Connect with us

kerala

ജി. സുധാകരനെ തളയ്ക്കാനാവുമോ?’പൊളിറ്റിക്കല്‍ ക്രിമിനലിസ’ത്തിനെതിരെ പുതിയ ശാക്തിക ചേരിക്ക് സാധ്യത

സി.പി.എമ്മില്‍ ‘പൊളിറ്റിക്കല്‍ ക്രിമിനലിസം’ എന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തിയാണ് സുധാകരന്‍ ബദല്‍ രാഷ്ട്രീയ സൂചന നല്‍കിയത്.

Published

on

പാര്‍ട്ടിയെയും സര്‍ക്കാരിനെയും സ്വന്തം കൈപ്പിടിയിലൊതുക്കി പിണറായി വിജയന്‍ വെട്ടിനിരത്തിയ നേതാക്കളില്‍ ഇനി ജി. സുധാകരനും. മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പരസ്യമായി ശാസിച്ച സി.പി.എം നടപടി പാര്‍ട്ടിയില്‍ പുതിയ ചേരിക്ക് വഴിയൊരുക്കുമെന്നാണ് സൂചന. പാര്‍ട്ടി സമ്മേളനങ്ങളുടെ ഘട്ടത്തില്‍ ഒരു മുതിര്‍ന്ന നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിലൂടെ സി.പി.എം രാഷ്ട്രീയത്തിലുണ്ടായേക്കാവുന്ന പൊട്ടിത്തെറികളാണ് ഈ സാധ്യതക്ക് ആക്കം കൂട്ടുന്നത്. പാര്‍ട്ടി പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാന കമ്മിറ്റിയില്‍ സുധാകരന്റെ വിശദീകരണത്തെ പിന്തുണക്കാന്‍ ആരുമുണ്ടായില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ല, അമ്പലപ്പുഴയില്‍ വോട്ട് കുറഞ്ഞിട്ടില്ല, ആലപ്പുഴയിലാണ് വോട്ട് കുറഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പരസ്യശാസന പ്രഖ്യാപിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയതാണ് പാര്‍ട്ടിക്കുള്ളിലെ അപശബ്ദം. ജി. സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് മാറിയതോടെ ആലപ്പുഴയില്‍ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള നിര രംഗത്തുവന്നു. സജിക്കൊപ്പം എച്ച്. സലാമും എ.എം ആരിഫും പി.പി ചിത്തരഞ്ജനും ആലപ്പുഴയില്‍ ആധിപത്യമുറപ്പിച്ചു.

എന്നാല്‍ സുധാകരന്‍ നേതൃത്വത്തിനെതിരെ പോരാടാന്‍ തന്നെയാണ് സാധ്യത. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം വി.എസ് അച്യുതാനന്ദന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ നിന്നുതന്നെ പുതിയൊരു ശാക്തിക ചേരി പിറവിയെടുക്കാനുള്ള സാധ്യതയേറെയാണ്. പാര്‍ട്ടിയില്‍ നേരത്തെ വി.എസ് ഉയര്‍ത്തിയ എതിര്‍ ശബ്ദങ്ങള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചിരുന്നു. പിന്നീട് വളരെ കരുതലോടെ ചുവടുവെച്ച പാര്‍ട്ടി, നിരന്തരം തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമായിയിരുന്നു. സുധാകരനെതിരെ നടപടി വന്നതോടെ ആലപ്പുഴയിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകും.

രണ്ട് തവണ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്ന പാര്‍ട്ടിയുടെ കര്‍ശന നിബന്ധനയെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്ന് രണ്ടാം തവണയും മത്സരിക്കാന്‍ തയ്യാറെടുത്ത സുധാകരന് മാറി നില്‍ക്കേണ്ടി വന്നു. ഇതില്‍ പ്രതിഷേധിച്ച് സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാമിനെതിരായി വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ മൗനം പാലിക്കുകയും ചെയ്തു. പ്രചരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തി. തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.പി.എം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി.സുധാകരനാണ്.

സി.പി.എമ്മില്‍ ‘പൊളിറ്റിക്കല്‍ ക്രിമിനലിസം’ എന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തിയാണ് സുധാകരന്‍ ബദല്‍ രാഷ്ട്രീയ സൂചന നല്‍കിയത്. ഇത് രണ്ടാം തവണയാണ് ജി. സുധാകരന്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നത്. 2002ല്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയിലേക്ക് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സുധാകരനെതിരെ സി.പി.എം നടപടിയെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇത്തവണ നടപടി നേരിട്ട ഏറ്റവും മുതിര്‍ന്ന നേതാവാണ് സുധാകരന്‍. ഇന്നലത്തെ യോഗത്തില്‍ പൂര്‍ണമായും പങ്കെടുത്ത സുധാകരന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളില്‍ വിശദീകരണം നല്‍കി. ഇതിന് ശേഷമാണ് നടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. നിലവില്‍ 73കാരനായ സുധാകരന്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമാണ്. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയില്‍ തുടരാനാകൂ.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending