gulf
അതിരുകള്‍ തുറന്നുവിട്ട ആഹ്ലാദത്തിലേക്ക് ഖത്തറും സഊദിയും; അഭിനന്ദനവുമായി ലോക നേതാക്കളും
രാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കു പുറമെ കുടുംബ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടായ വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവസാനിപ്പിച്ച നടപടി ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്
അശ്റഫ് തൂണേരി
ദോഹ: ഖത്തറിന്റേയും സഊദിഅറേബ്യയുടേയും കര വ്യോമ കടല്‍ അതിര്‍ത്തികള്‍ തുറന്നതോടെ അതിരുകളില്ലാത്ത ആഹ്ലാദത്തിലേക്ക് ഇരു രാജ്യങ്ങളിലെ ജനങ്ങളും അറബ് ലോകവും എത്തിയതായി വിലയിരുത്തല്‍. ഒപ്പം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സഊദി ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ നയിച്ചതും ഏറെ ചര്‍ച്ചയായി. രാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കു പുറമെ കുടുംബ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടായ വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവസാനിപ്പിച്ച നടപടി ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്.
ഖത്തറിലെ വിവിധ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ അറബ് ജീവനക്കാരും പ്രവാസികളും മധുരം കൈമാറി സന്തോഷം പ്രകടിപ്പിച്ചു. നാല്‍പ്പത്തിയൊന്നാമത് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സഊദിഅറേബ്യയിലെ അല്‍ഉല പരമ്പരാഗത നഗരത്തിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ കോവിഡ് പ്രോട്ടോക്കോള്‍ വകവെക്കാതെ ആശ്ലേഷിച്ച് സ്വീകരിച്ച സഊദി കിരീടാവകാശിയുടെ ചിത്രം ഇതിനകം വാര്‍ത്താസാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി മാറി. ഖത്തര്‍ കേന്ദ്രമായ അല്‍ജസീറ ഉള്‍പ്പെടെ ചാനലുകള്‍ ലൈവായി ഏറെ സവിശേഷമായ വാര്‍ത്തയായി ഇത് അവതരിപ്പിച്ചു. കോവിഡ് പരിഗണിച്ച് മറ്റ് പല അറബ് നേതാക്കളെ ഹസ്തദാനം ചെയ്യാന്‍ പോലും സഊദി കിരീടാവകാശി താത്പര്യപ്പെടാത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇരു നേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും നേരിട്ടും പ്രവഹിക്കുകയാണ്. അതിര്‍ത്തി തുറന്ന് ഉപരോധം അവസാനപ്പിച്ച നടപടിയും ലോക നേതാക്കള്‍ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയുമുണ്ടായി. വിവിധ രാഷ്ട്ര നേതാക്കള്‍ക്കു പുറമെ ഐക്യരാഷ്ടസഭയുടെ ജനറല്‍അസംബ്ലിയുടെ എഴുപത്തിയഞ്ചാമത് സെഷന് അധ്യക്ഷന്‍ ബോള്‍കാന്‍ ബോസ്കിര്‍ നടപടി സ്വാഗതം ചെയ്തു. സഊദി ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ ഒന്നാം ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഇക്കാര്യത്തില്‍ ചെയ്ത നയതന്ത്ര നീക്കം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിലെ ഇംഗ്ലീഷ്അറബ് വാര്‍ത്താ മാധ്യമങ്ങള്‍ ഗള്‍ഫ് ഐക്യം തിരിച്ചുവരുന്നുവെന്നാണ് എഡിറ്റോറിയല്‍ എഴുതിയത്. പ്രമുഖ അറബ് പത്രമായ അല്‍റായ, ഇംഗ്ലീഷ് ദിനപത്രമായ ദി പെനിന്‍സുല എന്നിവ തങ്ങളുടെ എഡിറ്റോറിയല്‍ കോളത്തില്‍ ഗള്‍ഫ് ഒത്തൊരുമയിലേക്കെത്താന്‍ കഠിന പരിശ്രമം നടത്തിയ കുവൈത്തിനേയും അതിന്റെ നേതാക്കളുടെ ശ്രമത്തെയുമാണ് എടുത്തുപറഞ്ഞത്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment11 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india7 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

