News
പാകിസ്താന് പത്ത് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി
പാക്കിസ്താന് കാത്തിരിപ്പിന് വീരചരിതം. പത്ത് വിക്കറ്റിന്റെ തട്ടുതകര്‍പ്പന്‍ വിജയം
ദുബൈ: പാക്കിസ്താന് കാത്തിരിപ്പിന് വീരചരിതം. പത്ത് വിക്കറ്റിന്റെ തട്ടുതകര്‍പ്പന്‍ വിജയം. നായകന് ബബര് അസമോ, മെന്റര്‍ മാത്യു ഹെയ്ഡനോ സ്വപ്നം കാണാത്ത വലിയ വിജയം. ജയിക്കാന്‍ ഇന്ത്യ നല്കിയ 151 റണ്‍സ് ലക്ഷ്യം 17-ാം ഓവറില്‍ പാക്കിസ്താന് സ്വന്തമാക്കുമ്പോള്‍ ആരും പുറത്തായിരുന്നില്ല. മുഹമ്മദ് റിസ്വാന് 55 പന്തില്‍ 78 റണ്‍സ് നേടിയപ്പോള്‍ നായകന് ബബര് അസം 52 പന്തില്‍ 68 റണ്‍സ് നേടി. രണ്ട് പേരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിംഗിനെ കശക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാഹിന്‍ അഫ്രീദിയാണ് മല്‍സരം പാക്കിസ്താന് അനുകൂലമാക്കിയത്.
ടോസ് പാക്കിസ്താന് നായകന് ബബര് അസമിനായിരുന്നു. വളരെ വേഗത്തില്‍ അദ്ദേഹം തിരുമാനവുമെടുത്തു-ഇന്ത്യന്‍ ബാറ്റിംഗിനെ പരീക്ഷിക്കുക. ഇന്ത്യന്‍ ഇലവനില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ഏക സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന സ്ഥാനം വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു. സീനിയര്‍ സ്പിന്നര്‍ അശ്വിന് വിശ്രമം നല്കിയപ്പോള് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവിന്ദു ജഡേജയും. പാക്കിസ്താന് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡുള്ള രണ്ട് സീനിയേഴ്സും -ഷുഹൈബ് മാലിക്കും മുഹമ്മദ് ഹാഫിസും ആദ്യ ഇലവനിലെത്തി.
തുടക്കത്തില്‍ തന്നെ ഇന്ത്യ ഞെട്ടി. ഷാഹിന്‍ അഫ്രീദിയുടെ നാലാം പന്തില്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്. അതിമനോഹരമായ ഇന്‍സ്വിംഗറില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുരുങ്ങി പോയി. റിവ്യൂ പോലും അസാധ്യമായ പന്ത്. ശരിക്കും പ്ലംമ്പ്ഡ്..! കെ.എല്‍ രാഹുല്‍ ആദ്യ രണ്ട് പന്തുകളെ ബഹുമാനിച്ച് മൂന്നാം പന്തില്‍ സിംഗിള്‍ നേടിയാണ് നാലാം പന്തില്‍ രോഹിത് വന്നത്. ഗ്യാലറി സ്തംബ്ധരായ കാഴ്ച്ച.
പാക്കിസ്താന് പതാകകള്‍ ഗ്യാലറിയില്‍ പറന്നു. സ്പിന്നര്‍ ഇമാദ് വാസിമിനായിരുന്നു അടുത്ത ഓവര്‍. ആക്രമണത്തിന് രാഹുലോ, വിരാത് കോലിയോ മുതിര്‍ന്നില്ല. മൂന്നാം ഓവറിന് ഷാഹിന്‍ അഫ്രിദി വന്നപ്പോള്‍ ഇന്ത്യ വീണ്ടും ഞെട്ടി- ആദ്യ പന്തില്‍ തന്നെ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്. സ്ക്കോര്‍ബോര്‍ഡില്‍ കേവലം 6 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു 29 കാരന്റെ മടക്കം. അഫ്രീദിയുടെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. പക്ഷേ രാഹുലിന് പകരമെത്തിയ സൂര്യകുമാര്‍ യാദവ് അഫ്രീദിയുടെ രണ്ടാം ഓവറിലെ അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ കോലിയുടെ ടെന്‍ഷനും അകന്നു.
ഇതിഹാസ സീമര്‍ ഇമ്രാന്‍ഖാനെ പോലെ വിക്കറ്റിലേക്ക് പറന്നടുക്കുന്ന അഫ്രീദിക്ക് പാക്കിസ്താന് നായകന് ബബര് അസം തുടര്‍ച്ചയായി മൂന്നാം ഓവറും നല്കി. ഈ ഓവറില്‍ കോലിയുടെ സ്ട്രെയിറ്റ് സിക്സര്‍ ഗ്യാലറിക്ക് ഹരമായി. അഫ്രീദിക്ക് പകരം വന്ന ഹസന് അലി തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ സൂര്യുകുമാറിനെ വീഴ്ത്തി. ഓഫ് സ്റ്റംമ്പിന് പുറത്ത് പോയ പന്തില്‍ സുര്യകുമാര്‍ ബാറ്റ് വെച്ചപ്പോള്‍ പന്ത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കരങ്ങളില്‍. എട്ട് പന്തില്‍ പതിനൊന്ന് റണ്‍സ് നേടിയ താരത്തിന് പകരം വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത്. തുടക്കത്തില്‍ തന്നെ കോട്ട് ബിഹൈന്‍ഡ് അപ്പീല്‍. പാക്കിസ്താന് റിവ്യു നല്കി. പക്ഷേ ഹാഫിസിന്റെ പന്ത് റിഷാഭിന്റെ ബാറ്റില്‍ തട്ടിയിരുന്നില്ല. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്ക്കോര്‍ 3 വിക്കറ്റിന് 60. ഹസന് അലി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ റിഷാഭ് രണ്ട് തവണ പന്ത് ഗ്യാലറി കടത്തി.
സ്ക്കോര്‍ ഉയരാന്‍ തുടങ്ങി. എല്ലാ പന്തുകളെയും റിഷാഭ് ആക്രമിക്കാന്‍ തുടങ്ങിയതോടെ വിക്കറ്റ്് സാഹസികമായി. ഷഹദാബ് ഖാന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ കോട്ട് ആന്‍ഡ് ബൗള്‍ഡ്. 30 പന്തില്‍ രണ്ട് സിക്സറും രണ്് ബൗണ്ടറിയും ഹരമേകിയ 39 റണ്‍സിന്റെ ഇന്നിംഗ്സ്. പകരം രവിന്ദു ജഡേജ. നായകന് കോലി അപ്പോഴും നങ്കുരക്കാരനായി കരുത്തനായി നില കൊള്ളുന്നുണ്ടായിരുന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ സ്ക്കോര്‍ 100 കടന്നു. പതിനാറാം ഓവറില്‍ കോലി രണ്ട് ബൗണ്ടറികള്‍ നേടി. പക്ഷേ പതിനെട്ടാം ഓവറില്‍ തിരിച്ചടിയേറ്റു. സ്ലോഗ് ഓവറുകളില്‍ പന്തിനെ പ്രഹരിക്കുന്ന ജഡേജയെ ഹസന് അലി പുറത്താക്കി. അര്‍ധശതകം പൂര്‍ത്തിയാക്കി ക്രിസിലുണ്ടായിരുന്ന കോലിയിലേക്ക് ഇന്ത്യന്‍ ആരാധകര്‍ നോക്കി. അവസാനത്തില്‍ അദ്ദേഹം ആഞ്ഞടിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ അഫ്രീദിയുടെ അവസാന ഓവറില്‍ 57 ല്‍ നായകന് മടങ്ങി. പിന്നെ അവസാനത്തിലേക്ക് വാലറ്റക്കാര്‍ മാത്രം. ഭുവനേശ്വറിനും മുഹമ്മദ് ഷമിക്കും ആഞ്ഞടിക്കാനായില്ല. ഇന്ത്യന്‍ സ്ക്കോര്‍ 151 ല്‍.
പാക് നിരയില്‍ ഗംഭീരമായത് അഫ്രീദി തന്നെ. നാലോവറില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ്. ഹസന് അലി 44 റണ്‍സിന് രണ്ട് പേരെ മടക്കി. ഷദാബ് ഖാനും ഹാരിസ് റൗഫും ഓരോ വിക്കറ്റ് നേടി. ജയിക്കാന്‍ 152 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്താന് വേണ്ടി നായകന് ബബര് അസമും മുഹമ്മദ് റിസ്വാനുമെത്തി. തുടക്കത്തില്‍ വിക്കറ്റ് നേടിയാല്‍ മാത്രം ഇന്ത്യക്ക് പ്രതീക്ഷ. പക്ഷേ ഭുവനേശ്വറും മുഹമ്മ് ഷമിയും ജസ്പ്രീത് ബുംറയുമെല്ലാം അടി വാങ്ങിയപ്പോള്‍ പാക്കിസ്താന് പത്ത് വിക്കറ്റിന്റെ മാസ്മരിക വിജയം.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
india
പോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

