Connect with us

Video Stories

‘മലപ്പുറം തന്നെ വഞ്ചിച്ചില്ല’ നല്ല മനസ്സിന് നന്ദി പറഞ്ഞ് മറിയം ഖാലിക്ക് മടങ്ങി

Published

on

മലപ്പുറം: ബ്രിട്ടനില്‍ നിന്നും തന്നെ സ്‌നേഹിച്ച് വഞ്ചിച്ചെന്ന് ആരോപിച്ച് തൃശൂരുകാരനെ തേടിയെത്തിയ പാകിസ്താന്‍കാരി മറിയം ഖാലിക്ക് മലപ്പുറത്തിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞ് മടങ്ങി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കുടുംബശ്രീ നല്‍കിയ സഹകണത്തിന് നന്ദി പറയാന്‍ മറിയം ഇന്നലെ കുടുംബശ്രീ ജില്ല കാര്യാലയത്തിലെത്തി. തൃശൂര്‍ ജില്ലയിലെ സി.ഡി.എസിന്റെ സഹകരണത്തോടെയാണ് മലപ്പുറം ടീം കാമുകനെ കണ്ടെത്തി വിവാഹബന്ധം വേര്‍പെടുത്തി ജീവനാംശവും ലഭ്യമാക്കാന്‍ സഹായിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ മലപ്പുറം കുടുംബശ്രീ ഓഫീസിലെത്തിയ മറിയം ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ഹേമലതയുമായി ചര്‍ച്ച നടത്തി സന്തോഷം പങ്കിട്ടു.

തൃശൂര്‍ ചാവക്കാട് സ്വദേശിയായ നൗഷാദ് ഹുസൈനുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയിക്കുകയും ബ്രിട്ടനില്‍ വെച്ച് വിവാഹിതരാകുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിച്ച ശഷം ഒരു വര്‍ഷം കഴിഞ്ഞ തന്നെ ഉപേക്ഷിച്ചു നൗഷാദ് നാട്ടിലേക്ക് മടങ്ങിയെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയ യുവതി മലപ്പുറം കുടുംബശ്രീയിലാണ് എത്തിയത്. കേസ് നടത്തുന്നതും പ്രതിയെ കണ്ടെത്തുന്നതുമടക്കം മുഴുവന്‍ കാര്യങ്ങളും ചെയ്തു കൊടുത്തത് കുടുംബശ്രീയായിരുന്നു. പൂക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയാണ് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത്.

ഒടുവില്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വിവാഹ മോചനം നേടി ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും ജീവനാംശവും വാങ്ങിയാണ് തിരിച്ചുപോക്ക്. നിരവധി സ്ത്രീകള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ച സ്‌നേഹിതയുടെ നെറ്റിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തുകയാണ് ഇവിടെ. ബ്രിട്ടനില്‍ എം.ബി.എക്ക് പഠിക്കുന്ന കാലത്താണ് നൗഷാദ് തന്നെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നീട് സൗഹൃദവും ഒടുവില്‍ പ്രണയവുമായി മാറുകയും 18 മാസം നീണ്ട തീവ്രപ്രണയത്തിനൊടുവില്‍ 2013 ഏപ്രിലില്‍ മാസം സ്‌കോട്‌ലന്റിലെ ഡണ്ടിയില്‍ വെച്ച് വിവാഹം കഴിക്കുകയുമായിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞ ശേഷം നാട്ടില്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങി മറിയത്തെ കേരളത്തിലേക്ക് കൊണ്ടുപോകാമെന്ന വ്യവസ്ഥയില്‍ തൊട്ടടുത്ത മാര്‍ച്ചില്‍ നൗഷാദ് മടങ്ങിയെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ തിരികെ വരാത്തതിനെ തുടര്‍ന്നാണ് മറിയം നൗഷാദിനെ തേടി കേരളത്തിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending