Connect with us

Video Stories

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനം

Published

on

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊടിയ വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് കേരളം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്നതു പോലെ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നീ നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റു പോലെ കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരും പാവപ്പെട്ടവരും അടുപ്പില്‍ തീ പുകയുമോ എന്ന സംശയത്തിലാണ്. മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ തുടര്‍ന്ന് ഉളവായ തൊഴില്‍ നഷ്ടത്തിനിടെയാണ് വിലക്കയറ്റം ജനത്തിന്റെ നട്ടെല്ലൊടിക്കുന്നത്. അരിയുടെ വില കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാലു മുതല്‍ പത്തു രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. പച്ചക്കറിയുടെ വിലയിലും കാര്യമായ വര്‍ധനയുണ്ടായിരിക്കുന്നു. പലവ്യഞ്ജനങ്ങളുടെ വില കയറിത്തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനിടയിലെല്ലാം കേരളം ഭരിക്കുന്ന സര്‍ക്കാരും കേന്ദ്രത്തിലെ ഭരണക്കാരും സ്വയം വീമ്പിളക്കിയും പരസ്പരം വിഴുപ്പലക്കിയും സമയം ചെലവഴിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ജയ, മട്ട, വെള്ള അരിയടക്കം എല്ലായിനം അരിക്കും വില കുത്തനെ കയറി. ഉണ്ട മട്ട 32ല്‍ നിന്ന് 37 രൂപയായി. ഉരുട്ടു റോസിനാണ് കിലോക്ക് പത്തു രൂപ വരെ വര്‍ധിച്ചിരിക്കുന്നത്. പച്ചരി കിലോ 33 രൂപ വരെയെത്തി. സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തെ അട്ടിമറിക്കുന്ന സര്‍ക്കാരുകളുടെ നിലപാടാണ് ഫലത്തില്‍ അരി വിലക്കയറ്റത്തിന് വഴിമരുന്നിട്ടത്. 16.1 ലക്ഷം ടണ്‍ അരി വിതരണം ചെയ്തിരുന്ന സ്ഥാനത്ത് രണ്ടു ലക്ഷത്തോളം ടണ്‍ കുറവ് ഭക്ഷ്യ ധാന്യമാണിപ്പോള്‍ സംസ്ഥാനത്ത് എത്തുന്നത്. കൂലി പ്രശ്‌നവും കൂടിയായതോടെ റേഷന്‍ കടകള്‍ നോക്കുകുത്തിയാകുകയായിരുന്നു. വെണ്ടക്കക്ക് കഴിഞ്ഞ ഒരാഴ്ചത്തെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. പടവലം, ഇഞ്ചി, കയ്പക്ക, പച്ചമുളക് തുടങ്ങിയവക്കെല്ലാം വില കുത്തനെ ഉയര്‍ന്നു. പരിപ്പ്, ഉഴുന്ന്, കടല, ചെറുപയര്‍, പഞ്ചസാര, മല്ലി, വറ്റല്‍ മുളക്, വെളിച്ചെണ്ണ, നാളികേരം എന്നിവക്കും കുത്തനെ വില കൂടിയിരിക്കയാണ്. പരിപ്പിന് കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് വില കുത്തനെ കൂടിയത്. വെളിച്ചെണ്ണ കഴിഞ്ഞ മൂന്നു മാസമായി കിലോക്ക് നൂറു രൂപ എന്നത് 140 വരെയായി. വില ഉയര്‍ന്നതോടെ ഹോട്ടലുകളിലും വില വര്‍ധനക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. പല കച്ചവടക്കാരും പച്ചക്കറി കുറച്ചുകൊണ്ടാണ് ഊണ്‍ വിളമ്പുന്നത്. പഴ വര്‍ഗങ്ങള്‍ക്കും വേനലെത്തിയതോടെ തോന്നിയ പോലെയാണ് വില. ശബരിമല സീസണ്‍ ആരംഭിച്ചതോടെയാണ് പച്ചക്കറി വില കുത്തനെ ഉയര്‍ന്നത്. ഇത് സീസണ്‍ കഴിയുന്നതോടെ കുറയുമെന്നായിരുന്നു ധാരണ. പക്ഷേ മറിച്ചാണ് അനുഭവം. വൈകാത തന്നെ ഉത്പാദനക്കുറവ് പരിഗണിച്ച് മില്‍മ പാല്‍ വില കൂട്ടുന്നതും ജനത്തിന് ഇരുട്ടടിയാകും. കൂനിന്മേല്‍കുരു പോലെ വൈദ്യുതി നിരക്ക് വിര്‍ധിപ്പിക്കാനുള്ള നീക്കത്തിലുമാണ് ഭരണകൂടം.
തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും വരള്‍ച്ചയാണ് വില വര്‍ധനവിന് കാരണമെന്നാണ് പെട്ടെന്നുള്ള ന്യായീകരണമെങ്കിലും കഴിഞ്ഞ ഏതാനും മാസമായി നാം ചര്‍ച്ച ചെയ്യുന്നതാണ് വരള്‍ച്ചയും വിലക്കയറ്റവും. കഴിഞ്ഞ മേയില്‍ സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിനു മുമ്പുതന്നെ വിലക്കയറ്റത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നതാണ്. ഇപ്പോഴത്തെ ഭരണ മുന്നണിയായ ഇടതുപക്ഷം തന്നെയാണ് തെരഞ്ഞെടുപ്പില്‍ വിലക്കയറ്റം കാര്യമായ പ്രചാരണ വിഷയമാക്കിയത്. അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ വിലക്കയറ്റം നിയന്ത്രിക്കും എന്ന് പ്രഖ്യാപിച്ചായിരുന്നു ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പിലെ മോഹന വാദ്ഗാനം. എന്നാല്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത റെക്കോര്‍ഡ് വിലക്കയറ്റമണ് നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയാത്തവരാവില്ല ഇന്ന് നാടു ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരിലെ അധികാരികള്‍. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചക്ക് പോലും ഇട നല്‍കാത്ത വിധം മറ്റു വിഷയങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിട്ട് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഭരണക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത് അത്യന്തം ഖേദകരമാണ്. അധികാരത്തിലേറിയ മേയില്‍ തന്നെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് വിലക്കയറ്റം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്കെടുത്തതും അത് കൊട്ടിഘോഷിച്ച് മാധ്യമങ്ങളെ അറിയിച്ചതും. വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊതുവിപണിയില്‍ കാര്യമായി ഇടപെടുമെന്നും ഇതുവരെയും യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതൊന്നും പര്യാപ്തമല്ലെന്നുമായിരുന്നു പുതിയ സര്‍ക്കാരിന്റെ പരിദേവനം. ഇതനുസരിച്ച് വിലകള്‍ കാര്യമായി കുറയുകയും യഥേഷ്ടം ധാന്യങ്ങളും മറ്റും വാങ്ങി ഉപയോഗിക്കാന്‍ കഴിയുമെന്നും ധരിച്ച ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണു വാരിയിടുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നു വരെ തട്ടിവിട്ട ഭരണ മുന്നണിക്കാര്‍ ഇപ്പോഴും അതേ കസേരകളില്‍ തന്നെയുണ്ട്. ഈ അവസ്ഥക്ക് എന്തുകൊണ്ട് മുന്‍കൂട്ടി പരിഹാരം നിര്‍ദേശിക്കാനായില്ല?
സംസ്ഥാന സര്‍ക്കാര്‍ പൊതു വിപണിയില്‍ ഇടപെടാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന പരാതി പരക്കെയുണ്ട്. സപ്ലൈകോയുടെ മാവേലി സ്റ്റോര്‍, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ് തുടങ്ങിയ പൊതുമേഖലാ പൊതു വിതരണ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നിലച്ചമട്ടാണ്. വരള്‍ച്ചയും കൃഷിനാശവും കാരണം കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ക്ക് ന്യായമായ വില അനുവദിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പറഞ്ഞ് തടിയൂരുകയാണ് കൃഷി വകുപ്പെങ്കില്‍ സപ്ലൈകോക്ക് സബ്‌സിഡി നല്‍കുന്നതിന് പണം നല്‍കുന്നില്ലെന്നാണ് ഭക്ഷ്യ വകുപ്പിന്റെ പരാതി. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞാല്‍ മാത്രമേ പൊതുവിപണിയില്‍ അത് പ്രതിഫലിക്കൂ. ഇത് മനസ്സാലാക്കിക്കൊണ്ട് പരമാവധി സബ്‌സിഡി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഉല്‍സവ കാലത്ത് മാത്രമായി ഇതു ചുരുക്കിയതാണ് ഇന്നത്തെ പ്രശ്‌നം. കര്‍ഷകര്‍ക്ക് ന്യായ വില നല്‍കുകയും ഉപഭോക്താക്കള്‍ക്ക് അമിത വില അനുഭവപ്പെടാതിരിക്കുകയും ചെയ്യണമെങ്കില്‍ വിപണിയിലെ ഇടത്തട്ടുകാരെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഇതിന് വി.എഫ്.പി.സി.കെ പോലുള്ള ഏജന്‍സികളെ ശക്തിപ്പെടുത്തണം.
വീട്ടിലൊരു പച്ചക്കറിത്തോട്ടം പോലുള്ള കൃഷി വകുപ്പിന്റെ പദ്ധതികള്‍ ഇനിയും പ്രാബല്യത്തിലാകാത്തതിന് കാരണം മതിയായ ഏകോപനമില്ലായ്മയും വെള്ളത്തിന്റെ കുറവുമാണ്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ കൃഷി ഭവനുകള്‍ മുഖേന ഫലപ്രദമായ ഉദ്യോഗസ്ഥ-കര്‍ഷക ബന്ധമാണ് ഉണ്ടാവേണ്ടത്. പാലക്കാടു പോലെ നെല്‍കൃഷി ഉണങ്ങിയ പാടങ്ങളില്‍ പച്ചക്കറി കൃഷിക്ക് പ്രസക്തിയുണ്ട്. അവിടങ്ങളില്‍ നേരില്‍ ചെന്ന് കൃഷി ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയണം. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന വരാനിരിക്കുന്ന നാലു മാസത്തേക്ക് സര്‍ക്കാര്‍, പ്രത്യേകിച്ചും കൃഷി വകുപ്പും ഭക്ഷ്യ വകുപ്പും പ്രത്യേകമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സെപ്തംബറില്‍ ചരക്കു സേവന നികുതി കൂടി വരുന്നതോടെ വില ഉയരുമെന്ന ആശങ്കക്കും പരിഹാരം ഇപ്പോള്‍ തന്നെ കാണേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending