Connect with us

local

പുതുമയുള്ള സര്‍വീസുകളും ഓഫറുകളുമായി ഇമേജ് ഇനി കോഴിക്കോട്ടും

മൊബൈല്‍, ലാപ്ടോപ്പ് സെയില്‍സ് ആന്റ് സര്‍വീസ് രംഗത്തെ മലബാറിലെ പ്രമുഖ റീടെയില്‍ ഔട്ട്ലെറ്റായ ഇമേജ് മൊബൈല്‍സ്& കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം ആരംഭിച്ചിരിക്കുന്നത്

Published

on

കോഴിക്കോട്: ഏറെ പുതുമയുള്ള ഓഫറുകളും സര്‍വീസുകളുമായി ഇമേജ് മെബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സ് കോഴിക്കോട്ടും. മൊബൈല്‍, ലാപ്ടോപ്പ് സെയില്‍സ് ആന്റ് സര്‍വീസ് രംഗത്തെ മലബാറിലെ പ്രമുഖ റീടെയില്‍ ഔട്ട്ലെറ്റായ ഇമേജ് മൊബൈല്‍സ്& കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം ആരംഭിച്ചിരിക്കുന്നത്.
ഇമേജ് മൊബൈല്‍സിന്റെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ‘പൊട്ടിയാലും മാറ്റിത്തരും, ഒപ്പമിരിക്കാം, ഒന്നിനു പകരം മറ്റൊന്ന്, മൊബൈല്‍ സര്‍വീസിന് ഒരുവര്‍ഷ വാറന്റി’ ഈ സേവനങ്ങളെല്ലാം കോഴിക്കോട് ബ്രാഞ്ചിലും ഉണ്ടായിരിക്കുന്നതാണന്ന് ഇമേജ് മാനേജ്മെന്റ് അറിയിച്ചൂ. ലാപ്ടോപ്പ്, ഡെസ്‌ക് ടോപ്പ്, സ്മാര്‍ട്ട് ടി.വി, ഹോം തീയറ്റര്‍, എ.സി എന്നിവയുടെ അതിവിപുലമായ കളക്ഷനുകളും മികച്ച ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഇമേജ് മൊബൈല്‍സില്‍ ഒരുക്കിയിരിക്കുന്നു.

പൊട്ടിയാലും മാറ്റിത്തരും:-
പുതിയ സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഡിസ്പ്ലേ പൊട്ടിയാല്‍ ഫ്രീയായി മാറ്റിത്തരുന്ന പാക്കേജ് സെയില്‍സാണ് പൊട്ടിയാലും മാറ്റിത്തരുമെന്നത്.

ഒപ്പം ഇരിക്കാം:-
ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലുകളും ലാപ്ടോപ്പുകളും സര്‍വീസ് ചെയ്യുമ്പോള്‍ ടെക്നീഷ്യന്മാരുടെ അടുത്തിരിക്കാവുന്നതാണ്.

സര്‍വീസിന് ഒരു വര്‍ഷ വാറന്റി:
– മൊബൈലുകളും ലാപ്ടോപ്പുകളും ഒരുവര്‍ഷ വാറന്റിയോട് കൂടിയുള്ള സര്‍വീസ് ഇമേജ് മൊബൈല്‍സിന്റെ മാത്രം പ്രത്യേകതയാണ്.

പലിശരഹിത വായ്പ:-
മൊബൈലുകള്‍ക്കും, ലാപ്ടോപ്പ്കള്‍ക്കും, എ.സി കള്‍ക്കും പലിശ രഹിത വായ്പ്പ സൗകര്യവും ബാങ്ക് ക്രഡിറ്റ് & ഡെബിറ്റ്, ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.

കൂടാതെ ഓരോ ലാപ്ടോപ് & സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസിന്റെ കൂടെയും ആയിരം രൂപ മുതല്‍ ഏഴാംയിരം രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതി വാടക വീട്ടിൽ മരിച്ച നിലയിൽ, ഒപ്പം താമസിച്ചയാളെ കാണാനില്ല; ദുരൂഹത

കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Published

on

 കാട്ടാക്കടയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയ്ക്കൊപ്പം താമസിച്ചിരുന്നയാളെ കാണാനില്ല. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എട്ട് വർഷം മുമ്പ് മായയുടെ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. രഞ്ജിത്ത് എന്നയാൾക്കൊപ്പമാണ് മായ താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പെൺകുട്ടികളുടെ അമ്മയാണ് മായ. രഞ്ജിത്തും മായയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രഞ്ജിത്തിനെ പൊലീസ് തിരയുന്നുണ്ട്.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

Trending