ്യങ്ങളിലെ ജനങ്ങളും അറബ് ലോകവും എത്തിയതായി വിലയിരുത്തല്‍. ഒപ്പം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സഊദി ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ നയിച്ചതും ഏറെ ചര്‍ച്ചയായി. രാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കു പുറമെ കുടുംബ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടായ വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവസാനിപ്പിച്ച നടപടി ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്.

ഖത്തറിലെ വിവിധ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ അറബ് ജീവനക്കാരും പ്രവാസികളും മധുരം കൈമാറി സന്തോഷം പ്രകടിപ്പിച്ചു. നാല്‍പ്പത്തിയൊന്നാമത് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സഊദിഅറേബ്യയിലെ അല്‍ഉല പരമ്പരാഗത നഗരത്തിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ കോവിഡ് പ്രോട്ടോക്കോള്‍ വകവെക്കാതെ ആശ്ലേഷിച്ച് സ്വീകരിച്ച സഊദി കിരീടാവകാശിയുടെ ചിത്രം ഇതിനകം വാര്‍ത്താസാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി മാറി. ഖത്തര്‍ കേന്ദ്രമായ അല്‍ജസീറ ഉള്‍പ്പെടെ ചാനലുകള്‍ ലൈവായി ഏറെ സവിശേഷമായ വാര്‍ത്തയായി ഇത് അവതരിപ്പിച്ചു. കോവിഡ് പരിഗണിച്ച് മറ്റ് പല അറബ് നേതാക്കളെ ഹസ്തദാനം ചെയ്യാന്‍ പോലും സഊദി കിരീടാവകാശി താത്പര്യപ്പെടാത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇരു നേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും നേരിട്ടും പ്രവഹിക്കുകയാണ്. അതിര്‍ത്തി തുറന്ന് ഉപരോധം അവസാനപ്പിച്ച നടപടിയും ലോക നേതാക്കള്‍ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയുമുണ്ടായി. വിവിധ രാഷ്ട്ര നേതാക്കള്‍ക്കു പുറമെ ഐക്യരാഷ്ടസഭയുടെ ജനറല്‍അസംബ്ലിയുടെ എഴുപത്തിയഞ്ചാമത് സെഷന്‍ അധ്യക്ഷന്‍ ബോള്‍കാന്‍ ബോസ്‌കിര്‍ നടപടി സ്വാഗതം ചെയ്തു. സഊദി ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ ഒന്നാം ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഇക്കാര്യത്തില്‍ ചെയ്ത നയതന്ത്ര നീക്കം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിലെ ഇംഗ്ലീഷ്അറബ് വാര്‍ത്താ മാധ്യമങ്ങള്‍ ഗള്‍ഫ് ഐക്യം തിരിച്ചുവരുന്നുവെന്നാണ് എഡിറ്റോറിയല്‍ എഴുതിയത്. പ്രമുഖ അറബ് പത്രമായ അല്‍റായ, ഇംഗ്ലീഷ് ദിനപത്രമായ ദി പെനിന്‍സുല എന്നിവ തങ്ങളുടെ എഡിറ്റോറിയല്‍ കോളത്തില്‍ ഗള്‍ഫ് ഒത്തൊരുമയിലേക്കെത്താന്‍ കഠിന പരിശ്രമം നടത്തിയ കുവൈത്തിനേയും അതിന്റെ നേതാക്കളുടെ ശ്രമത്തെയുമാണ് എടുത്തുപറഞ്ഞത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

Trending