Connect with us

News

വിക്കിലീക്‌സ് സ്ഥാപകൻ അസാൻജിന് ജാമ്യമില്ല

ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

Published

on

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചു. അമേരിക്കക്ക് കൈമാറുന്നത് തടഞ്ഞെങ്കിലും അദ്ദേഹം ജാമ്യത്തിലിറങ്ങിയാൽ ഒളിവിൽ പോകാനുള്ള സാധ്യത കൂടുതലാണെന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ജഡ്ജി വനെസ്സ ബാരറ്റ്സർ പറഞ്ഞു. ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ജാമ്യം നിഷേധിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് വിക്കിലീക്സ് അറിയിച്ചു. പുതിയ കോടതി വിധി അസാൻജിന്റെ അഭിഭാഷക സംഘത്തിന് തിരിച്ചടിയാണ്.

അമേരിക്കക്ക് കൈമാറിയാൽ അദ്ദേഹം ആത്മഹത്യ ചെയ്തേക്കുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജാമ്യം അനുവദിച്ചാൽ അസാൻജ് ജീവിതപങ്കാളിയുടെയും രണ്ട് മക്കളുടെയും കൂടെ സുരക്ഷിതനായി വീട്ടിൽ കഴിയുമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. അസാൻജിനെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ടുള്ള വിധിക്കെതിരെ യു.എസ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് യു.എസ് ഭരണകൂടത്തിന്റെ കമ്പ്യൂട്ടറുകൾ ഹാക്കു ചെയ്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്.

അദ്ദേഹത്തെ അമേരിക്കക്ക് വിട്ടുനൽകാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി നേരത്തെ ഒപ്പുവെച്ചിരുന്നു. സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പാശ്ചാത്യ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും അസാൻജിന് വൻ പിന്തുണയാണ് ലഭിച്ചുവരുന്നത്.
ഇറാഖിൽ അപ്പാഷെ യുദ്ധ ഹെലികോപ്ടർ ഉപയോഗിച്ച് സാധാണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന്റെ 39 മിനുട്ട് നീണ്ട വീഡിയോയും അദ്ദേഹം പുറത്തുവിട്ട രഹസ്യ രേഖകളുടെ കൂട്ടത്തിലുണ്ട്. അന്നുമുതൽ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. സ്വീഡനിൽ ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ബ്രിട്ടനിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. എന്നാൽ ഇക്വഡോർ ഭരണകൂടം അഭയം അവസാനിപ്പിച്ചതോടെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

kerala

ശനിയാഴ്ച്ച വരെ അതിശക്തമായ മഴ; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കൂടുതലായേക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

ഇന്ന് കോഴിക്കോട് വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിണ്ട്.

Continue Reading

News

സ്റ്റുഡന്റ് വിസ ഇന്റര്‍വ്യൂ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് യുഎസ്; വിദേശവിദ്യാര്‍ത്ഥികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കും

നേരത്തെ ബുക്ക് ചെയ്തിട്ടുള്ള അഭിമുഖങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തുടരും.

Published

on

ലോകമെമ്പാടുമുള്ള എംബസികളില്‍ പുതിയ സ്റ്റുഡന്റ് വിസ ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്യുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേരത്തെ ബുക്ക് ചെയ്തിട്ടുള്ള അഭിമുഖങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തുടരും.

‘ഉടന്‍ പ്രാബല്യത്തില്‍, ആവശ്യമായ സോഷ്യല്‍ മീഡിയ സ്‌ക്രീനിംഗിന്റെയും വെറ്റിംഗിന്റെയും വിപുലീകരണത്തിനുള്ള തയ്യാറെടുപ്പിനായി, കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതുവരെ കോണ്‍സുലാര്‍ വിഭാഗങ്ങള്‍ അധിക വിദ്യാര്‍ത്ഥികളെയോ എക്‌സ്‌ചേഞ്ച് സന്ദര്‍ശകരെയോ (എഫ്, എം, ജെ) വിസ അപ്പോയിന്റ്‌മെന്റ് ശേഷി ചേര്‍ക്കരുത്,” റൂബിയോ എഴുതി.

ദേശീയ സുരക്ഷയ്ക്കെതിരായ ഭീഷണികളും കാമ്പസ് അശാന്തിയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും ചൂണ്ടിക്കാട്ടി ഭരണകൂടം വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനിടെയാണ് ഏറ്റവും പുതിയ നീക്കം.

കര്‍ശനമായ സമീപനത്തെക്കുറിച്ച് റൂബിയോയില്‍ നിന്ന് നേരത്തെയുള്ള സൂചനകള്‍ക്കിടയിലാണ് പെട്ടെന്നുള്ള നീക്കം. മാര്‍ച്ചില്‍, പഠിക്കാനല്ല, പ്രതിഷേധത്തില്‍ ഏര്‍പ്പെടാനാണ് യുഎസിലേക്ക് വരുന്നതെന്ന് അവകാശപ്പെട്ട വിദ്യാര്‍ത്ഥികളെ അദ്ദേഹം പരാമര്‍ശിച്ചു.

ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഹാര്‍വാര്‍ഡുമായുള്ള എല്ലാ ഫെഡറല്‍ കരാറുകളും പിന്‍വലിക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോടിക്കണക്കിന് ഗ്രാന്റ് പണം തിരിച്ചുവിടുമെന്ന് പ്രസിഡന്റ് ട്രംപും മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

മുങ്ങിയ കപ്പലിലെ 13 കാര്‍ഗോകളില്‍ എന്തെന്ന് വ്യക്തത വരുത്താതെ അധികൃതര്‍

കൊച്ചി തീരത്ത് പുറംകടലില്‍ ലൈബീരിയന്‍ കപ്പല്‍ മുങ്ങി താഴ്ന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കപ്പലില്‍ നിന്ന് കടലിലേക്ക് വീണ 13 കണ്ടെയ്‌നറിനകത്ത് എന്താണെന്ന് വ്യക്തത വരുത്താതെ അധികൃതര്‍.

Published

on

കൊച്ചി തീരത്ത് പുറംകടലില്‍ ലൈബീരിയന്‍ കപ്പല്‍ മുങ്ങി താഴ്ന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കപ്പലില്‍ നിന്ന് കടലിലേക്ക് വീണ 13 കണ്ടെയ്‌നറിനകത്ത് എന്താണെന്ന് വ്യക്തത വരുത്താതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. അതേസമയം അപകടകരമായ കണ്ടെയ്‌നറില്‍ എന്താണ് ഉള്ളതെന്ന കാര്യത്തില്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എംഎസ്സി എല്‍സ മൂന്നിന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

‘കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്‌നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ (ഡിജി) ഉത്തരവാദിത്തമാണ്, -‘ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എംഎംഡി) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കപ്പലിലെ മുഴുവന്‍ ചരക്കുകളുടെയും വിവരങ്ങള്‍ അടങ്ങിയ കാര്‍ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്‍ രേഖപ്പെടുത്തി. ഡിജി ഷിപ്പിംഗിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാരുമായും ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരുമായും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.

Continue Reading

Trending