Connect with us

Video Stories

കേന്ദ്ര ബജറ്റ്: ‘സബ് പ്ലാന്‍’ അനുവദിക്കാന്‍ ഇത്തവണയും സാധ്യതയില്ല

Published

on

 ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പദ്ധതിവിഹിതം പൂര്‍ണമായി വിനിയോഗിക്കാന്‍ മുന്‍മന്ത്രി മഞ്ഞളാംകുഴി മുന്നോട്ടുവെച്ച നിര്‍ദേശം നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്രം പരിഗണിക്കുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു. എന്നാല്‍ ഇതിന് ഇത്തവണയും സാധ്യതയില്ലെന്നാണ് സൂചന. പട്ടികജാതി, വര്‍ഗ വിഭാഗത്തിന് അനുവദിച്ചിട്ടുള്ളതുപോലെ ന്യൂനപക്ഷ ക്ഷേമ, വികസന പദ്ധതികളുടെ ധനവിനിയോഗം ‘സബ് പ്ലാന്‍’ ആക്കണമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്രബജറ്റില്‍ പട്ടിക വിഭാഗങ്ങളുടെ പദ്ധതികള്‍ക്ക് ബജറ്റ് തുകയുടെ നിശ്ചിത വിഹിതം നീക്കിവെക്കുന്നത് സബ് പ്ലാന്‍ (ഘടക പദ്ധതി) പ്രകാരമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത് പൂര്‍ണമായി ചെലവഴിച്ചിരിക്കണം. സബ്പ്ലാനില്‍ പെടാത്ത ഫണ്ടുകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31നകം ചെലവഴിക്കാത്ത പക്ഷം സര്‍ക്കാരിന് പ്രത്യേക ഉത്തരവിലൂടെ മറ്റ് വകുപ്പുകളിലേക്ക് വകമാറ്റാനാകും. ഇത്തരത്തിലാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ഫണ്ട് വകമാറ്റുന്നത്.
ഓരോ പദ്ധതികളുടെയും നിര്‍വഹണത്തിന് കര്‍ശന നിബന്ധനകള്‍ വെക്കുകയും യഥാസമയം പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെ മറ്റ് വകുപ്പുകളിലേക്ക് ഫണ്ട് മാറ്റി നല്‍കുകയുമാണ് പതിവ്. ഇത് ഒഴിവാക്കാനാണ് ‘ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം’ എന്ന ഭരണഘടനാ ഭാഗം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ.പി നസീര്‍ തയാറാക്കിയ പ്രൊപ്പോസല്‍ മഞ്ഞളാംകുഴി അലി കേന്ദ്രത്തിന് സമര്‍പിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല.

കേരളത്തിന്റെ ഈ നിര്‍ദേശം പരിഗണിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള കേരള എം.പിമാരും പല പ്രാവശ്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ന്യൂനപക്ഷ പദ്ധതികളെ സബ് പ്ലാന്‍ ആയി അംഗീകരിക്കുകയാണെങ്കില്‍ അത് കേരളത്തിന്റെ മുസ്‌ലിം, ക്രൈസ്തവ ഉള്‍പെടെയുള്ള ന്യൂനപക്ഷ സമുദായത്തിന് ഗുണകരമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുള്‍പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കായി നിലവിലുള്ള എം.എസ്.ഡി.പി പദ്ധതി വിജയകരമാകണമെങ്കിലും സബ് പ്ലാന്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.
അതേസമയം സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിസ്മരിച്ചുകൊണ്ട് ന്യൂനപക്ഷ പദ്ധതികള്‍ പൂഴ്ത്തിവെക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് പുതുതായി എന്തെങ്കിലും പ്രതീക്ഷിക്കാമോ എന്ന് ഉറപ്പില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പോലും മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ഏതെങ്കിലും പുതിയ പദ്ധതി ഇടംനേടാനുള്ള സാധ്യത വിരളമാണ്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും പ്രൊഫഷണല്‍ ആന്റ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് മുടങ്ങിയിരിക്കുകയാണ്.

2013-14 വര്‍ഷത്തെ 590 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കാരണങ്ങളാല്‍ സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്തിട്ടില്ല. 2014- 15ലെ പുതിയ അപേക്ഷകരില്‍ 1158 വിദ്യാര്‍ത്ഥികള്‍ക്കും 2014-15 വര്‍ഷത്തേതു തന്നെ പുതുക്കിയ പട്ടിക പ്രകാരമുള്ള 1238 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 2015-16 വര്‍ഷത്തെ പുതിയ അപേക്ഷകരില്‍ 85 വിദ്യാര്‍ത്ഥികള്‍ക്കും പുതുക്കിയ അപേക്ഷകരില്‍ 3296 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് തുക മുടങ്ങി. ഈ വര്‍ഷം നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി 2016 ഒക്‌ടോബര്‍ 31 ആയിരുന്നു.
എന്നാല്‍ ആദ്യത്തെ രണ്ട് മാസത്തോളം മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് റജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റില്‍ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഇതുകാരണം മെരിറ്റ് കം മീന്‍സിന് പകരം പോസ്റ്റ് മെട്രിക് വിഭാഗത്തിലേക്ക് അപേക്ഷകള്‍ ഉള്‍പെടുത്തിയത്. ഇത് മെരിറ്റ് കം മീന്‍സിലേക്ക് മാറ്റേണ്ടതുണ്ട്. 2013 മുതലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുതിയ ബജറ്റില്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് അപേക്ഷകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുവദിക്കുമ്പോള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യ ആനുപാതികമായാണ് നല്‍കുന്നത്. ഇതാകട്ടെ സംസ്ഥാനത്ത് ചെറിയൊരു ശതമാനത്തിന് മാത്രമേ ലഭ്യമാകുന്നുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending