Video Stories
അഹമ്മദിന്റെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് കേരള എം.പിമാര്‍
ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഏറ്റവും മുതിര്‍ന്ന ഒരു പാര്‍ലമെന്റ് അംഗത്തോട് കാണിച്ച പൊറുക്കാനാവാത്ത അനാദരവ് മൂടിവെച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാര്‍ മുന്നറിയിപ്പ് നല്കി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീണ ഇ.അഹമ്മദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ എന്ത് നടന്നു, എന്തൊക്കെ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായി എന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണം. അവസാന മണിക്കൂറുകളില്‍ ഇ.അഹമ്മദിനോട് കാണിച്ചിരിക്കുന്ന ഏറ്റവും വലിയ അനാദരവ് ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ പാര്‍ലമെന്റ് വേറെ ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്നും കെ.സി.വേണുഗോപാല്‍ എം.പി ചോദിച്ചു. 44 വര്‍ഷത്തെ പാര്‍ലമെന്ററി അനുഭവമുള്ള വ്യക്തിയാണ് ഇ.അഹമ്മദ്. 28 വര്‍ഷക്കാലം പാര്‍ലമെന്റ് അംഗമായിരുന്നു.
16 വര്‍ഷം കേരള നിയമസഭയില്‍ അംഗമായിരുന്നു. പത്ത് വര്‍ഷം കേന്ദ്രമന്ത്രിയുമായി. അത്തരം ഒരാള്‍ക്കാണ് ഇത്തരം ദുരനുഭവം നേരിടേണ്ടിവന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം മതവിശ്വാസം അനുസരിച്ച് പരിശുദ്ധമായ സംസം വെള്ളം നല്‍കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും അനുവദിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആസ്പത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതുപോലും അനുവദിച്ചില്ല. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും സ്പീക്കറിന് വലിയ സമ്മര്‍ദ്ദമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ ലോക്സഭയില്‍ നടന്ന സംഭവങ്ങള്‍. ലോക്സഭാ സമിതിയെ കൊണ്ടുള്ള അന്വേഷണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകും- വേണുഗോപാല്‍ പറഞ്ഞു.
അഹമ്മദിനോട് ഇത്തരത്തില്‍ പെരുമാറിയിട്ടും അക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ പോലും കഴിയാതിരുന്നതിനാല്‍ സഭാംഗമായിരിക്കുന്നത് എന്തിനാണെന്നു പോലും തോന്നിപ്പോയെന്ന് ലോക്സഭയിലെ സി.പി.എം കക്ഷിനേതാവ് പി കരുണാകരന് എം.പി പറഞ്ഞു. ജനാധിപത്യത്തിന്റെ കറുത്ത വശമാണിത്. അങ്ങേയറ്റം നിരാശാജനകമായ കാര്യമാണിത്. കാല് നൂറ്റാണ്ടുകാലം എം.പിയും കേന്ദ്ര മന്ത്രിയും ഒന്നരപ്പതിറ്റാണ്ടിലധികം നിയമസഭാ സാമാജികനുമായിരുന്ന ഇ അഹമ്മദിന്റെ മരണം ആസ്പത്രി അധികൃതര്‍ മൂടിവച്ചത് സമ്മര്‍ദ്ദം കൊണ്ടാവാം. എന്നാല്‍ ഒരു ആതുരാലയം ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു ഇത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.അഹമ്മദിനോടും കുടുംബത്തോടും ചെയ്ത മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കെതിരെ എംപിമാരുടെ ഒപ്പുശേഖരണം നടത്തുമെന്ന്് ആര്.എസ്.പി എം.പി എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു. ഇ.അഹമ്മദിനോട് കാണിച്ച അനാദരവ് സംബന്ധിച്ച് അദ്ദേഹത്തിന്റെ മകള്‍ പ്രധാനമന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയാ സഭയില്‍ പ്രതികരണം നടത്തേണ്ടിയിരുന്നതായും എന്‍.കെ പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു.
അഹമ്മദിന് മികച്ച ചികിത്സ നല്‍കുകയാണ് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണ്് ബാന്‍ഡേജ് കൊണ്ട് കെട്ടിയ നിലയിലാണ് തങ്ങള്‍ക്ക് കാണാനായത്. എന്തിനായിരുന്നു അത്-അദ്ദേഹം ചോദിച്ചു. ബജറ്റ് അവതരണം ഏതാനും മണിക്കൂറെങ്കിലും നീട്ടിവെക്കാനുള്ള സാധ്യത സര്‍ക്കാറിന് മുമ്പിലുണ്ടായിരുന്നു. ഒരു മുതിര്‍ന്ന മന്ത്രിയുടെ സ്ഥിതി ഇപ്രകാരമാണെങ്കില് സാധാരണക്കാരന്റെ സ്ഥിതിയെന്താകും? – രാമചന്ദ്രന് ചോദിച്ചു. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, ആന്റോ ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പൊലീസ് ഇടപെടലുണ്ടായ ശേഷവും തങ്ങള്‍ക്ക് അഹമ്മദിനെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് മുസ്്ലിംലീഗ് രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ് ന്യൂസ് 18 വാര്‍ത്താ ചാനലിനോട് പറഞ്ഞു.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
kerala
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.
-
kerala3 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
Video Stories2 days agoകടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
-
kerala2 days agoഎം സാന്‍ഡ്, മെറ്റല്‍ വിലയില്‍ കുതിപ്പ്; കരാറുകാര്‍ ആശങ്കയില്‍
-
kerala2 days agoഅടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം
-
kerala3 days agoകെ.ടി ജലീലിന്റെ കൂടുതല്‍ കള്ളകളികള്‍ പുറത്ത്; നിയമസഭാംഗമായ സമയത്തെ സര്‍വീസ് നേടാനും നീക്കം
-
filim2 days agoതമിഴ് നടന് അഭിനയ് കിങ്ങറിന് വിട
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാമെന്ന ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala2 days agoചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം

