Connect with us

Video Stories

അഹമ്മദിന്റെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് കേരള എം.പിമാര്‍

Published

on

ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഏറ്റവും മുതിര്‍ന്ന ഒരു പാര്‍ലമെന്റ് അംഗത്തോട് കാണിച്ച പൊറുക്കാനാവാത്ത അനാദരവ് മൂടിവെച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാര്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീണ ഇ.അഹമ്മദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ എന്ത് നടന്നു, എന്തൊക്കെ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായി എന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണം. അവസാന മണിക്കൂറുകളില്‍ ഇ.അഹമ്മദിനോട് കാണിച്ചിരിക്കുന്ന ഏറ്റവും വലിയ അനാദരവ് ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ പാര്‍ലമെന്റ് വേറെ ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്നും കെ.സി.വേണുഗോപാല്‍ എം.പി ചോദിച്ചു. 44 വര്‍ഷത്തെ പാര്‍ലമെന്ററി അനുഭവമുള്ള വ്യക്തിയാണ് ഇ.അഹമ്മദ്. 28 വര്‍ഷക്കാലം പാര്‍ലമെന്റ് അംഗമായിരുന്നു.

16 വര്‍ഷം കേരള നിയമസഭയില്‍ അംഗമായിരുന്നു. പത്ത് വര്‍ഷം കേന്ദ്രമന്ത്രിയുമായി. അത്തരം ഒരാള്‍ക്കാണ് ഇത്തരം ദുരനുഭവം നേരിടേണ്ടിവന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിം മതവിശ്വാസം അനുസരിച്ച് പരിശുദ്ധമായ സംസം വെള്ളം നല്‍കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും അനുവദിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആസ്പത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതുപോലും അനുവദിച്ചില്ല. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും സ്പീക്കറിന് വലിയ സമ്മര്‍ദ്ദമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ ലോക്സഭയില്‍ നടന്ന സംഭവങ്ങള്‍. ലോക്സഭാ സമിതിയെ കൊണ്ടുള്ള അന്വേഷണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകും- വേണുഗോപാല്‍ പറഞ്ഞു.

അഹമ്മദിനോട് ഇത്തരത്തില്‍ പെരുമാറിയിട്ടും അക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ പോലും കഴിയാതിരുന്നതിനാല്‍ സഭാംഗമായിരിക്കുന്നത് എന്തിനാണെന്നു പോലും തോന്നിപ്പോയെന്ന് ലോക്സഭയിലെ സി.പി.എം കക്ഷിനേതാവ് പി കരുണാകരന്‍ എം.പി പറഞ്ഞു. ജനാധിപത്യത്തിന്റെ കറുത്ത വശമാണിത്. അങ്ങേയറ്റം നിരാശാജനകമായ കാര്യമാണിത്. കാല്‍ നൂറ്റാണ്ടുകാലം എം.പിയും കേന്ദ്ര മന്ത്രിയും ഒന്നരപ്പതിറ്റാണ്ടിലധികം നിയമസഭാ സാമാജികനുമായിരുന്ന ഇ അഹമ്മദിന്റെ മരണം ആസ്പത്രി അധികൃതര്‍ മൂടിവച്ചത് സമ്മര്‍ദ്ദം കൊണ്ടാവാം. എന്നാല്‍ ഒരു ആതുരാലയം ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു ഇത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ.അഹമ്മദിനോടും കുടുംബത്തോടും ചെയ്ത മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കെതിരെ എംപിമാരുടെ ഒപ്പുശേഖരണം നടത്തുമെന്ന്് ആര്‍.എസ്.പി എം.പി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇ.അഹമ്മദിനോട് കാണിച്ച അനാദരവ് സംബന്ധിച്ച് അദ്ദേഹത്തിന്റെ മകള്‍ പ്രധാനമന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയാ സഭയില്‍ പ്രതികരണം നടത്തേണ്ടിയിരുന്നതായും എന്‍.കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അഹമ്മദിന് മികച്ച ചികിത്സ നല്‍കുകയാണ് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണ്് ബാന്‍ഡേജ് കൊണ്ട് കെട്ടിയ നിലയിലാണ് തങ്ങള്‍ക്ക് കാണാനായത്. എന്തിനായിരുന്നു അത്-അദ്ദേഹം ചോദിച്ചു. ബജറ്റ് അവതരണം ഏതാനും മണിക്കൂറെങ്കിലും നീട്ടിവെക്കാനുള്ള സാധ്യത സര്‍ക്കാറിന് മുമ്പിലുണ്ടായിരുന്നു. ഒരു മുതിര്‍ന്ന മന്ത്രിയുടെ സ്ഥിതി ഇപ്രകാരമാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതിയെന്താകും? – രാമചന്ദ്രന്‍ ചോദിച്ചു. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ആന്റോ ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പൊലീസ് ഇടപെടലുണ്ടായ ശേഷവും തങ്ങള്‍ക്ക് അഹമ്മദിനെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് മുസ്്‌ലിംലീഗ് രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ് ന്യൂസ് 18 വാര്‍ത്താ ചാനലിനോട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയിൽ ഇസ്രാഈലി സൈനികരെ പിടികൂടിയെന്ന് ഹമാസ്; വീഡിയോ പുറത്തുവിട്ടു

ജബാലിയയിലെ ടണലില്‍ നിന്ന് ഇസ്രാഈല്‍ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു.

Published

on

വടക്കന്‍ ഗസ്സയിലെ ജബാലിയയില്‍ നടന്ന ആക്രമണത്തിനിടെ ഇസ്രാഈല്‍ സൈനികരെ ഹമാസ് പിടികൂടി.വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജബാലിയയിലെ ടണലില്‍ നിന്ന് ഇസ്രാഈല്‍ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു. അതേസമയം വാര്‍ത്ത നിഷേധിച്ച് ഇസ്രാഈല്‍ രംഗത്ത് എത്തി.

വടക്കന്‍ ഗസ്സ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ തുരങ്കത്തിലേക്ക് ഇസ്രാഈല്‍ സൈനികരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇസ്രാഈല്‍ സേനയുമായി നേര്‍ക്കുനേര്‍ നിന്നായിരുന്നു ഹമാസിന്റെ പോരാട്ടം. ഇസ്രാഈല്‍ സൈനികര്‍ക്ക് കാര്യമായ പരിക്കുണ്ട്. എല്ലാവരെയും പിടികൂടുകയും ചെയ്തു. സൈനികരിലൊരാളെ തുരങ്കത്തിനുള്ളില്‍ വലിച്ചുകൊണ്ടുപോകുന്നതിനൊപ്പം മറ്റൊരു സൈനികന്‍ പരിക്കേറ്റ് കിടക്കുന്നതും പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ വീഡിയോ പുറത്തുവന്നിട്ടും നിഷേധിക്കുകയാണ് ഇസ്രാഈല്‍. അങ്ങനെയൊരു സംഭവമെ നടന്നിട്ടില്ലെന്നാണ് ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയെപറ്റി സേന പരിശോധിക്കുന്നുണ്ട്.

അതേസമയം ഗസ്സയില്‍ വെടിനിര്‍ത്തലിനായി ദോഹ കേന്ദ്രീകരിച്ച് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ നിന്ന് സൈന്യം പിന്‍വാങ്ങാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറും നെതന്യാഹുവിന്റെ രാജിയും ആവശ്യപ്പെട്ട് ഇസ്രാഈല്‍ നഗരങ്ങളില്‍ വന്‍ പ്രക്ഷോഭം തുടരുകയാണ്.

അതേസമയം, ഗസ്സയിൽ കൊടും ക്രൂരതകൾ തുടരുകയാണ് ഇസ്രാഈല്‍. ജബാലിയയിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ഇസ്രാഈല്‍ സൈന്യം ബോംബിട്ടു. അൽ നസ്‍ല സ്കൂളിലാണ് ബോംബിട്ടത്. അഭയാർഥികൾക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഞ്ചുകുട്ടികൾ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ 46 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 35,903 ആയി.

Continue Reading

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

Health

മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാദ്ധ്യതയേറെ

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം.

Published

on

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്.

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Continue Reading

Trending