Connect with us

Video Stories

കേന്ദ്ര ബജറ്റ്: ‘സബ് പ്ലാന്‍’ അനുവദിക്കാന്‍ ഇത്തവണയും സാധ്യതയില്ല

Published

on

 ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പദ്ധതിവിഹിതം പൂര്‍ണമായി വിനിയോഗിക്കാന്‍ മുന്‍മന്ത്രി മഞ്ഞളാംകുഴി മുന്നോട്ടുവെച്ച നിര്‍ദേശം നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്രം പരിഗണിക്കുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു. എന്നാല്‍ ഇതിന് ഇത്തവണയും സാധ്യതയില്ലെന്നാണ് സൂചന. പട്ടികജാതി, വര്‍ഗ വിഭാഗത്തിന് അനുവദിച്ചിട്ടുള്ളതുപോലെ ന്യൂനപക്ഷ ക്ഷേമ, വികസന പദ്ധതികളുടെ ധനവിനിയോഗം ‘സബ് പ്ലാന്‍’ ആക്കണമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്രബജറ്റില്‍ പട്ടിക വിഭാഗങ്ങളുടെ പദ്ധതികള്‍ക്ക് ബജറ്റ് തുകയുടെ നിശ്ചിത വിഹിതം നീക്കിവെക്കുന്നത് സബ് പ്ലാന്‍ (ഘടക പദ്ധതി) പ്രകാരമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത് പൂര്‍ണമായി ചെലവഴിച്ചിരിക്കണം. സബ്പ്ലാനില്‍ പെടാത്ത ഫണ്ടുകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31നകം ചെലവഴിക്കാത്ത പക്ഷം സര്‍ക്കാരിന് പ്രത്യേക ഉത്തരവിലൂടെ മറ്റ് വകുപ്പുകളിലേക്ക് വകമാറ്റാനാകും. ഇത്തരത്തിലാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ഫണ്ട് വകമാറ്റുന്നത്.
ഓരോ പദ്ധതികളുടെയും നിര്‍വഹണത്തിന് കര്‍ശന നിബന്ധനകള്‍ വെക്കുകയും യഥാസമയം പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെ മറ്റ് വകുപ്പുകളിലേക്ക് ഫണ്ട് മാറ്റി നല്‍കുകയുമാണ് പതിവ്. ഇത് ഒഴിവാക്കാനാണ് ‘ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം’ എന്ന ഭരണഘടനാ ഭാഗം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ.പി നസീര്‍ തയാറാക്കിയ പ്രൊപ്പോസല്‍ മഞ്ഞളാംകുഴി അലി കേന്ദ്രത്തിന് സമര്‍പിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല.

കേരളത്തിന്റെ ഈ നിര്‍ദേശം പരിഗണിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള കേരള എം.പിമാരും പല പ്രാവശ്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ന്യൂനപക്ഷ പദ്ധതികളെ സബ് പ്ലാന്‍ ആയി അംഗീകരിക്കുകയാണെങ്കില്‍ അത് കേരളത്തിന്റെ മുസ്‌ലിം, ക്രൈസ്തവ ഉള്‍പെടെയുള്ള ന്യൂനപക്ഷ സമുദായത്തിന് ഗുണകരമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുള്‍പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കായി നിലവിലുള്ള എം.എസ്.ഡി.പി പദ്ധതി വിജയകരമാകണമെങ്കിലും സബ് പ്ലാന്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.
അതേസമയം സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിസ്മരിച്ചുകൊണ്ട് ന്യൂനപക്ഷ പദ്ധതികള്‍ പൂഴ്ത്തിവെക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് പുതുതായി എന്തെങ്കിലും പ്രതീക്ഷിക്കാമോ എന്ന് ഉറപ്പില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പോലും മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ഏതെങ്കിലും പുതിയ പദ്ധതി ഇടംനേടാനുള്ള സാധ്യത വിരളമാണ്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും പ്രൊഫഷണല്‍ ആന്റ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് മുടങ്ങിയിരിക്കുകയാണ്.

2013-14 വര്‍ഷത്തെ 590 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കാരണങ്ങളാല്‍ സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്തിട്ടില്ല. 2014- 15ലെ പുതിയ അപേക്ഷകരില്‍ 1158 വിദ്യാര്‍ത്ഥികള്‍ക്കും 2014-15 വര്‍ഷത്തേതു തന്നെ പുതുക്കിയ പട്ടിക പ്രകാരമുള്ള 1238 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 2015-16 വര്‍ഷത്തെ പുതിയ അപേക്ഷകരില്‍ 85 വിദ്യാര്‍ത്ഥികള്‍ക്കും പുതുക്കിയ അപേക്ഷകരില്‍ 3296 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് തുക മുടങ്ങി. ഈ വര്‍ഷം നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി 2016 ഒക്‌ടോബര്‍ 31 ആയിരുന്നു.
എന്നാല്‍ ആദ്യത്തെ രണ്ട് മാസത്തോളം മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് റജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റില്‍ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഇതുകാരണം മെരിറ്റ് കം മീന്‍സിന് പകരം പോസ്റ്റ് മെട്രിക് വിഭാഗത്തിലേക്ക് അപേക്ഷകള്‍ ഉള്‍പെടുത്തിയത്. ഇത് മെരിറ്റ് കം മീന്‍സിലേക്ക് മാറ്റേണ്ടതുണ്ട്. 2013 മുതലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുതിയ ബജറ്റില്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് അപേക്ഷകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുവദിക്കുമ്പോള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യ ആനുപാതികമായാണ് നല്‍കുന്നത്. ഇതാകട്ടെ സംസ്ഥാനത്ത് ചെറിയൊരു ശതമാനത്തിന് മാത്രമേ ലഭ്യമാകുന്നുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ശ്രീനഗറിലെ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

Published

on

പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ആരോപിച്ചു. പര്‍ദ ധരിക്കുന്നത് വഴി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നു അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിനു പുറത്തു വരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

Video Stories

സ്വാശ്രയ കോളജുകളില്‍ പരാതി പരിഹാരസെല്‍ രൂപീകരിക്കും

. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

Published

on

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

കോളജ് പ്രിന്‍സിപ്പല്‍ (സര്‍വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി)ചെയര്‍പേഴ്‌സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിത) സമിതിയിലുണ്ടാകും. കോളജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി എന്നിവരും സമിതിയിലുണ്ടാകും.

 

Continue Reading

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

Continue Reading

Trending