Connect with us

kerala

കൊടുവള്ളിയെ സ്‌നേഹിച്ച സി.എച്ചും സി.എച്ചിന്റെ മകനെ സ്‌നേഹിച്ച കൊടുവള്ളിയും

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിലെത്താറുണ്ടായിരുന്ന സി.എച്ച് അന്ന് പലരുടെയും ഇഷ്ടനേതാവായിരുന്നു. ആ സ്‌നേഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ മകനായ ഡോ. എം.കെ മുനീറിന് നല്‍കുന്നത്

Published

on

കൊടുവള്ളി: ‘സി.എച്ച് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലം… ഒരിക്കല്‍ കളരന്തിരിയേക്കുള്ള യാത്രയ്ക്കിടെ സി.എച്ച് മാനിപുരത്തെത്തി, തന്റെ പ്രിയ സുഹൃത്തിനെ കണാന്‍ വേണ്ടി. ആളുകള്‍ തമ്മില്‍ വിശേഷങ്ങളറിയാന്‍ യാതൊരു വഴികളുമില്ലാത്ത കാലത്തായിരുന്ന കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി അന്നത്തെ സന്ദര്‍ശനം. നാട്ടുകാരോട് അന്വേഷിച്ച് അദ്ദേഹത്തെ കണ്ടെത്തി, ഒടുവില്‍ ഏറെ നേരം സുഹൃത്തുമായി സംസാരിച്ചായിരുന്നു അവിടുന്ന് സി.എച്ച് മടങ്ങിയതും..’ പതിറ്റാണ്ടുകള്‍ക്കിപ്പുറം മാനിപുരത്തെ ആള്‍ക്കാര്‍ മാത്രമല്ല, കൊടുവള്ളിയിലെ ഒട്ടുമിക്ക പഴയതലമുറയില്‍പ്പെട്ടവരും സി.എച്ചിന്റെ ഈ സന്ദര്‍ശനം ഓര്‍ത്തുവയ്ക്കുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിലെത്താറുണ്ടായിരുന്ന സി.എച്ച് അന്ന് പലരുടെയും ഇഷ്ടനേതാവായിരുന്നു. ആ സ്‌നേഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ മകനായ ഡോ. എം.കെ മുനീറിന് നല്‍കുന്നത്.

കൊടുവള്ളിയുടെ വികസത്തിന് തന്നെ അടിത്തറപാകിയത് സി.എച്ചെന്ന പൊതുമരാമത്ത് മന്ത്രിയായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ആ പിതാവിലെ മകനോടുള്ള വിശ്വാസമാണ് കൊടുവള്ളിയിലെ ജനം എം.കെ മുനീറിന് നല്‍കുന്ന സ്‌നേഹം. പിതാവിന്റെ സ്‌നേഹം ലഭിച്ചെങ്കിലും അദ്ദേഹത്തെ എം.എല്‍.എയായി ലഭിക്കാനുള്ള ഭാഗ്യം കൊടുവള്ളിക്ക് നഷ്ടമായെങ്കിലും ഇന്ന് അത് മകനിലൂടെ നേടിയെടുക്കുമെന്നാണ് കൊടുവള്ളിയിലെ പുതുതലമുറയും പറയുന്നു.

ശരിയായ റോഡുകളും പാലവുമില്ലാതിരുന്ന കാലത്ത് കൊടുവളളിക്ക് വേണ്ടത് കണ്ടറിഞ്ഞ് നല്‍കിയത് സിഎച്ച് മുഹമ്മദ് കോയ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ്. ഒരേ ദിവസം മൂന്ന് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ച് കൊടുവള്ളിയുടെ വികസനത്തിന് തന്നെ അടിത്തറ പാകിയത് സി.എച്ചായിരുന്നു. അരീക്കോട് കൊടുവള്ളി പാലം, ഓമശ്ശേരി മാനിപുരം പാലം, കൊടുവള്ളി കിഴക്കോത്ത് പാലം എന്നിവയായിരുന്നു അവ. ഈ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആളുകളും നാടുകളും തമ്മിലുള്ള അകലങ്ങള്‍ കുറച്ചപ്പോള്‍ സി.എച്ച് ജനങ്ങളുടെ ഹൃദയത്തിലേക്കൊരു പാലം സൃഷ്ടിച്ചെടുത്തു.

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന വിഭഗത്തിനിടയില്‍ സ്‌കൂളുകള്‍ കെട്ടിപ്പടുത്ത് അറിവിന്റെ ലോകത്തേക്ക് ഉയര്‍ത്തിയതും സി.എച്ചാണ്. ഇതേ പാതയാണ് മകന്‍ മുനീറും പിന്തുടരുന്നത്. എളേറ്റില്‍ എം.ജെ ഹൈസ്‌കൂള്‍, ഒയലക്കുന്ന് എല്‍.പി സ്‌കൂള്‍, ആവിലോറ യു.പി സ്‌കൂള്‍, കൊട്ടക്കാവ് വയല്‍ എല്‍.പി സ്‌കൂള്‍ എന്നിവ യാഥാര്‍ത്ഥ്യമായത് സി.എച്ച് എന്ന മഹത്‌വ്യക്തിയുടെ ശ്രമങ്ങള്‍ കൊണ്ടുമാത്രമാണെന്ന് കൊടുവള്ളിക്കാര്‍ ഇന്നും പറയുന്നു.

പിഡബ്ല്യൂഡി റോഡുകള്‍ മണ്ഡലങ്ങളില്‍പോലും അന്യമായിരുന്ന കാലത്ത് പരപ്പന്‍പൊയില്‍ പുന്നശ്ശേരി റോഡ്, ആര്‍എസി കൊടുവള്ളി റോഡ് എന്നിവ പിഡബ്ല്യൂഡി ഏറ്റെടുത്തതിന് പിന്നിലും സി.എച്ചായിരുന്നു. കൊടുവള്ളിയെ ഇത്രയേറെ സ്‌നേഹിച്ച സി.എച്ചിന്റെ മനുഷ്യന്‍ കൊടുവള്ളിയില്‍നിന്ന് ജനവിധി തേടുമ്പോള്‍ കൊടുവള്ളിക്കാര്‍ ഒന്നടങ്കം പറയുന്നതും സി.എച്ചിന്റെ മകനെ മതിയെന്നാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending