Connect with us

Video Stories

കേന്ദ്ര ബജറ്റ്: ‘സബ് പ്ലാന്‍’ അനുവദിക്കാന്‍ ഇത്തവണയും സാധ്യതയില്ല

Published

on

 ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പദ്ധതിവിഹിതം പൂര്‍ണമായി വിനിയോഗിക്കാന്‍ മുന്‍മന്ത്രി മഞ്ഞളാംകുഴി മുന്നോട്ടുവെച്ച നിര്‍ദേശം നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്രം പരിഗണിക്കുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു. എന്നാല്‍ ഇതിന് ഇത്തവണയും സാധ്യതയില്ലെന്നാണ് സൂചന. പട്ടികജാതി, വര്‍ഗ വിഭാഗത്തിന് അനുവദിച്ചിട്ടുള്ളതുപോലെ ന്യൂനപക്ഷ ക്ഷേമ, വികസന പദ്ധതികളുടെ ധനവിനിയോഗം ‘സബ് പ്ലാന്‍’ ആക്കണമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്രബജറ്റില്‍ പട്ടിക വിഭാഗങ്ങളുടെ പദ്ധതികള്‍ക്ക് ബജറ്റ് തുകയുടെ നിശ്ചിത വിഹിതം നീക്കിവെക്കുന്നത് സബ് പ്ലാന്‍ (ഘടക പദ്ധതി) പ്രകാരമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത് പൂര്‍ണമായി ചെലവഴിച്ചിരിക്കണം. സബ്പ്ലാനില്‍ പെടാത്ത ഫണ്ടുകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31നകം ചെലവഴിക്കാത്ത പക്ഷം സര്‍ക്കാരിന് പ്രത്യേക ഉത്തരവിലൂടെ മറ്റ് വകുപ്പുകളിലേക്ക് വകമാറ്റാനാകും. ഇത്തരത്തിലാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ഫണ്ട് വകമാറ്റുന്നത്.
ഓരോ പദ്ധതികളുടെയും നിര്‍വഹണത്തിന് കര്‍ശന നിബന്ധനകള്‍ വെക്കുകയും യഥാസമയം പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെ മറ്റ് വകുപ്പുകളിലേക്ക് ഫണ്ട് മാറ്റി നല്‍കുകയുമാണ് പതിവ്. ഇത് ഒഴിവാക്കാനാണ് ‘ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം’ എന്ന ഭരണഘടനാ ഭാഗം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ.പി നസീര്‍ തയാറാക്കിയ പ്രൊപ്പോസല്‍ മഞ്ഞളാംകുഴി അലി കേന്ദ്രത്തിന് സമര്‍പിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല.

കേരളത്തിന്റെ ഈ നിര്‍ദേശം പരിഗണിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള കേരള എം.പിമാരും പല പ്രാവശ്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ന്യൂനപക്ഷ പദ്ധതികളെ സബ് പ്ലാന്‍ ആയി അംഗീകരിക്കുകയാണെങ്കില്‍ അത് കേരളത്തിന്റെ മുസ്‌ലിം, ക്രൈസ്തവ ഉള്‍പെടെയുള്ള ന്യൂനപക്ഷ സമുദായത്തിന് ഗുണകരമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുള്‍പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കായി നിലവിലുള്ള എം.എസ്.ഡി.പി പദ്ധതി വിജയകരമാകണമെങ്കിലും സബ് പ്ലാന്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.
അതേസമയം സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിസ്മരിച്ചുകൊണ്ട് ന്യൂനപക്ഷ പദ്ധതികള്‍ പൂഴ്ത്തിവെക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് പുതുതായി എന്തെങ്കിലും പ്രതീക്ഷിക്കാമോ എന്ന് ഉറപ്പില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പോലും മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ഏതെങ്കിലും പുതിയ പദ്ധതി ഇടംനേടാനുള്ള സാധ്യത വിരളമാണ്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും പ്രൊഫഷണല്‍ ആന്റ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് മുടങ്ങിയിരിക്കുകയാണ്.

2013-14 വര്‍ഷത്തെ 590 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കാരണങ്ങളാല്‍ സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്തിട്ടില്ല. 2014- 15ലെ പുതിയ അപേക്ഷകരില്‍ 1158 വിദ്യാര്‍ത്ഥികള്‍ക്കും 2014-15 വര്‍ഷത്തേതു തന്നെ പുതുക്കിയ പട്ടിക പ്രകാരമുള്ള 1238 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 2015-16 വര്‍ഷത്തെ പുതിയ അപേക്ഷകരില്‍ 85 വിദ്യാര്‍ത്ഥികള്‍ക്കും പുതുക്കിയ അപേക്ഷകരില്‍ 3296 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് തുക മുടങ്ങി. ഈ വര്‍ഷം നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി 2016 ഒക്‌ടോബര്‍ 31 ആയിരുന്നു.
എന്നാല്‍ ആദ്യത്തെ രണ്ട് മാസത്തോളം മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് റജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റില്‍ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഇതുകാരണം മെരിറ്റ് കം മീന്‍സിന് പകരം പോസ്റ്റ് മെട്രിക് വിഭാഗത്തിലേക്ക് അപേക്ഷകള്‍ ഉള്‍പെടുത്തിയത്. ഇത് മെരിറ്റ് കം മീന്‍സിലേക്ക് മാറ്റേണ്ടതുണ്ട്. 2013 മുതലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുതിയ ബജറ്റില്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് അപേക്ഷകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുവദിക്കുമ്പോള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യ ആനുപാതികമായാണ് നല്‍കുന്നത്. ഇതാകട്ടെ സംസ്ഥാനത്ത് ചെറിയൊരു ശതമാനത്തിന് മാത്രമേ ലഭ്യമാകുന്നുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending