gulf
മകന്റെ ഘാതകന് മാപ്പ് നല്കിയ ഉമ്മക്ക് കെഎംസിസിയുടെ സ്നേഹഭവനം
പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മകന്റെ ഘാതകന് നിരുപാധികം മാപ്പ് നല്കിയ ഉമ്മക്ക് കെഎംസിസിയുടെ സ്നേഹ ഭവനം
അഷ്റഫ് ആളത്ത്
ദമ്മാം: പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മകന്റെ ഘാതകന് നിരുപാധികം മാപ്പ് നല്കിയ ഉമ്മക്ക് കെഎംസിസിയുടെ സ്നേഹ ഭവനം. സഊദി അറേബ്യയിലെ അല്‍ ഹസയില്‍ ദാരുണമായി കൊല്ലപ്പെട്ട പാലക്കാട് ഒറ്റപ്പാലം 19ാം മൈല്‍ സ്വദേശി ആസിഫിന്റെ (24) ഉമ്മക്കാണ് കെഎംസിസി കിഴക്കന്‍ പ്രവിശ്യ കേന്ദ്രസമിതി കാരുണ്യത്തിന്റെ തണലൊരുക്കിയത്.
22 ലക്ഷം രൂപ ചെലവില്‍ നിമ്മിച്ച വീട് ഒക്ടോബര്‍ ഒന്നിന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ആസിഫിന്റെ ഉമ്മ ആയിശ ബീവിക്കും കുടുംബത്തിനും കൈമാറുമെന്ന് കെഎംസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വീട് നിര്‍മ്മാണത്തിനുള്ള ഭൂമിയും കെഎംസിസി കണ്ടെത്തുകയായിരുന്നു. ഇതില്‍ സമൃദ്ധമായി ശുദ്ധ ജലം ലഭിക്കുന്ന കിണറും കെഎംസിസി പണി കഴിപ്പിച്ചിട്ടുണ്ട്. കെഎംസിസി ചുമതലപ്പെടുത്തിയ മുഹമ്മദ് ഇദ്രീസ് സ്വലാഹി, ടിഎം ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മ്മിതികള്‍ പൂര്‍ത്തീകരിച്ചത്.
വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, എന്‍ ശംസുദ്ധീന്‍ എംഎല്‍എ, കെഎംസിസി നേതാക്കളായ കെപി മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദര്‍ ചെങ്കള, കുഞ്ഞുമോന് കാക്കിയ, മുഹമ്മദ് കുട്ടി കോഡൂര്‍, സിപി ശരീഫ് എന്നിവര്‍ സംബന്ധിക്കും.
2011-ലാണ് ആസിഫ് കൊല്ലപ്പെട്ടത്. യുപി ഗോണ്ട സ്വദേശി മഹ്റം അലി ഷഫിയുല്ല (40) ആയിരുന്നു പ്രതി. അല്‍ഹസയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പ്രവാസ ജീവിതം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി ആസിഫ് നാട്ടില്‍ പോകാനിരിക്കെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ ചെറിയ വാക്കേറ്റം ആസിഫ് ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ ഗൃഹനാഥന് നേരത്തെ നഷ്ടപ്പെട്ട കുടുംബത്തിന്റെ അവസാന അത്താണിയാണ് ഇല്ലാതായത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി 2017 നവംബറില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ മാനസിക നില തകരാറിലായതിനാല്‍ ശിക്ഷ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ആയിടക്കാണ് പ്രതിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയും അല്‍ഹസ കെഎംസിസിയുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് മെയ് 26ന് ഇരു കുടുംബങ്ങളും പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടില്‍ ഒരുമിച്ചു കൂടുകയും ആസിഫിന്റെ ഉമ്മ പ്രതിക്ക് നിരപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ച രേഖ കൈമാറുകയും ചെയ്തു. മഹ്റമിന്റെ മോചനത്തിനായി സഊദിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അല്‍ ഹസ സെന്‍ട്രല്‍ കമ്മിറ്റിയെ കെഎംസിസി ചുമതലപ്പെടുത്തി.
അവരുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിയുടെ വധശിക്ഷ ഒഴിവായി. പിന്നീട് നടന്ന അന്വേഷണത്തില്‍ കൊല്ലപ്പെട്ട ആസിഫിന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കുകയും നിര്ധനകുടുംബത്തിനെ കെഎംസിസി ഏറ്റെടുക്കുകയുമായിരുന്നു.
ദമ്മാമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രവിശ്യാ ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍, അഷറഫ് ഗസാല്‍, മാമു നിസാര്‍, ഖാദര്‍ മാസ്റ്റര്‍, പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ബഷീര്‍ ബാഖവി എന്നിവര്‍ സംബന്ധിച്ചു.
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര് ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര് ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
gulf
മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്ട്രോള് റൂം തുറന്നു
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.
മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്ട്രോള് റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:
സഹായ ഡെസ്ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര് ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര് മരിച്ചു. ഒരു പേര് മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.
ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
gulf
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര് സ്ത്രീകളും 11 പേര് കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
