Connect with us

india

മാധ്യമ മേഖലയില്‍ അഞ്ചു വര്‍ഷത്തിനിടെ 78 ശതമാനം തൊഴില്‍ നഷ്ടം

സര്‍വേ. മാധ്യമ, പ്രസാധന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 78 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് സി.എം.ഐ.ഇയുടെ സര്‍വേ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാര്‍ക്കു മുന്നില്‍ വാര്‍ത്തകളും വിശകലനങ്ങളും വിനോദങ്ങളും കണ്ണിമ ചിമ്മാതെ എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സ്ഥിതി അതിദയനീയമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി (സി.എം.ഐ.ഇ).

സര്‍വേ. മാധ്യമ, പ്രസാധന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 78 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് സി.എം.ഐ.ഇയുടെ സര്‍വേ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
2016 സെപ്തംബറിലെ കണക്ക് അനുസരിച്ച് 10.3 ലക്ഷം പേരാണ് രാജ്യത്ത് മാധ്യമ പ്രസാധന വ്യവസായ രംഗത്ത് തൊഴിലെടുത്തിരുന്നത്. എന്നാല്‍ 2021 ഓഗസ്റ്റ് എത്തുമ്പോള്‍ ഇത് 2.3 ലക്ഷം പേരായി ചുരുങ്ങിക്കഴിഞ്ഞു. പ്രസാധന മേഖലയില്‍ 2016-17ല്‍ 8,33,115 പേര്‍ തൊഴിലെടുത്തിരുന്ന സ്ഥാനത്ത് 2020-21ല്‍ ഇത് 3,66,723 ആയാണ് ചുരുങ്ങിയത്.

2018 ആദ്യ മാസങ്ങള്‍ മുതല്‍ 2021ലെ കോവിഡ് രണ്ടാം തരംഗം വരെയുള്ള കാലയളവിലാണ് ഇത്രയും ഗണ്യമായ തോതില്‍ മാധ്യമ രംഗത്തെ തൊഴില്‍ നഷ്ടം സംഭവിച്ചത്. ഈ മേഖലയിലുള്ളവര്‍ തൊഴില്‍ ഉപേക്ഷിച്ചു പോവുകയോ അല്ലെങ്കില്‍ തൊഴില്‍ നഷ്ടമാവുകയോ ചെയ്തിട്ടുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

ജൂലൈയില്‍ ഏഴു ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നതായും സി.എം.ഐ.ഇ കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞതാണ് തിരിച്ചടിയായത്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം നിര്‍മാണ മേഖലയില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായാണ് സര്‍വേ കണ്ടെത്തല്‍.

കോവിഡിന് മുമ്പ് 4 കോടി തൊഴില്‍ അവസരമുണ്ടായിരുന്നത് 2020 ഏപ്രിലില്‍ 2.1 കോടിയായി കുറയുകയും പിന്നീട് ജൂലൈയില്‍ 3 കോടിയായി ഉയരുകയും ചെയ്തു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം വന്നതോടെ ഇത് ഓഗസ്റ്റില്‍ 2.8 കോടിയിലേക്ക് താഴ്ന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending