Video Stories
അഹമ്മദിന്റെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് കേരള എം.പിമാര്‍

ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഏറ്റവും മുതിര്‍ന്ന ഒരു പാര്‍ലമെന്റ് അംഗത്തോട് കാണിച്ച പൊറുക്കാനാവാത്ത അനാദരവ് മൂടിവെച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാര്‍ മുന്നറിയിപ്പ് നല്‍കി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീണ ഇ.അഹമ്മദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ എന്ത് നടന്നു, എന്തൊക്കെ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായി എന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണം. അവസാന മണിക്കൂറുകളില്‍ ഇ.അഹമ്മദിനോട് കാണിച്ചിരിക്കുന്ന ഏറ്റവും വലിയ അനാദരവ് ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ പാര്‍ലമെന്റ് വേറെ ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്നും കെ.സി.വേണുഗോപാല്‍ എം.പി ചോദിച്ചു. 44 വര്‍ഷത്തെ പാര്‍ലമെന്ററി അനുഭവമുള്ള വ്യക്തിയാണ് ഇ.അഹമ്മദ്. 28 വര്‍ഷക്കാലം പാര്‍ലമെന്റ് അംഗമായിരുന്നു.
16 വര്‍ഷം കേരള നിയമസഭയില്‍ അംഗമായിരുന്നു. പത്ത് വര്‍ഷം കേന്ദ്രമന്ത്രിയുമായി. അത്തരം ഒരാള്‍ക്കാണ് ഇത്തരം ദുരനുഭവം നേരിടേണ്ടിവന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിം മതവിശ്വാസം അനുസരിച്ച് പരിശുദ്ധമായ സംസം വെള്ളം നല്‍കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും അനുവദിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആസ്പത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതുപോലും അനുവദിച്ചില്ല. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും സ്പീക്കറിന് വലിയ സമ്മര്‍ദ്ദമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ ലോക്സഭയില്‍ നടന്ന സംഭവങ്ങള്‍. ലോക്സഭാ സമിതിയെ കൊണ്ടുള്ള അന്വേഷണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകും- വേണുഗോപാല്‍ പറഞ്ഞു.
അഹമ്മദിനോട് ഇത്തരത്തില്‍ പെരുമാറിയിട്ടും അക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ പോലും കഴിയാതിരുന്നതിനാല്‍ സഭാംഗമായിരിക്കുന്നത് എന്തിനാണെന്നു പോലും തോന്നിപ്പോയെന്ന് ലോക്സഭയിലെ സി.പി.എം കക്ഷിനേതാവ് പി കരുണാകരന്‍ എം.പി പറഞ്ഞു. ജനാധിപത്യത്തിന്റെ കറുത്ത വശമാണിത്. അങ്ങേയറ്റം നിരാശാജനകമായ കാര്യമാണിത്. കാല്‍ നൂറ്റാണ്ടുകാലം എം.പിയും കേന്ദ്ര മന്ത്രിയും ഒന്നരപ്പതിറ്റാണ്ടിലധികം നിയമസഭാ സാമാജികനുമായിരുന്ന ഇ അഹമ്മദിന്റെ മരണം ആസ്പത്രി അധികൃതര്‍ മൂടിവച്ചത് സമ്മര്‍ദ്ദം കൊണ്ടാവാം. എന്നാല്‍ ഒരു ആതുരാലയം ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു ഇത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.അഹമ്മദിനോടും കുടുംബത്തോടും ചെയ്ത മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കെതിരെ എംപിമാരുടെ ഒപ്പുശേഖരണം നടത്തുമെന്ന്് ആര്‍.എസ്.പി എം.പി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇ.അഹമ്മദിനോട് കാണിച്ച അനാദരവ് സംബന്ധിച്ച് അദ്ദേഹത്തിന്റെ മകള്‍ പ്രധാനമന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയാ സഭയില്‍ പ്രതികരണം നടത്തേണ്ടിയിരുന്നതായും എന്‍.കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അഹമ്മദിന് മികച്ച ചികിത്സ നല്‍കുകയാണ് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണ്് ബാന്‍ഡേജ് കൊണ്ട് കെട്ടിയ നിലയിലാണ് തങ്ങള്‍ക്ക് കാണാനായത്. എന്തിനായിരുന്നു അത്-അദ്ദേഹം ചോദിച്ചു. ബജറ്റ് അവതരണം ഏതാനും മണിക്കൂറെങ്കിലും നീട്ടിവെക്കാനുള്ള സാധ്യത സര്‍ക്കാറിന് മുമ്പിലുണ്ടായിരുന്നു. ഒരു മുതിര്‍ന്ന മന്ത്രിയുടെ സ്ഥിതി ഇപ്രകാരമാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതിയെന്താകും? – രാമചന്ദ്രന്‍ ചോദിച്ചു. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ആന്റോ ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പൊലീസ് ഇടപെടലുണ്ടായ ശേഷവും തങ്ങള്‍ക്ക് അഹമ്മദിനെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് മുസ്്‌ലിംലീഗ് രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ് ന്യൂസ് 18 വാര്‍ത്താ ചാനലിനോട് പറഞ്ഞു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
‘ഖാംനഈ എന്ന യോദ്ധാവിന്റെ നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിന്നു, ഇസ്രായേലിന് ഇറാനിൽ ചുവട് പിഴച്ചു’: മുനവ്വറലി ശിഹാബ് തങ്ങൾ