Connect with us

kerala

പുനര്‍ഗേഹത്തിനെതിരെ പ്രതിഷേധം;പത്ത് ലക്ഷം എന്തിനു തികയും

തീരത്തോട് ചേര്‍ന്നുള്ള അമ്പത് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെയാണ് പുനര്‍ഗേഹം പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിക്കുന്നത്.

Published

on

തീര പ്രദേശങ്ങളില്‍ പുനര്‍ഗേഹം പദ്ധതി നടപ്പാലാക്കുന്നതിനെതിരെ ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ചെറിയ നഷ്ട പരിഹാരം മാത്രം നല്‍കി പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കൂടുതല്‍ പ്രദേശങ്ങളില്‍ കമ്മിറ്റികള്‍ രൂപം കൊണ്ടിട്ടുണ്ട്. ബഹുജന കണ്‍വെന്‍ഷനുകളും മറ്റ് പ്രതിഷേധ പരിപാടികളും തീര പ്രദേശങ്ങളില്‍ സജീവമായിട്ടുണ്ട്.

പുനര്‍ഗേഹം പദ്ധതി പ്രകാരം 10 ലക്ഷം രൂപ മാത്രമാണ് കുടി ഒഴിപ്പിക്കുന്നതിന് നഷ്ടപരിഹാരമായി നല്‍കുന്നത്. ഈ നഷ്ടപരിഹാര തുക ഒന്നിനും തികയില്ലെന്നതാണ് പദ്ധതിക്കെതിരായ പ്രധാന വിമര്‍ശനം. പത്ത് ലക്ഷം രൂപ തന്നിട്ട് എവിടേക്കെങ്കിലും പോയ്‌ക്കൊള്ളൂ എന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്ന് തീര പ്രദേശത്തെ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് സെന്റില്‍ താമസിക്കുന്നവര്‍ക്കും അഞ്ച് സെന്റില്‍ താമസിക്കുന്നവര്‍ക്കും പത്ത് സെന്റില്‍ താമസിക്കുന്നവര്‍ക്കുമെല്ലാം ഒരേ നഷ്ടപരിഹാരമെന്ന തീരുമാനം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തീരദേശവാസികള്‍ ചോദിക്കുന്നു. കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഓടും ഷീറ്റുമിട്ട വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഒരേ നഷ്ടപരിഹാരം എന്നതിന്റെയും മാനദണ്ഡം എന്താണെന്നും ഇവര്‍ ചോദിക്കുന്നു.

തീരത്തോട് ചേര്‍ന്നുള്ള അമ്പത് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെയാണ് പുനര്‍ഗേഹം പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിക്കുന്നത്. കടലാക്രമണത്തില്‍ വലിയ ആളപായവും നഷ്ടവും ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ തീരദേശവാസികളെ നാടുകടത്തി കടക്കെണിയിലാക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹമെന്നാണ് തീരദേശവാസികളുടെ വിലയിരുത്തല്‍.

വിവിധ അളവ് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഒരേ നഷ്ടപരിഹാരമെന്ന പോലെ കേരളത്തിലെ തീരദേശ മേഖലക്ക് ഒറ്റ നഷ്ടപരിഹാരമെന്ന മാനദണ്ഡവും അശാസ്ത്രീയമാണെന്ന് തീരദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിക്ക് പൊന്നും വിലയുള്ള പ്രദേശങ്ങളുണ്ട്. ഭൂമിക്ക് അത്ര വിലയില്ലാത്ത പ്രദേശങ്ങളുമുണ്ട്. സ്ഥലം വാങ്ങാന്‍ പോലും ഈ തുക തികയാത്ത പ്രദേശങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും പത്ത് ലക്ഷമെന്ന തീരുമാനത്തിന് എന്താണ് അടിസ്ഥാനമെന്ന് പുനര്‍ഗേഹം പദ്ധതിക്കെതിരെ രൂപം കൊണ്ട തീര ഭൂ സംരക്ഷണ വേദി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

അതേസമയം കടലാക്രമണത്തില്‍ ആളപായവും നഷ്ടവും കുറക്കാനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് തീര ദേശത്ത് താമസിക്കുന്ന പലരും വിശ്വസിക്കുന്നുമില്ല. ടൂറിസം മാഫിയക്ക് റിസോര്‍ട്ടുകളും മറ്റ് സൗകര്യങ്ങളുമുണ്ടാക്കാനാണ് പദ്ധതിയെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തീരദേശ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് ടൂറിസം താത്പര്യത്തിന് വേണ്ടിയാണെന്നും കേരളവും തുടരുന്നത് അതേ മാതൃകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 

 

കൂടുതല്‍ പ്രദേശങ്ങളിലേക്ക്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending