Cricket
നിലയുറപ്പിച്ച് സ്മിത്തും ലബുഷെയ്നും; ഓസീസ് ശക്തമായ നിലയില്‍
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 244 റണ്‍സിന് പുറത്താക്കിയ ഓസീസ് രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്

സിഡ്നി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 244 റണ്‍സിന് പുറത്താക്കിയ ഓസീസ് രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സില്‍ ഇതുവരെ ഓസീസിന് 197 റണ്‍സ് ലീഡായി. അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ട് സ്റ്റീവ് സ്മിത്തും (29*) മാര്‍നസ് ലബുഷെയ്നും (47*) ക്രീസിലുണ്ട്. ഡേവിഡ് വാര്‍ണര്‍ (13), വില്‍ പുകോവ്സ്കി (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
അതിനിടെ ഋഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റത് ഇന്ത്യയ്ക്ക് കൂടുതല്‍ തിരിച്ചടിയായി. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിരിക്കുന്നത്. നേരത്തെ ഒന്നാം ഇന്നിങ്സില്‍ 244 റണ്‍സിന് പുറത്തായ ഇന്ത്യ 94 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.
വാലറ്റത്തിനൊപ്പം സ്കോര്‍ ഉയര്‍ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 200 കടത്തിയത്. 37 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.
മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
പിന്നാലെ ഹനുമ വിഹാരി റണ്ണൗട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലു റണ്‍സ് മാത്രമായിരുന്നു വിഹാരിയുടെ സമ്പാദ്യം.
എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര ഋഷഭ് പന്ത് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ പന്തിനെ ഹെയെസല്‍വുഡ് പുറത്താക്കി. 67 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 36 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. ആര്. അശ്വിന് (10), നവ്ദീപ് സെയ്നി (4), ബുംറ (0), സിറാജ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
Cricket
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന് സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.
നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമില്‍ എത്തിച്ചിരുന്നു. ഓള് റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.
ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.
3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.
Cricket
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയില്‍ കൂടുതലും നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.
ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. മൂന്ന് ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ 7.4 ലക്ഷം എന്ന ഉയര്‍ന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജു സാംസണ് തകര്‍ത്തു.
ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഷോണ്‍ റോജറെ 4.40 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്സ് താരമായിരുന്നു ഷോണ്‍ റോജര്‍.
എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. കെ.എം. ആസിഫ് 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. ജലജ് സക്സേനയെ 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്.
Cricket
നീണ്ട 18 വര്‍ഷങ്ങള്‍! ഐപിഎല്‍ കന്നി കിരീടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവരുടെ കന്നി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്രോഫി ഉയര്‍ത്തി. 20 ഓവറില്‍ 184/7 എന്ന നിലയില്‍ പഞ്ചാബ് കിംഗ്സിനെ പരിമിതപ്പെടുത്താനും ചരിത്ര വിജയം നേടാനും അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രകടനം കാഴ്ചവെച്ചു.
വിരാട് കോഹ്ലി 35 പന്തില്‍ 43 റണ്‍സുമായി ആര്‍സിബിയുടെ ടോപ്സ്കോറര്‍, ക്യാപ്റ്റന്‍ രജത് പതിദാര്‍ 16 പന്തില്‍ 26 റണ്‍സെടുത്ത് വീണു. പഞ്ചാബിന്റെ മികച്ച സ്കോര്‍. 48ന് 3, യുസ്വേന്ദ്ര ചാഹല്‍, 37 ഓവറില്‍ 1 വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സിന് ഒരിക്കലും ആക്കം കണ്ടെത്തിയില്ല, കാരണം തുടക്കത്തെ ഗണ്യമായ സ്കോറുകളാക്കി മാറ്റാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടു. കോഹ്ലി വീണ്ടും അവതാരകന്റെ റോള്‍ ഏറ്റെടുത്തു, പക്ഷേ അദ്ദേഹത്തിന്റെ മുട്ടിന് ഒഴുക്ക് ഇല്ലായിരുന്നു. അവര്‍ വെറും മൂന്ന് ബൗണ്ടറികള്‍ അടിച്ചു – അവയില്‍ രണ്ടെണ്ണം ഒമ്പതാം ഓവറിന് ശേഷമായിരുന്നു – 122.85 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. 55/1 എന്ന വാഗ്ദാനമായ പവര്‍പ്ലേയ്ക്ക് ശേഷം, RCB ഗണ്യമായി കുറഞ്ഞു, 6 നും 11 നും ഇടയില്‍ 42 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ഓപ്പണിംഗ് ഓവറില്‍ ഒരു സിക്സും ഫോറും അടിച്ച് ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തുടങ്ങിയത്, എന്നാല്‍ 16 റണ്‍സിന് ശ്രേയസ് അയ്യര്‍ ജാമിസണിന്റെ പന്തില്‍ ക്യാച്ച് നല്‍കിയത് ആര്‍സിബിയുടെ കുതിപ്പിന് തടസ്സമായി. മായങ്ക് അഗര്‍വാള്‍ (24), പട്ടീദാര്‍ (26), ലിയാം ലിവിംഗ്സ്റ്റണ് (25) എന്നിവര്‍ പരാജയപ്പെട്ടു. സാള്‍ട്ട്, പാട്ടിദാര്‍, ലിവിംഗ്സ്റ്റണ് എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തന്റെ സമര്‍ത്ഥമായ വ്യതിയാനങ്ങളും നിര്‍ണായക മുന്നേറ്റങ്ങളും കൊണ്ട് ജാമിസണ് വലിയ സ്വാധീനം ചെലുത്തി. ജിതേഷ് ശര്‍മ്മയുടെ അവസാന അതിഥിയും (10 പന്തില്‍ 24) റൊമാരിയോ ഷെപ്പേര്‍ഡിന്റെ (9 പന്തില്‍ 17) ഹ്രസ്വമായ തകര്‍ച്ചയും ആര്‍സിബിയെ മത്സര സ്കോറിലേക്ക് നയിച്ചു. 17-ാം ഓവറില്‍ ജിതേഷും ലിവിംഗ്സ്റ്റണും ചേര്‍ന്ന് 23 റണ്‍സ് നേടി ജെമിസണിന്റെ കണക്കുകള്‍ തകര്‍ന്നു. എന്നിരുന്നാലും, ലിവിംഗ്സ്റ്റണിനെ ഫുള്‍ ടോസില്‍ എല്‍ബിഡബ്ല്യു വീഴ്ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മികച്ച രീതിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്, അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി-ക്രുണാല്‍ പാണ്ഡ്യ (4), ഭുവനേശ്വര്‍ കുമാര്‍ (1), ഷെപ്പേര്‍ഡ് – ആര്‍സിബിയുടെ അവസാന ചിരി. 18 വര്‍ഷത്തെ ഹൃദയാഘാതങ്ങള്‍ക്കും സമീപത്തെ മിസ്സുകള്‍ക്കും ശേഷം ഒടുവില്‍ ഐപിഎല്‍ ട്രോഫി വീട്ടിലെത്തിക്കാന്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ ആവേശകരമായ പ്രകടനം നടത്തിയതിനാല്‍ മതിയായതായി തെളിയിക്കപ്പെട്ടു.
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala2 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala2 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
-
kerala2 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
kerala2 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി