Connect with us

kerala

പെട്രോള്‍നികുതി: ന്യായീകരിച്ച് തളര്‍ന്ന് പാര്‍ട്ടിയും സര്‍ക്കാരും

ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കും പത്രത്തിനുമെതിരെ ഇന്നലെരാവിലെ മുതല്‍ വലിയതോതിലുള്ള ട്രോളാണ് പ്രത്യക്ഷപ്പെട്ടത്.

Published

on

പെട്രോള്‍, ഡീസല്‍ എന്നിവയുടെ കേന്ദ്രനികുതിയായ എക്‌സൈസ്ഡ്യൂട്ടി നാമമാത്രമായി കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍പൊടിയിടല്‍ നടപടി കേരളത്തില്‍ സി.പി.എമ്മിനെയും അണികളെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കി. കഴിഞ്ഞദിവസം പെട്രോളിനുമേല്‍ അഞ്ചുരൂപയും ഡീസലിനുമേല്‍ പത്തുരൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ തീരുവകുറച്ചത്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് ഇത്രയും നികുതിയിന്മേല്‍ കിട്ടിവന്ന അധികനികുതി കുറഞ്ഞു. ഇതുകാരണം കേരളത്തില്‍ പെട്രോള്‍വിലയില്‍ 1.56 രൂപയുടെയും ഡീസലില്‍ 2.27 പൈസയുമാണ് ലിറ്ററിന് കുറഞ്ഞത്.

കേന്ദ്രനികുതിയിന്മേലുള്ള ശതമാനമാണ് വാസ്തവത്തില്‍ കുറഞ്ഞത്. ഇതിനെ കേരളത്തിന്റെ അവകാശവാദമായി ധനമന്ത്രിയും സി.പി.എമ്മും വാദിച്ചതാണ് കുഴപ്പത്തിലാക്കിയത്. കേരളത്തിന്റെ സ്വന്തംനികുതിയായ വാറ്റില്‍ കുറവുവരുത്താന്‍ മന്ത്രിയും സര്‍ക്കാരും തയ്യാറായില്ലെന്നുമാത്രമല്ല, സ്വാഭാവിക കുറവിനെ തങ്ങളുടെ നേട്ടമായി വ്യാഖ്യാനിക്കുകയുമായിരുന്നു. വിലകുറച്ച കേന്ദ്രസര്‍ക്കാര്‍നടപടിയെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പോക്കറ്റടിച്ചയാള്‍ ഇരയ്ക്ക് നല്‍കുന്ന വണ്ടിക്കൂലിയായി ഉദാഹരിക്കുകയുംചെയ്തു. അതേസമയം സ്വാഭാവിക കുറവിനെ തങ്ങള്‍ കുറച്ചതായാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനിയും ഇന്നലെ വ്യാഖ്യാനിച്ചത്. കേന്ദ്രനടപടിയുണ്ടായിട്ടും കേരളം എന്തുകൊണ്ട് അനങ്ങുന്നില്ലെന്ന പരാതിയെ മറികടക്കാന്‍ കണ്ട അടവാണ് നികുതികുറച്ചെന്ന രീതിയിലുള്ള മന്ത്രിയുടെ വാചകവും പാര്‍ട്ടിപത്രത്തിന്റെ മുഖ്യവാര്‍ത്തയും. ഭക്ഷ്യക്കിറ്റിനും പെന്‍ഷനും വലിയൊരു തുക ചെലവാക്കിയതാണെന്ന വ്യാഖ്യാനമാണ് മന്ത്രി നല്‍കിയത്. ഇതാകട്ടെ കക്കൂസ്പണിയാനാണ് പെട്രോള്‍നികുതി ഈടാക്കുന്നതെന്ന ബി.ജെ.പിയുടെ മുന്‍കേന്ദ്രമന്ത്രിയുടെ വ്യാഖ്യാനത്തിന് സമാനവുമായി.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കും പത്രത്തിനുമെതിരെ ഇന്നലെരാവിലെ മുതല്‍ വലിയതോതിലുള്ള ട്രോളാണ് പ്രത്യക്ഷപ്പെട്ടത്. സത്യത്തില്‍ ഇത്തരത്തില്‍ ജനങ്ങളെയും പ്രത്യേകിച്ച് സ്വന്തം പാര്‍ട്ടിഅണികളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രിയുടെനടപടി അദ്ദേഹത്തിന്റെ നിലവാരത്തേകൂടി പ്രതികൂലമായി ബാധിച്ചു. പാര്‍ട്ടിക്കുവേണ്ടി ഏറ്റെടുത്ത റിസ്‌കാണതെന്നാണ് മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ ഇതേക്കുറിച്ച് പറയുന്നത്. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ കേരളത്തിന്റെ നികുതിയില്‍ മുമ്പ് നാലുതവണ കുറവുവരുത്തിയിരുന്നെങ്കിലും അതിനെയും തള്ളിപ്പറയാനാണ് സി.പി.എം ശ്രമിച്ചത്. ഇതുംഅവര്‍ക്കുതന്നെ തിരിച്ചടിയായി. കേരളം കുറച്ചില്ലെന്ന വ്യാഖ്യാനത്തിന് തടയിടുകയാണ് പാര്‍ട്ടിപത്രത്തിലെ വാര്‍ത്തകൊണ്ട് ഉദ്ദേശിച്ചതെന്നാണ് സമൂഹമാധ്യമത്തില്‍ സി.പി.എം അനുകൂലികളുടെ ന്യായീകരണം.

