Connect with us

News

ഇന്നറിയാം ആ രണ്ടാം സ്ഥാനക്കാരെ

ടി-20 ലോകകപ്പിൽ ഇന്ന് രണ്ട് മൽസരങ്ങൾ: 3:30ന് ഓസ്ട്രേലിയ-വിൻഡീസ്, 7:30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക

Published

on

ദുബായ് ലോകകപ്പ് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്തിനായി പോരാട്ടം കടുക്കുന്നു. തുടർ വിജയങ്ങളുമായി ഇ ഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് ആരായി രിക്കുമെന്നതാണ് വലിയ ചോദ്യം.

ദിപാവലി ദിനത്തിൽ നടന്ന മൽസരങ്ങ ളിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെയും ശ്രീലങ്ക 20 റൺസിന് വിൻഡിസിനെയും തകർത്തതോടെയാണ് കാര്യങ്ങൾ ആവേശകമാവുന്നത്.

നിലവിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. പക്ഷേ റൺറേറ്റ് ആനുകൂല്യം ഓസീസിനാണ്. വിൻഡീസ്, ല ങ്ക എന്നിവർ പുറത്തായിക്കഴിഞ്ഞു. ഇന്ന് ഗ്രൂപ്പിൽ അവസാന മൽസരങ്ങളുണ്ട്. ആദ്യ മൽസരത്തിൽ ഓസ്ട്രേലിയ വിൻ ഡീസിനെയും രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്ക ഇം ഗ്ലണ്ടിനെയും നേരിടുകയാണ്.നിലവിലെ സാഹചര്യങ്ങളാണെങ്കിൽ ഇംഗ്ലണ്ടിനൊപ്പം ഓസ്ട്രേലിയ കടന്നു കയറും. അതേ സമയം ദക്ഷിണാഫ്രിക്കക്ക് സെമി ബെർത്ത് നേടാൻ ഇംഗ്ലണ്ടിനെ വലിയ മാർജിനിൽ തോൽപ്പിച്ച് റൺറേറ്റിൽ ഓസ്ട്രേലിയക്കാരെ പിറകിലുമാക്കണം.

ചാമ്പ്യൻഷിപ്പിൽ ഇത് വരെ ഒരു ജയം പോലും സ്വന്തമാക്കാൻ കഴിയാതെ ത പിതടയുന്ന ബംഗ്ലാദേശിനെ തരിപ്പണമാക്കിയാണ് ഓസ്ട്രേലിയക്കാർ കരുത്ത് തെളിയിച്ചത്. ദുബായ് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത കടുവകൾ കേവലം 73 റൺസാണ് നേടിയത്. ഓസ്ട്രേലിയക്കാർ ഏഴാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് എട്ട് വിക്കറ്റ് വിജയം ആഘോഷമാക്കിയത്. വലിയ വിജയത്തോടെ കങ്കാരുപ്പടയുടെ റൺറേ റ്റും കുത്തനെ ഉയർന്നു. ശ്രീലകയാവട്ടെ അബുദാബിയിൽ കരുണയില്ലാത്ത ബാറ്റിംഗ് നടത്തിയാണ് വിൻഡീസിനെ ക ശക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 189 റൺസ് നേടി.മറുപടി ബാറ്റിംഗിൽ സൂപ്പർ താരങ്ങളുടെ വിൻഡീസ് 169 റൺസാണ് ആകെ നേടിയത്. ക്രിസ് ഗെയിൽ ഓപ്പണറായി തിരികെ വന്നുവെങ്കിലും അ ദ്ദേഹം ആദ്യ ഓവറിൽ തന്നെ പുറത്തായി. കൂറ്റനടിക്കാരെല്ലാം നിരാശപ്പെടുത്തിയ കാഴ് ച്ചയിൽ ക്യാപ്റ്റൻ കിരൺ പൊലാർഡിന് അക്കൗണ്ട് പോലും തുറക്കാനായില്ല. ആ റസലും വൻ നിരാശ സമ്മാനി ച്ചപ്പോൾ നിക്കോളാസ് പുരാ നും ഷിംറോൺ ഹെത്തിമറുംമാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്.

ഗ്രൂപ്പ് ഒന്നിൽ നിലവിൽ സെമി ഉറപ്പാക്കിയവർ ഇംഗ്ലണ്ട് മാത്രമാണ്. നാല് മൽസര ങ്ങളും ജയിച്ച് അവർ എട്ട് പോയന്റിൽ നിൽക്കുമ്പോൾ മെച്ചപ്പെട്ട റൺശരാശരിയാണ് ഓസ്ട്രേലിയൻ പ്രതീക്ഷ. നാല് കളികളിൽ നിന്ന് അ വർക്ക് ആറ് പോയിട്ടുണ്ട്. ദ ക്ഷിണാഫ്രിക്കക്കും നാല് മൽസരങ്ങളിൽ നിന്ന് ആറ് പോയിട്ടുണ്ട്.

ശ്രീലങ്കക്കാർ അവരുടെ അഞ്ച് മൽസരങ്ങളും പൂർത്തിയാക്കി നാല് പോയിന്റു മായി പുറത്തായി. നാല് ക ളികളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള നിലവിലെ ചാമ്പ്യന്മാരായ വിൻഡീസും പുറത്തായി. ഒരു കളി പോലും ജയിക്കാത്ത ബംഗദേശിനും ഇടമില്ല.





Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

Published

on

പത്തനംതിട്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ (സി.പി.ഒ) ഫോണില്‍ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ജില്ല സെക്രട്ടറി നിഷാന്ത് ചന്ദ്രന് ആണ് സസ്‌പെന്‍ഷനിലായത്. തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാണ് നടപടി എടുത്തത്. പൊലീസ് അസോ. തയാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

‘അസോസിയേഷനെ വെല്ലുവിളിച്ചാണ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത്, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാണിച്ചുതരാ’മെന്നായിരുന്നു നിഷാന്തിന്റെ ഭീഷണി. അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദേശം പൊലീസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതില്‍ ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്?.പിയോട്? റിപ്പോര്‍ട്ട് തേടിയിരുന്നു.

അടുത്തിടെ തിരുവല്ലയില്‍നിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മില്‍ പൊലീസ് അസോ. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

Continue Reading

india

യുഎസ് വിസ നിരസിച്ചു; ഹൈദരാബാദില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്.

Published

on

ഹൈദരാബാദില്‍ യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2005നും 2010നും ഇടയില്‍ കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയില്‍ യുഎസില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസേഷന്‍ നേടാനാണ് അവര്‍ ആഗ്രഹിച്ചത്.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending