Connect with us

News

ടിഗ്രേയില്‍ മുപ്പതിനായിരം കുട്ടികള്‍ഭക്ഷണം കിട്ടാതെ മരിക്കുമെന്ന് യു.എന്‍

2020 ജൂലൈയില്‍ നതാന്‍സിലെ അത്യാധുനിക സെന്‍ട്രിഫ്യൂഗ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തലുണ്ടായ സ്‌ഫോടനത്തിലും ഈ വര്‍ഷം ഏപ്രിലില്‍ നിലയത്തിന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളിലുണ്ടായ സ്‌ഫോടനത്തിലും മൊസാദിന്റെ കരങ്ങളുണ്ടെന്ന് കോഹെന്‍

Published

on

ടെല്‍അവീവ്: ഇറാന്റെ ആണവ പദ്ധതിക്കുനേരെ നടന്ന ആക്രമണള്‍ക്കും പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയുടെ കൊലപാതകത്തിനും പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഇസ്രാഈല്‍ ചാരസംഘടനയായ മൊസാദ്. ഇസ്രാഈലിന്റെ ചാനല്‍ 12 ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മൊസാദ് മേധാവി യോസി കോഹെന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാന്റെ ആണവ സംഘത്തില്‍ ഇസ്രാഈലിന്റെ ചാരന്മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2020 ജൂലൈയില്‍ നതാന്‍സിലെ അത്യാധുനിക സെന്‍ട്രിഫ്യൂഗ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തലുണ്ടായ സ്‌ഫോടനത്തിലും ഈ വര്‍ഷം ഏപ്രിലില്‍ നിലയത്തിന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളിലുണ്ടായ സ്‌ഫോടനത്തിലും മൊസാദിന്റെ കരങ്ങളുണ്ടെന്ന് കോഹെന്‍ പറഞ്ഞു. സെന്‍ട്രിഫ്യൂഗുകള്‍ സ്ഥാപിച്ച മാര്‍ബിള്‍ ഫൗണ്ടേഷന്‍ ഇറാന് എത്തിച്ചുകൊടുത്ത വ്യക്തിയാണ് നിലയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നതാന്‍സിലെ ആണവ കേന്ദ്രത്തിനകത്ത് മാര്‍ബിള്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ സ്‌ഫോടക വസ്തുക്കള്‍ കൂടിയുണ്ടെന്ന് ഇറാനികള്‍ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ആണവ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുകയും ഇസ്രാഈലിനെ ദ്രോഹിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്താല്‍ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വെറുതെ വിടുമെന്ന് കോഹെന്‍ പറഞ്ഞു. അല്ലാത്തപക്ഷം ഫഖ്‌രിസാദയുടെ വിധി അവര്‍ക്കുമുണ്ടാകുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ഇസ്രാഈലിന്റെ മുന്നറിയിപ്പ് കാരണം പല ശാസ്ത്രജ്ഞരും ജോലി ഉപേക്ഷിച്ചുപോയതായും കോഹെന്‍ അവകാശപ്പെട്ടു. ‘ഇറാന്റെ നേതൃത്വത്തോട് തനിക്ക് ചിലതൊക്കെ പറയാനുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളെ, നിങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ ചാരന്മാര്‍ നുഴഞ്ഞുകയറിയിരിക്കുന്നു. നിങ്ങളെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.’-അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹു അധികാരത്തില്‍നിന്ന് പുറത്തുപോകാനിരിക്കെ കോഹെനും മൊസാദിന്റെ തലപ്പത്തുനിന്ന് നീങ്ങുകയാണ്. ഇറാനില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇസ്രാഈലിന്റെ കറുത്ത കരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങിയിട്ട് മാസങ്ങള്‍; ഇന്നലെ മാത്രം അറസ്റ്റിലായത് 103 പേര്‍

മയക്കുമരുന്ന് വില്‍ക്കപ്പെടുന്നുണ്ട് എന്ന് സംശയിക്കുന്ന 1866 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങിയിട്ട് മാസങ്ങള്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 103 പേര്‍. മയക്കുമരുന്ന് വില്‍ക്കപ്പെടുന്നുണ്ട് എന്ന് സംശയിക്കുന്ന 1866 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈയ്യില്‍ വെച്ചതിന് 92 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ എല്ലാം കൂടി എംഡിഎംഎ (8.96ഗ്രാം),കഞ്ചാവ് (8171ഗ്രാം), കഞ്ചാവ് ബീഡി (65എണ്ണം)എന്നിവ പോലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നവരെയും വിതരണം ചെയുന്നവരെയും കണ്ടെത്തി ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായ ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങി വച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നിലവിലുള്ളതിനാല്‍ പെതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനാവുന്നതാണ്. ഈ നമ്പറില്‍ (9497927797) ബന്ധപ്പെട്ടാല്‍ പങ്കുവയ്ക്കുന്നവരുടെ വിവരം രഹസ്യമായിരിക്കും.

മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്‍രെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതലത്തില്‍ ആന്റി നര്‍ക്കോട്ടിക്ക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

 

Continue Reading

kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം

അനന്ദുവിന്റെ വീട്ടിൽ പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

Published

on

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ വീട്ടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥിയെ കൊലക്ക് കൊടുത്തത് സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രിസിറ്റി വകുപ്പിൽ നേരിട്ട് പോയി മാസങ്ങൾക്ക് മുമ്പ് പരാതി പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. വിദ്യുച്ഛക്തി വകുപ്പും വനം വകുപ്പും ഉൾപ്പെടുന്ന കേരള സർക്കാർ തന്നെയാണ് ഈ കുട്ടിയെ കൊലക്ക് കൊടുത്തത്. ഇലക്ട്രിക് ലൈനുകളെല്ലാം കേബിൾ സിസ്റ്റത്തിലേക്ക് മാറ്റണം. എത്രയോ കാലമായി ഇത് ആവശ്യപ്പെടുന്നുണ്ട്.

മാംസക്കച്ചവടത്തിന് വേണ്ടി ഇത് ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. മരണത്തിന് പകരം ഒന്നും ചെയ്യാനാവില്ലെങ്കിലും നിർധനമായ ആ കുടുംബത്തിന് നഷ്ടപരിഹാരവും താമസിക്കാൻ സ്ഥലവും വീടും സർക്കാർ നൽകണം.- പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്

Published

on

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Continue Reading

Trending