Connect with us

kerala

ബി.ജെ.പി കുഴല്‍പ്പണക്കേസ് വ്യാപക അന്വേഷണം

Published

on

കുഴല്‍പ്പണക്കക്കേസല്‍ നട്ടം തിരിയുന്ന സംസ്ഥാന ബി.ജെ.പി കൂടുതല്‍ കൂരക്കിേലേക്ക്. കൊടകര കുഴല്‍പ്പണക്കേസില്‍ പത്തനംതിട്ട കോന്നിയില്‍ നിന്നും അന്വേഷണ സംഘം തെളിവെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. െക.സുരേന്ദ്രനെ ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് തെളിവ് ശേഖരണം. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പണമാണെന്നാണ് പറഞ്ഞിരുന്നത്. തെക്കന്‍കേരളത്തിലേക്കുള്ളതാണ് പണമെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം സുരേന്ദ്രന്‍ മല്‍സരിച്ച കോന്നിയിലുമെത്തിയത്.

സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. എത്രനാള്‍ ഉപയോഗിച്ചു. എത്ര മുറികള്‍ എടുത്തിരുന്നു, പണം നല്‍കിയത് തുടങ്ങിയവയും രജിസ്റ്ററിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഇതിനിടെ വിവാദമായ ഹെലികോപ്ടര്‍ യാത്രയിലും പൊലീസ് അന്വേഷണം തുടങ്ങി. മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ടിടങ്ങളിലായുള്ള സുരേന്ദ്രന്റെ മല്‍സരവും ഹെലികോപ്ടര്‍ യാത്രയും പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കുഴല്‍പ്പണ ഇടപാട് വിവരം പുറത്ത് വന്നതോടെ സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രക്കെതിരെയും ആരോപണവും പരാതിയും ഉയര്‍ന്നത്. റോഡിലെ പരിശോധന ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹെലികോപ്ടര്‍ യാത്രയെന്നും ഇതിന്റെ മറവില്‍ കള്ളപ്പണം കടത്തിയതായി സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാനാധ്യക്ഷന്‍ ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. സുരേന്ദ്രനെതിരെയുള്ള ആക്ഷേപം ശക്തമാവുകയും സി.കെ.ജാനുവിന് 40 ലക്ഷം കൈമാറിയെന്ന ആരോപണവും ഉയര്‍ന്നതിന് പിന്നാലെ പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍ സോജിയും രംഗത്തെത്തി. ഹെലികോപ്ടറില്‍ നിന്നും പെട്ടികള്‍ കൊണ്ടു പോവുന്നതിന്റെയുള്‍പ്പെടെ ദൃശ്യങ്ങളും പുറത്തു വന്നു. അന്ന് പൊലീസ് വേണ്ടവിധത്തില്‍ അന്വേഷിക്കാതിരുന്നതാണ് കാരണമെന്ന് സോജി ആരോപിക്കുന്നു.

ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയിലും പരിശോധനക്ക് അന്വേഷണ സംഘം കടക്കുന്നത്. ബി.ജെ.പി എ പ്ലസ് മണ്ഡലമായി നിശ്ചയിച്ചതാണ് കോന്നി. കേസില്‍ പണം നഷ്ടപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജിന്റെ സഹോദരന്‍ ധനരാജിനെയും ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി മിഥുനെയും അന്വേഷകസംഘം വെള്ളിയാഴ്ച ചോദ്യം ചെയ്തു. തൃശൂര്‍ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഇരുവരെയും ചോദ്യം ചെയ്തത്. കുഴല്‍പ്പണക്കടത്തില്‍ ധര്‍മ്മരാജിനൊപ്പം പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ധനരാജിനെ ചോദ്യം ചെയ്തത്. കവര്‍ച്ചാ സംഭവത്തെ കുറിച്ചുള്‍പ്പെടെ വിവരശേഖരണം നടത്തി. ധര്‍മ്മരാജിനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന ഓഫീസ് ജീവനക്കാരന്‍ മിഥുനെ ചോദ്യം ചെയ്തത്. ഇതിനിടെ കവര്‍ച്ചസംഘത്തിന് വാഹനത്തില്‍ പണം ഉണ്ടെന്നവിവരം ചോര്‍ത്തി നല്‍കിയ റഷീദിനെ ജയിലിലെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അറസ്റ്റിലായ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ റഷീദ്, ബഷീര്‍, സലാം എന്നിവരെ ചോദ്യം ചെയ്യാനായിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെയാണ് ചോദ്യം ചെയ്യാനുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും

പരാതി ലഭിച്ചാല്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസവകുപ്പ്

Published

on

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും. ഇതോടെ 8 മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതല്‍ 10 വരെ ക്ലാസുകളില്‍ 9.45 മുതല്‍ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകള്‍ നിലനിര്‍ത്തിയാണ് പുതിയ സമയമാറ്റം നിലവില്‍ വരുന്നത്.

അതേസമയം സമസ്ത എതിര്‍പ്പ് അറിയിച്ചെങ്കിലും പരാതി ലഭിച്ചാല്‍ ചര്‍ച്ചയാകാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

സമയമാറ്റം നടപ്പാക്കുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

Continue Reading

kerala

കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.

സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

സ്വകാര്യ പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.

റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞുവെയ്‌ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്‌ക്കേണ്ടതുമാണ്.

ദുരന്ത സാധ്യതാ മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ /wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ /windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്.

വൈദ്യതി ലൈനുകള്‍ പൊട്ടി വീണ് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്‍പ് വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ അറിയിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലേര്‍ട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ല്‍ വിശദീകരിക്കുന്നുണ്ട്. അത് /wp-content/uploads/2024/08/Orange-Book-of-Disaster-Management-2024-1.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.

Continue Reading

kerala

ചാലക്കുടിയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം

തീ അണക്കാനുള്ള ശ്രമം തുടരുന്നു.

Published

on

തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്.

നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. എന്നാല്‍ തീ നിയന്ത്രണവിധേയമായിട്ടില്ല.

റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ഈ ഭാഗത്തുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

അതേസമയം തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉണ്ടെന്നുള്ളത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കടയിലെ പെയിന്റ് ടിന്നുകളും മററും നാട്ടുകാരും ചുമട്ടുത്തൊഴിലാളികളും ചേര്‍ന്ന് മാറ്റിയത് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായകമായി.

Continue Reading

Trending