Connect with us

kerala

കൊടുവള്ളിയെ സ്‌നേഹിച്ച സി.എച്ചും സി.എച്ചിന്റെ മകനെ സ്‌നേഹിച്ച കൊടുവള്ളിയും

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിലെത്താറുണ്ടായിരുന്ന സി.എച്ച് അന്ന് പലരുടെയും ഇഷ്ടനേതാവായിരുന്നു. ആ സ്‌നേഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ മകനായ ഡോ. എം.കെ മുനീറിന് നല്‍കുന്നത്

Published

on

കൊടുവള്ളി: ‘സി.എച്ച് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലം… ഒരിക്കല്‍ കളരന്തിരിയേക്കുള്ള യാത്രയ്ക്കിടെ സി.എച്ച് മാനിപുരത്തെത്തി, തന്റെ പ്രിയ സുഹൃത്തിനെ കണാന്‍ വേണ്ടി. ആളുകള്‍ തമ്മില്‍ വിശേഷങ്ങളറിയാന്‍ യാതൊരു വഴികളുമില്ലാത്ത കാലത്തായിരുന്ന കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി അന്നത്തെ സന്ദര്‍ശനം. നാട്ടുകാരോട് അന്വേഷിച്ച് അദ്ദേഹത്തെ കണ്ടെത്തി, ഒടുവില്‍ ഏറെ നേരം സുഹൃത്തുമായി സംസാരിച്ചായിരുന്നു അവിടുന്ന് സി.എച്ച് മടങ്ങിയതും..’ പതിറ്റാണ്ടുകള്‍ക്കിപ്പുറം മാനിപുരത്തെ ആള്‍ക്കാര്‍ മാത്രമല്ല, കൊടുവള്ളിയിലെ ഒട്ടുമിക്ക പഴയതലമുറയില്‍പ്പെട്ടവരും സി.എച്ചിന്റെ ഈ സന്ദര്‍ശനം ഓര്‍ത്തുവയ്ക്കുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിലെത്താറുണ്ടായിരുന്ന സി.എച്ച് അന്ന് പലരുടെയും ഇഷ്ടനേതാവായിരുന്നു. ആ സ്‌നേഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ മകനായ ഡോ. എം.കെ മുനീറിന് നല്‍കുന്നത്.

കൊടുവള്ളിയുടെ വികസത്തിന് തന്നെ അടിത്തറപാകിയത് സി.എച്ചെന്ന പൊതുമരാമത്ത് മന്ത്രിയായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ആ പിതാവിലെ മകനോടുള്ള വിശ്വാസമാണ് കൊടുവള്ളിയിലെ ജനം എം.കെ മുനീറിന് നല്‍കുന്ന സ്‌നേഹം. പിതാവിന്റെ സ്‌നേഹം ലഭിച്ചെങ്കിലും അദ്ദേഹത്തെ എം.എല്‍.എയായി ലഭിക്കാനുള്ള ഭാഗ്യം കൊടുവള്ളിക്ക് നഷ്ടമായെങ്കിലും ഇന്ന് അത് മകനിലൂടെ നേടിയെടുക്കുമെന്നാണ് കൊടുവള്ളിയിലെ പുതുതലമുറയും പറയുന്നു.

ശരിയായ റോഡുകളും പാലവുമില്ലാതിരുന്ന കാലത്ത് കൊടുവളളിക്ക് വേണ്ടത് കണ്ടറിഞ്ഞ് നല്‍കിയത് സിഎച്ച് മുഹമ്മദ് കോയ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ്. ഒരേ ദിവസം മൂന്ന് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ച് കൊടുവള്ളിയുടെ വികസനത്തിന് തന്നെ അടിത്തറ പാകിയത് സി.എച്ചായിരുന്നു. അരീക്കോട് കൊടുവള്ളി പാലം, ഓമശ്ശേരി മാനിപുരം പാലം, കൊടുവള്ളി കിഴക്കോത്ത് പാലം എന്നിവയായിരുന്നു അവ. ഈ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആളുകളും നാടുകളും തമ്മിലുള്ള അകലങ്ങള്‍ കുറച്ചപ്പോള്‍ സി.എച്ച് ജനങ്ങളുടെ ഹൃദയത്തിലേക്കൊരു പാലം സൃഷ്ടിച്ചെടുത്തു.

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന വിഭഗത്തിനിടയില്‍ സ്‌കൂളുകള്‍ കെട്ടിപ്പടുത്ത് അറിവിന്റെ ലോകത്തേക്ക് ഉയര്‍ത്തിയതും സി.എച്ചാണ്. ഇതേ പാതയാണ് മകന്‍ മുനീറും പിന്തുടരുന്നത്. എളേറ്റില്‍ എം.ജെ ഹൈസ്‌കൂള്‍, ഒയലക്കുന്ന് എല്‍.പി സ്‌കൂള്‍, ആവിലോറ യു.പി സ്‌കൂള്‍, കൊട്ടക്കാവ് വയല്‍ എല്‍.പി സ്‌കൂള്‍ എന്നിവ യാഥാര്‍ത്ഥ്യമായത് സി.എച്ച് എന്ന മഹത്‌വ്യക്തിയുടെ ശ്രമങ്ങള്‍ കൊണ്ടുമാത്രമാണെന്ന് കൊടുവള്ളിക്കാര്‍ ഇന്നും പറയുന്നു.

പിഡബ്ല്യൂഡി റോഡുകള്‍ മണ്ഡലങ്ങളില്‍പോലും അന്യമായിരുന്ന കാലത്ത് പരപ്പന്‍പൊയില്‍ പുന്നശ്ശേരി റോഡ്, ആര്‍എസി കൊടുവള്ളി റോഡ് എന്നിവ പിഡബ്ല്യൂഡി ഏറ്റെടുത്തതിന് പിന്നിലും സി.എച്ചായിരുന്നു. കൊടുവള്ളിയെ ഇത്രയേറെ സ്‌നേഹിച്ച സി.എച്ചിന്റെ മനുഷ്യന്‍ കൊടുവള്ളിയില്‍നിന്ന് ജനവിധി തേടുമ്പോള്‍ കൊടുവള്ളിക്കാര്‍ ഒന്നടങ്കം പറയുന്നതും സി.എച്ചിന്റെ മകനെ മതിയെന്നാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്

Published

on

ലഹരിക്കെതിരെ നടത്തിയ റാലിയുടെ മുഖ്യ സംഘാടകനായ സി.പി.എം നേതാവ് ലഹരി കടത്തിയതിന് പിടിയിൽ. കണ്ണൂർ വളപട്ടണം ലോക്കൽ കമ്മറ്റി അംഗം വി.കെ ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി വളപട്ടണം അഞ്ചാം വാർഡിൽനിന്ന് മത്സര രംഗത്തുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഷമീർ. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു എം.ഡി.എം.എ കടത്ത്.

Continue Reading

kerala

തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

Published

on

തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ സുരേഷ് ഗോപി എംപിയുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്.

പൂരം അലങ്കോലമായത് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സുരേഷ് ഗോപി മൊഴി നല്‍കിയത്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.

പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എച്ച്. വെങ്കിടേഷ് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതാദ്യമായാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടത്തുന്നത്.

പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്ത് ആദ്യമെത്തിയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് അറിഞ്ഞതെന്നും സ്ഥലത്ത് എത്തിയതെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്. പൂര സ്ഥലത്ത് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 

 

Continue Reading

kerala

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

Published

on

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒന്‍പതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബര്‍ നിയമം പരിഷ്‌കരിക്കുക, മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം നടത്തുന്നത്.

അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമാക്കണമെന്ന ജസ്റ്റിസ് രമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.

രണ്ട് പണിമുടക്കുകളും ജനജീവിതത്തെ എപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഒമ്പതാം തീയതിയിലെ ദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്.

 

Continue Reading

Trending