ബി.ജെ.പി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതിയില്‍ കുറവുവരുത്തിയതും ഇക്കാര്യം കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതും കേരളസര്‍ക്കാരിനും ഇടതുപക്ഷത്തിനുമേറ്റ രാഷ്ട്രീയപ്രഹരമാണ്. സി.പി.എം സംസ്ഥാനനേതൃത്വവും നികുതികുറക്കാനാവില്ലെന്ന നിലപാടിലാണ്. തുടര്‍ഭരണം ലഭിച്ചിട്ടുപോലും നികുതിയില്‍ നേരിയൊരു ആശ്വാസം നല്‍കാന്‍ സി.പി.എം തയ്യാറാവാത്തതിനെതിരെ വലിയപ്രതിഷേധമുയരുമ്പോള്‍ ഇനിയെന്തുപറഞ്ഞ് അണികളെ ആശ്വസിപ്പിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചോദിക്കുന്നത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനിടെ അണികളില്‍നിന്ന് ശക്തമായവിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. പ്രതിപക്ഷം ശക്തമായിസമരമുഖത്തേക്ക് വന്നതോടെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് സി.പി.എംനേതൃത്വം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

kerala

‘ഇ പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാൻ’; ടി ജി നന്ദകുമാർ

ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

Published

on

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടെന്ന് ടി ജി നന്ദകുമാര്‍. ഇ.പി ജയരാജന്‍ ജാവഡേക്കറെ കണ്ടത് പിണറായി വിജയന്റെ അറിവോടെ. ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാണെന്ന് ടി ജി നന്ദകുമാര്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാമെന്ന് വാഗ്ദാനം. തന്നോട് അമിത് ഷായാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.

പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തന്നെ നന്നായി അറിയാം. ബിജെപി കേരള നേതൃത്വത്തെ ജയരാജന്‍ വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിന്‍ ഒത്തുതീര്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ ഇ.പി ജയരാജന് ആവേശമായി. പിണറായി വിജയന്റെ അറിവോടെയായിരുന്നു നീക്കം. ഡിഐസി രൂപീകരണം എല്‍ഡിഎഫിന് തുണയായി.

പാപി പരാമര്‍ശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ഇ പി ജയരാജന്‍ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending