Connect with us

News

ഇന്നറിയാം ആ രണ്ടാം സ്ഥാനക്കാരെ

ടി-20 ലോകകപ്പിൽ ഇന്ന് രണ്ട് മൽസരങ്ങൾ: 3:30ന് ഓസ്ട്രേലിയ-വിൻഡീസ്, 7:30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക

Published

on

ദുബായ് ലോകകപ്പ് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്തിനായി പോരാട്ടം കടുക്കുന്നു. തുടർ വിജയങ്ങളുമായി ഇ ഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് ആരായി രിക്കുമെന്നതാണ് വലിയ ചോദ്യം.

ദിപാവലി ദിനത്തിൽ നടന്ന മൽസരങ്ങ ളിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെയും ശ്രീലങ്ക 20 റൺസിന് വിൻഡിസിനെയും തകർത്തതോടെയാണ് കാര്യങ്ങൾ ആവേശകമാവുന്നത്.

നിലവിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. പക്ഷേ റൺറേറ്റ് ആനുകൂല്യം ഓസീസിനാണ്. വിൻഡീസ്, ല ങ്ക എന്നിവർ പുറത്തായിക്കഴിഞ്ഞു. ഇന്ന് ഗ്രൂപ്പിൽ അവസാന മൽസരങ്ങളുണ്ട്. ആദ്യ മൽസരത്തിൽ ഓസ്ട്രേലിയ വിൻ ഡീസിനെയും രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്ക ഇം ഗ്ലണ്ടിനെയും നേരിടുകയാണ്.നിലവിലെ സാഹചര്യങ്ങളാണെങ്കിൽ ഇംഗ്ലണ്ടിനൊപ്പം ഓസ്ട്രേലിയ കടന്നു കയറും. അതേ സമയം ദക്ഷിണാഫ്രിക്കക്ക് സെമി ബെർത്ത് നേടാൻ ഇംഗ്ലണ്ടിനെ വലിയ മാർജിനിൽ തോൽപ്പിച്ച് റൺറേറ്റിൽ ഓസ്ട്രേലിയക്കാരെ പിറകിലുമാക്കണം.

ചാമ്പ്യൻഷിപ്പിൽ ഇത് വരെ ഒരു ജയം പോലും സ്വന്തമാക്കാൻ കഴിയാതെ ത പിതടയുന്ന ബംഗ്ലാദേശിനെ തരിപ്പണമാക്കിയാണ് ഓസ്ട്രേലിയക്കാർ കരുത്ത് തെളിയിച്ചത്. ദുബായ് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത കടുവകൾ കേവലം 73 റൺസാണ് നേടിയത്. ഓസ്ട്രേലിയക്കാർ ഏഴാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് എട്ട് വിക്കറ്റ് വിജയം ആഘോഷമാക്കിയത്. വലിയ വിജയത്തോടെ കങ്കാരുപ്പടയുടെ റൺറേ റ്റും കുത്തനെ ഉയർന്നു. ശ്രീലകയാവട്ടെ അബുദാബിയിൽ കരുണയില്ലാത്ത ബാറ്റിംഗ് നടത്തിയാണ് വിൻഡീസിനെ ക ശക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 189 റൺസ് നേടി.മറുപടി ബാറ്റിംഗിൽ സൂപ്പർ താരങ്ങളുടെ വിൻഡീസ് 169 റൺസാണ് ആകെ നേടിയത്. ക്രിസ് ഗെയിൽ ഓപ്പണറായി തിരികെ വന്നുവെങ്കിലും അ ദ്ദേഹം ആദ്യ ഓവറിൽ തന്നെ പുറത്തായി. കൂറ്റനടിക്കാരെല്ലാം നിരാശപ്പെടുത്തിയ കാഴ് ച്ചയിൽ ക്യാപ്റ്റൻ കിരൺ പൊലാർഡിന് അക്കൗണ്ട് പോലും തുറക്കാനായില്ല. ആ റസലും വൻ നിരാശ സമ്മാനി ച്ചപ്പോൾ നിക്കോളാസ് പുരാ നും ഷിംറോൺ ഹെത്തിമറുംമാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്.

ഗ്രൂപ്പ് ഒന്നിൽ നിലവിൽ സെമി ഉറപ്പാക്കിയവർ ഇംഗ്ലണ്ട് മാത്രമാണ്. നാല് മൽസര ങ്ങളും ജയിച്ച് അവർ എട്ട് പോയന്റിൽ നിൽക്കുമ്പോൾ മെച്ചപ്പെട്ട റൺശരാശരിയാണ് ഓസ്ട്രേലിയൻ പ്രതീക്ഷ. നാല് കളികളിൽ നിന്ന് അ വർക്ക് ആറ് പോയിട്ടുണ്ട്. ദ ക്ഷിണാഫ്രിക്കക്കും നാല് മൽസരങ്ങളിൽ നിന്ന് ആറ് പോയിട്ടുണ്ട്.

ശ്രീലങ്കക്കാർ അവരുടെ അഞ്ച് മൽസരങ്ങളും പൂർത്തിയാക്കി നാല് പോയിന്റു മായി പുറത്തായി. നാല് ക ളികളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള നിലവിലെ ചാമ്പ്യന്മാരായ വിൻഡീസും പുറത്തായി. ഒരു കളി പോലും ജയിക്കാത്ത ബംഗദേശിനും ഇടമില്ല.





Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending